തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഇന്റലിജൻസ് വിഭാഗം.
രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്- സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്.
നിരോധിച്ച പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളുമായി കേരള പോലീസിലെ ഒരു ചെറിയ വിഭാഗത്തിന് ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന സന്ദേശവും പോലീസിനു കൈമാറിയിട്ടുണ്ട്. തുടർന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ പോലീസുകാരനെ കഴിഞ്ഞ ദിവസം എറണാകുളത്ത് സസ്പെൻഡ് ചെയ്തിരുന്നു. കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വനിതാ എഎസ്ഐ ഷെയർ ചെയ്തതായി കണ്ടെത്തിയിരുന്നു.
അതിനിടെ, ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85 പേർകൂടി അറസ്റ്റിലായി. റെയ്ഡുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത 358 കേസുകളിലായാണ് അറസ്റ്റ്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2,426 ആയി. കോട്ടയത്താണ് ഏറ്റവുമധികം പേർ പിടിയിലായത്. ഇവിടെ 411 പേരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റിയിൽ 196 പേരും റൂറലിൽ 165 പേരും പിടിയിലായി. മലപ്പുറത്ത് 253 പേരും പത്തനംതിട്ടയിൽ 143 പേരും അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്- സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്.
നിരോധിച്ച പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളുമായി കേരള പോലീസിലെ ഒരു ചെറിയ വിഭാഗത്തിന് ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന സന്ദേശവും പോലീസിനു കൈമാറിയിട്ടുണ്ട്. തുടർന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ പോലീസുകാരനെ കഴിഞ്ഞ ദിവസം എറണാകുളത്ത് സസ്പെൻഡ് ചെയ്തിരുന്നു. കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വനിതാ എഎസ്ഐ ഷെയർ ചെയ്തതായി കണ്ടെത്തിയിരുന്നു.
അതിനിടെ, ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85 പേർകൂടി അറസ്റ്റിലായി. റെയ്ഡുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത 358 കേസുകളിലായാണ് അറസ്റ്റ്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2,426 ആയി. കോട്ടയത്താണ് ഏറ്റവുമധികം പേർ പിടിയിലായത്. ഇവിടെ 411 പേരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റിയിൽ 196 പേരും റൂറലിൽ 165 പേരും പിടിയിലായി. മലപ്പുറത്ത് 253 പേരും പത്തനംതിട്ടയിൽ 143 പേരും അറസ്റ്റിലായിട്ടുണ്ട്.