പാലക്കാട്/ആലത്തൂർ: ആർക്കും കണ്ടുനിൽക്കാൻ കഴിഞ്ഞില്ല ആ രംഗങ്ങൾ. പാലക്കാട്ടും ആലത്തൂരുമുള്ള ആശുപത്രികളിൽ വാവിട്ടു നിലവിളിച്ച അച്ഛനമ്മമാരെയും ബന്ധുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ എല്ലാവരും പകച്ചുനിന്നു. മരണമടഞ്ഞ വിദ്യാർഥികളുടെ രക്ഷിതാക്കൾ അലറിക്കരഞ്ഞുകൊണ്ടാണ് ആശുപത്രിയിലേക്കെത്തിയത്.
ബുധനാഴ്ച വൈകുന്നേരം സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ പൊന്നുമക്കളുടെ ചോരയിൽ കുളിച്ച മൃതദേഹങ്ങൾ കണ്ട് പലരും ബോധരഹിതരായി. മക്കളുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നവരെ ആശ്വസിപ്പിക്കാനാവാതെ ഏവരും വിഷമിച്ചു.
“പൊന്നുമക്കളേ...” എന്നുവിളിച്ചു കരഞ്ഞ അച്ഛനമ്മമാർ കരൾ പിളർക്കുന്ന നൊന്പരക്കാഴ്ചയായി. ആംബുലൻസിലേക്കു മൃതദേഹങ്ങൾ കയറ്റുന്പോൾ മഴ ചാറിയിരുന്നു. മരിച്ച വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് എറണാകുളത്തേക്കു കൊണ്ടുപോയത്.
പാലക്കാട്ടുനിന്നു മൂന്നു വിദ്യാർഥികളുടെ മൃതദേഹം വഹിച്ച ആംബുലൻസുകൾ ആലത്തൂരിലെത്തിയ ശേഷം ബാക്കിയുള്ള വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം വഹിച്ച ആംബുലൻസുകളും ചേർന്ന് കോണ്വോയ് അടിസ്ഥാനത്തിൽ യാതൊരു മാർഗതടസങ്ങളുമില്ലാതെ എറണാകുളത്തേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. നേരേ സ്കൂളിലേക്കാണു മൃതദേഹങ്ങൾ കൊണ്ടുപോയത്.
ആഘോഷത്തോടെ തുടക്കം
തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കു സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകി. അഞ്ചുമണിക്കു പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകുമെന്നതിനാൽ ബസ് അമിതവേഗത്തിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്. സ്കൂളിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ ബസിന് അമിതവേഗയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു. പലരും ഇതു ചൂണ്ടിക്കാണിച്ചപ്പോൾ, പരിചയസന്പന്നനായ ബസ് ഡ്രൈവറാണു വാഹനം ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.എന്നാൽ, വൈകിയെത്തിയ വാഹനത്തിന്റെ അമിതവേഗം മരണത്തിലേക്കുള്ള കുതിപ്പായിരുന്നു.
അമിതവേഗം വിനയായി
തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കു സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകിയാണ്. അഞ്ചുമണിയോടെ പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകും എന്നതിനാൽ ബസ് അമിതവേഗത്തിയിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്.സ്കൂളിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ ബസ്സിന് അമിത വേഗയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു.
പലരും ഇതു ചൂണ്ടിക്കാണിച്ചപ്പോൾ, പരിചയസന്പന്നനായ ബസ് ഡ്രൈവറാണു വാഹനം ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.
എന്നാൽ വൈകിയെത്തിയ വാഹനത്തിന്റെ അമിതവേഗം മരണത്തിലേക്കുള്ള വഴിയൊരുക്കിയതും പെട്ടെന്നായിരുന്നു.
