കൊച്ചി: സ്കൂള്‍തലം മുതല്‍ ലഹരി ബോധവത്കരണ ക്ലാസുകളടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും സംസ്ഥാനത്തുടനീളം ലഹരിസംഘങ്ങള്‍ തഴച്ചുവളരുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന 200 കോടിയുടെ ലഹരിവേട്ട ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
പഴഞ്ചന്‍ രീതികള്‍ വിട്ട് ഇന്റര്‍നെറ്റും ഡാര്‍ക്ക് വെബ്ബുമൊക്കെ ലഹരി ഇടപാടിന്റെ കണ്ണികളായതോടെ കടല്‍ കടന്നും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണ്.
നിലവില്‍ പിടിക്കപ്പെടുന്നത് ചെറിയ അംശം മാത്രമാണെന്നാണ് വലയില്‍ ആകുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നല്ലൊരു ശതമാനം യുവാക്കള്‍ ലഹരിക്ക് അടിമകളാകുമ്പോഴും പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ കാര്യക്ഷമമാകുന്നില്ലെന്നും കുറ്റവാളികളെ കുടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ സേനയില്‍ ഇല്ലെന്നുമുള്ള ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുമുണ്ട്.
സംസ്ഥാനത്തെത്തന്നെ ലഹരിയുടെ ഹബ് ആയാണ് കൊച്ചി അറിയിപ്പെടുന്നത്. സമീപകാലത്തായി കൊച്ചിയില്‍ നടന്ന പല കുറ്റക്യത്യങ്ങളിലും ലഹരി ആയിരുന്നു വില്ലന്‍. കൊച്ചിയിലടക്കം പ്രതിദിനം ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് നാഷണല്‍ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാലാമന് കൊച്ചി
രാജ്യത്ത് മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് കൊച്ചി. 2021ലെ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ നിരത്തിയിട്ടുള്ളത്. 910 കേസുകളാണ് ആകെ. ഇതിലധികവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
ഒറ്റയടിക്ക് വര്‍ധിച്ചത് 10.3 ശതമാനം കേസുകള്‍. 2020ല്‍ കൊച്ചി അഞ്ചാമതായിരുന്നു. 7089 കേസുകളുള്ള മുംബൈയാണ് പട്ടികയില്‍ മുന്നില്‍. തൊട്ടു പിന്നില്‍ ബംഗളൂരു. കേസുകള്‍ 4555. കൊച്ചിക്ക് മുന്നില്‍ ഇന്‍ഡോറാണ്. 1414 കേസുകളാണ് ഇവിടെ.
കൊച്ചിയില്‍ എല്ലാം കിട്ടും
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിര്‍മിക്കുന്ന മയക്കുമരുന്നുകള്‍ യഥേഷ്ടം കൊച്ചിയില്‍ ലഭ്യമാണെന്നാണ് പോലീസും എക്സൈസും വ്യക്തമാക്കുന്നത്. ഇതിനായി കൊറിയര്‍ മുതല്‍ ഫ്ളൈറ്റ് സേവനം വരെയാണ് ലഹരി സംഘങ്ങള്‍ ഉപയോഗിക്കുന്നത്.
മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളില്‍ നിര്‍മിക്കുന്ന എംഡിഎംഎ ഉള്‍പ്പെടെയാണ് ഇവിടുത്തെ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ സുലഭം. നേരത്തേ വിദേശത്തു നിന്നായിരുന്നു വീര്യം കൂടിയ മയക്കുമരുന്നുകളുടെ വരവ്. ഒരുപരിധി വരെ ഇത്തരം ലഹരിക്കടത്ത് തടയാന്‍ സാധിച്ചിരുന്നു. പ്രാദേശിക മയക്കുമരുന്ന് നിര്‍മാണം വ്യാപകമായതോടെ ലഹരിക്കടത്ത് തടയുക ശ്രമകരമായി.
ആറാമത് കേരളം
എന്‍ഡിപിഎസ് കേസുകളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് കേരളം, 5615 എണ്ണം. ഇതില്‍ അധികവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. മയക്കുമരുന്നു വില്പന കേസുകള്‍ 1199 എണ്ണം. 2020ല്‍ 4968 കേസുകളാണ് ആകെയുണ്ടായിരുന്നത്.
ശിക്ഷ കടുപ്പിക്കണം
ലഹരി കേസുകളില്‍ അകപ്പെടുന്നവര്ക്കെതിരേ കര്‍ശന ശിക്ഷാനപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേസുകളില്‍ അകപ്പെടുന്ന ഭൂരിഭാഗം പേരും ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും ഇതേ കുറ്റകൃത്യങ്ങളിലേക്കു പോകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു ശിക്ഷാനടപടികളുടെ അഭാവം ആണെന്നാണ് വിലയിരുത്തല്‍.
