തൃശൂർ: അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നതാണ് അപകടകാരണമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നാണു മന്ത്രി അറിയിച്ചത്.
ബസിലെ ജിപിഎസ് സംവിധാനവും സുരക്ഷാ മിത്ര സോഫ്റ്റ്വേറും ഉപയോഗിച്ചാണു മോട്ടോർ വാഹനവകുപ്പ് വേഗം നിർണയിച്ചത്.
പെർമിറ്റ് അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയത് അടുത്തകാലത്താണ്. വാഹനം ഓരോ സമയത്തും എവിടെയെത്തിയെന്നു കണ്ടെത്താൻ സഹായിക്കുന്ന വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ആണിത്. ഈ സംവിധാനം സുരക്ഷാ മിത്ര സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചിരിക്കും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളെ ടാഗ് ചെയ്യുകയും ചെയ്യും. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒറ്റ ക്ലിക്കിൽ വാഹനങ്ങളുടെ വേഗം ലഭിക്കും.
ബസിലെ ജിപിഎസ് സംവിധാനവും സുരക്ഷാ മിത്ര സോഫ്റ്റ്വേറും ഉപയോഗിച്ചാണു മോട്ടോർ വാഹനവകുപ്പ് വേഗം നിർണയിച്ചത്.
പെർമിറ്റ് അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയത് അടുത്തകാലത്താണ്. വാഹനം ഓരോ സമയത്തും എവിടെയെത്തിയെന്നു കണ്ടെത്താൻ സഹായിക്കുന്ന വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ആണിത്. ഈ സംവിധാനം സുരക്ഷാ മിത്ര സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചിരിക്കും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളെ ടാഗ് ചെയ്യുകയും ചെയ്യും. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒറ്റ ക്ലിക്കിൽ വാഹനങ്ങളുടെ വേഗം ലഭിക്കും.