ഉറക്കത്തിൽ ഞെട്ടിയുണർന്നു
തൃശൂർ: ഞങ്ങൾ പലരും ഉറക്കത്തിലായിരുന്നു, ചിലരെല്ലാം സിനിമ കണ്ടുകൊണ്ടിരുന്നു. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ചു മലക്കംമറിഞ്ഞു. അപ്പോഴേക്കും ബാഗുകളും സീറ്റുമെല്ലാം വന്നു മുകളിൽ വീണു. എന്താണു സംഭവിച്ചതെന്നു പെട്ടെന്ന് മനസിലായില്ല- പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾ പറഞ്ഞു.
പലരും സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, വലിച്ചെടുക്കാൻ പോലും പാടുപെട്ടു. പലരുടെയും തല പൊട്ടി ചോര ഞങ്ങളുടെ മുഖത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ആരൊക്കെയോ ചേർന്ന് ഞങ്ങളെ പുറത്തേക്ക് എടുത്തു മാറ്റിക്കിടത്തി.
തൊട്ടപ്പുറത്തെ തകർന്ന കെഎസ്ആർടിസി ബസ് അപ്പോഴാണു കാണുന്നത്. ബസിനകം മുഴുവൻ ചോരക്കളമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ആരൊക്കെയോ മരിച്ചുകിടക്കുന്നതു കണ്ടു... കൂടുതൽ പറയാനാവാതെ വിദ്യാർഥികൾ വിതുന്പി.
ഉറങ്ങിയതല്ല, കെഎസ്ആർടിസി പെട്ടെന്നു നിർത്തിയതാണ് അപകട കാരണം: ബസ് ഡ്രൈവർ
വടക്കഞ്ചേരി: കെഎസ്ആർടിസി ബസ് പെട്ടെന്നു നിർത്തിയതാണ് അപകട കാരണമെന്നു ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പോലീസിനോടു പറഞ്ഞു. ഉറങ്ങിപ്പോയതല്ല, അപ്രതീക്ഷിതമായതിനാൽ ബസിന്റെ നിയന്ത്രണം വിട്ടു. കെഎസ്ആർടിസിയിൽ ഇടിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബസിനു കടന്നുപോകാൻ ഇടമുണ്ടായിരുന്നില്ല. താൻ ഉൾപ്പടെയുള്ളവർ ബസിനു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. അപ്രതീക്ഷിതമായതിനാലാണു ബസിന്റെ നിയന്ത്രണംവിട്ടത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഡ്രൈവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബുധനാഴ്ച വൈകുന്നേരം സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ പൊന്നുമക്കളുടെ ചോരയിൽ കുളിച്ച മൃതദേഹങ്ങൾ കണ്ട് പലരും ബോധരഹിതരായി. മക്കളുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നവരെ ആശ്വസിപ്പിക്കാനാവാതെ ഏവരും വിഷമിച്ചു.
“പൊന്നുമക്കളേ...” എന്നുവിളിച്ചു കരഞ്ഞ അച്ഛനമ്മമാർ കരൾ പിളർക്കുന്ന നൊന്പരക്കാഴ്ചയായി. ആംബുലൻസിലേക്കു മൃതദേഹങ്ങൾ കയറ്റുന്പോൾ മഴ ചാറിയിരുന്നു. മരിച്ച വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് എറണാകുളത്തേക്കു കൊണ്ടുപോയത്.
പാലക്കാട്ടുനിന്നു മൂന്നു വിദ്യാർഥികളുടെ മൃതദേഹം വഹിച്ച ആംബുലൻസുകൾ ആലത്തൂരിലെത്തിയ ശേഷം ബാക്കിയുള്ള വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം വഹിച്ച ആംബുലൻസുകളും ചേർന്ന് കോണ്വോയ് അടിസ്ഥാനത്തിൽ യാതൊരു മാർഗതടസങ്ങളുമില്ലാതെ എറണാകുളത്തേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. നേരേ സ്കൂളിലേക്കാണു മൃതദേഹങ്ങൾ കൊണ്ടുപോയത്.