പഴഞ്ചന്‍ രീതികള്‍ വിട്ട് ഇന്റര്‍നെറ്റും ഡാര്‍ക്ക് വെബ്ബുമൊക്കെ ലഹരി ഇടപാടിന്റെ കണ്ണികളായതോടെ കടല്‍ കടന്നും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണ്.
നിലവില്‍ പിടിക്കപ്പെടുന്നത് ചെറിയ അംശം മാത്രമാണെന്നാണ് വലയില്‍ ആകുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നല്ലൊരു ശതമാനം യുവാക്കള്‍ ലഹരിക്ക് അടിമകളാകുമ്പോഴും പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ കാര്യക്ഷമമാകുന്നില്ലെന്നും കുറ്റവാളികളെ കുടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ സേനയില്‍ ഇല്ലെന്നുമുള്ള ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുമുണ്ട്.
സംസ്ഥാനത്തെത്തന്നെ ലഹരിയുടെ ഹബ് ആയാണ് കൊച്ചി അറിയിപ്പെടുന്നത്. സമീപകാലത്തായി കൊച്ചിയില്‍ നടന്ന പല കുറ്റക്യത്യങ്ങളിലും ലഹരി ആയിരുന്നു വില്ലന്‍. കൊച്ചിയിലടക്കം പ്രതിദിനം ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് നാഷണല്‍ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാലാമന് കൊച്ചി
രാജ്യത്ത് മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് കൊച്ചി. 2021ലെ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ നിരത്തിയിട്ടുള്ളത്. 910 കേസുകളാണ് ആകെ. ഇതിലധികവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
ഒറ്റയടിക്ക് വര്‍ധിച്ചത് 10.3 ശതമാനം കേസുകള്‍. 2020ല്‍ കൊച്ചി അഞ്ചാമതായിരുന്നു. 7089 കേസുകളുള്ള മുംബൈയാണ് പട്ടികയില്‍ മുന്നില്‍. തൊട്ടു പിന്നില്‍ ബംഗളൂരു. കേസുകള്‍ 4555. കൊച്ചിക്ക് മുന്നില്‍ ഇന്‍ഡോറാണ്. 1414 കേസുകളാണ് ഇവിടെ.
കൊച്ചിയില്‍ എല്ലാം കിട്ടും
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിര്‍മിക്കുന്ന മയക്കുമരുന്നുകള്‍ യഥേഷ്ടം കൊച്ചിയില്‍ ലഭ്യമാണെന്നാണ് പോലീസും എക്സൈസും വ്യക്തമാക്കുന്നത്. ഇതിനായി കൊറിയര്‍ മുതല്‍ ഫ്ളൈറ്റ് സേവനം വരെയാണ് ലഹരി സംഘങ്ങള്‍ ഉപയോഗിക്കുന്നത്.
മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളില്‍ നിര്‍മിക്കുന്ന എംഡിഎംഎ ഉള്‍പ്പെടെയാണ് ഇവിടുത്തെ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ സുലഭം. നേരത്തേ വിദേശത്തു നിന്നായിരുന്നു വീര്യം കൂടിയ മയക്കുമരുന്നുകളുടെ വരവ്. ഒരുപരിധി വരെ ഇത്തരം ലഹരിക്കടത്ത് തടയാന്‍ സാധിച്ചിരുന്നു. പ്രാദേശിക മയക്കുമരുന്ന് നിര്‍മാണം വ്യാപകമായതോടെ ലഹരിക്കടത്ത് തടയുക ശ്രമകരമായി.
ആറാമത് കേരളം
എന്‍ഡിപിഎസ് കേസുകളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് കേരളം, 5615 എണ്ണം. ഇതില്‍ അധികവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. മയക്കുമരുന്നു വില്പന കേസുകള്‍ 1199 എണ്ണം. 2020ല്‍ 4968 കേസുകളാണ് ആകെയുണ്ടായിരുന്നത്.
ശിക്ഷ കടുപ്പിക്കണം
ലഹരി കേസുകളില്‍ അകപ്പെടുന്നവര്ക്കെതിരേ കര്‍ശന ശിക്ഷാനപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേസുകളില്‍ അകപ്പെടുന്ന ഭൂരിഭാഗം പേരും ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും ഇതേ കുറ്റകൃത്യങ്ങളിലേക്കു പോകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു ശിക്ഷാനടപടികളുടെ അഭാവം ആണെന്നാണ് വിലയിരുത്തല്‍.