തിരുവനന്തപുരം: ജനസംഖ്യാ നിയന്ത്രണം വേണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ നിലപാടു രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രചരണത്തിനുള്ള പുതിയ ആയുധമായാണ് ആർഎസ്എസ് മേധാവി ഇതിനെ കാണുന്നത്. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഇടതുമുന്നണി വിപുലീകരണം ഇപ്പോൾ അജന്‍ഡയിലില്ല. മുസ്ലിം ലീഗിലെ ആഭ്യന്തപ്രശ്നങ്ങൾ ആ പാർട്ടിയുടെ കാര്യമാണ്. അതുസംബന്ധിച്ച് സിപിഐ അഭിപ്രായം പറയേണ്ടതില്ല. ലീഗ് യുഡിഎഫ് വിട്ടുവരുന്പോൾ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ സഹായം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലാണു സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഉണ്ടായത്. എന്നാൽ അവരുടെ ശക്തി കേന്ദ്രങ്ങളിൽ തോറ്റുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രചരണത്തിനുള്ള പുതിയ ആയുധമായാണ് ആർഎസ്എസ് മേധാവി ഇതിനെ കാണുന്നത്. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഇടതുമുന്നണി വിപുലീകരണം ഇപ്പോൾ അജന്‍ഡയിലില്ല. മുസ്ലിം ലീഗിലെ ആഭ്യന്തപ്രശ്നങ്ങൾ ആ പാർട്ടിയുടെ കാര്യമാണ്. അതുസംബന്ധിച്ച് സിപിഐ അഭിപ്രായം പറയേണ്ടതില്ല. ലീഗ് യുഡിഎഫ് വിട്ടുവരുന്പോൾ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ സഹായം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലാണു സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഉണ്ടായത്. എന്നാൽ അവരുടെ ശക്തി കേന്ദ്രങ്ങളിൽ തോറ്റുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.