ആഘോഷത്തോടെ തുടക്കം
തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കു സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകി. അഞ്ചുമണിക്കു പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകുമെന്നതിനാൽ ബസ് അമിതവേഗത്തിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്. സ്കൂളിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ ബസിന് അമിതവേഗയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു. പലരും ഇതു ചൂണ്ടിക്കാണിച്ചപ്പോൾ, പരിചയസന്പന്നനായ ബസ് ഡ്രൈവറാണു വാഹനം ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.എന്നാൽ, വൈകിയെത്തിയ വാഹനത്തിന്റെ അമിതവേഗം മരണത്തിലേക്കുള്ള കുതിപ്പായിരുന്നു.
അമിതവേഗം വിനയായി
തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കു സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകിയാണ്. അഞ്ചുമണിയോടെ പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകും എന്നതിനാൽ ബസ് അമിതവേഗത്തിയിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്.സ്കൂളിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ ബസ്സിന് അമിത വേഗയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു.
പലരും ഇതു ചൂണ്ടിക്കാണിച്ചപ്പോൾ, പരിചയസന്പന്നനായ ബസ് ഡ്രൈവറാണു വാഹനം ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.
എന്നാൽ വൈകിയെത്തിയ വാഹനത്തിന്റെ അമിതവേഗം മരണത്തിലേക്കുള്ള വഴിയൊരുക്കിയതും പെട്ടെന്നായിരുന്നു.
ഉറക്കത്തിൽ ഞെട്ടിയുണർന്നു
തൃശൂർ: ഞങ്ങൾ പലരും ഉറക്കത്തിലായിരുന്നു, ചിലരെല്ലാം സിനിമ കണ്ടുകൊണ്ടിരുന്നു. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ചു മലക്കംമറിഞ്ഞു. അപ്പോഴേക്കും ബാഗുകളും സീറ്റുമെല്ലാം വന്നു മുകളിൽ വീണു. എന്താണു സംഭവിച്ചതെന്നു പെട്ടെന്ന് മനസിലായില്ല- പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾ പറഞ്ഞു.
പലരും സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, വലിച്ചെടുക്കാൻ പോലും പാടുപെട്ടു. പലരുടെയും തല പൊട്ടി ചോര ഞങ്ങളുടെ മുഖത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ആരൊക്കെയോ ചേർന്ന് ഞങ്ങളെ പുറത്തേക്ക് എടുത്തു മാറ്റിക്കിടത്തി.
തൊട്ടപ്പുറത്തെ തകർന്ന കെഎസ്ആർടിസി ബസ് അപ്പോഴാണു കാണുന്നത്. ബസിനകം മുഴുവൻ ചോരക്കളമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ആരൊക്കെയോ മരിച്ചുകിടക്കുന്നതു കണ്ടു... കൂടുതൽ പറയാനാവാതെ വിദ്യാർഥികൾ വിതുന്പി.
ഉറങ്ങിയതല്ല, കെഎസ്ആർടിസി പെട്ടെന്നു നിർത്തിയതാണ് അപകട കാരണം: ബസ് ഡ്രൈവർ
വടക്കഞ്ചേരി: കെഎസ്ആർടിസി ബസ് പെട്ടെന്നു നിർത്തിയതാണ് അപകട കാരണമെന്നു ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പോലീസിനോടു പറഞ്ഞു. ഉറങ്ങിപ്പോയതല്ല, അപ്രതീക്ഷിതമായതിനാൽ ബസിന്റെ നിയന്ത്രണം വിട്ടു. കെഎസ്ആർടിസിയിൽ ഇടിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബസിനു കടന്നുപോകാൻ ഇടമുണ്ടായിരുന്നില്ല. താൻ ഉൾപ്പടെയുള്ളവർ ബസിനു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. അപ്രതീക്ഷിതമായതിനാലാണു ബസിന്റെ നിയന്ത്രണംവിട്ടത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഡ്രൈവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.