തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഡോ. ശശി തരൂർ എംപി പ്രചാരണ പ്രവർത്തനങ്ങളുമായി കേരളത്തിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ തരൂർ കെപിസിസി ഓഫീസിൽ പോയി തിരിച്ചറിയൽ കാർഡ് വാങ്ങി. കെപിസിസി ഓഫീസിൽ തരൂർ എത്തിയപ്പോൾ പ്രമുഖ നേതാക്കൾ ആരുമുണ്ടായിരുന്നില്ല.
മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചു പ്രസ്താവനയിറക്കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും തരൂരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി. അതേസമയം, കെ. സുധാകരൻ ഇന്നലെ വീണ്ടും തിരുത്തുമായി രംഗത്തു വന്നു. ആർക്കു വോട്ട് ചെയ്യണമെന്നു നിർദേശിക്കാൻ താൻ ആളല്ലെന്നും മനഃസാക്ഷി വോട്ട് എന്നു പറയുന്നതിൽ തെറ്റില്ലെന്നുമാണ് ഇന്നലെ സുധാകരൻ പറഞ്ഞത്.
എഐസിസി മാർഗനിർദേശത്തിനു വിരുദ്ധമായി പദവിയിലിരിക്കുന്ന നേതാക്കൾ നിലപാട് എടുക്കരുതെന്നു ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാവരും ഖാർഗെയ്ക്ക് അനുകൂലമായി പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിൽകൂടിയായിരുന്നു തരൂർ ഇങ്ങനെ ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്തെത്തിയ തരൂർ പരമാവധി വോട്ടർമാരുമായി ഫോണിൽ ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്. ഇന്നുച്ചയ്ക്ക് അദ്ദേഹം ചെന്നൈക്കു തിരിക്കും. രണ്ടു ദിവസം തമിഴ്നാട്ടിൽ തങ്ങി പ്രചാരണം നടത്തിയ ശേഷമായിരിക്കും ഡൽഹിക്കു മടങ്ങുക.
സമൂഹമാധ്യമങ്ങളിലും പരന്പരാഗത മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന തരൂർ യുവാക്കളിലും സാധാരണക്കാരായ പ്രതിനിധികളിലുമാണു പ്രതീക്ഷയർപ്പിക്കുന്നത്. പ്രധാന നേതാക്കളെ ഒഴിവാക്കി നിർത്തിയാൽ കേരളത്തിൽനിന്നുള്ള വോട്ടർമാരിൽനിന്നു നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു തരൂരിനെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ കേരളത്തിൽ നിന്നു തന്നെയുള്ള ഹൈക്കമാൻഡിലെ പ്രമുഖരായ നേതാക്കൾ കേരളത്തിലെ പ്രതിനിധികളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി തരൂർ പക്ഷം കുറ്റപ്പെടുത്തുന്നു. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർഥി എന്ന നിലയ്ക്ക് ഇവർ വോട്ടർമാരെ ധരിപ്പിക്കുന്നു എന്നും പരാതിയുണ്ട്.
തിരുവനന്തപുരത്തെത്തിയ തരൂർ തെന്നല ബാലകൃഷ്ണപിള്ള, വക്കം പുരുഷോത്തമൻ തുടങ്ങിയ മുതിർന്ന നേതാക്കളെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയെയും അദ്ദേഹം സന്ദർശിച്ചു.
മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചു പ്രസ്താവനയിറക്കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും തരൂരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി. അതേസമയം, കെ. സുധാകരൻ ഇന്നലെ വീണ്ടും തിരുത്തുമായി രംഗത്തു വന്നു. ആർക്കു വോട്ട് ചെയ്യണമെന്നു നിർദേശിക്കാൻ താൻ ആളല്ലെന്നും മനഃസാക്ഷി വോട്ട് എന്നു പറയുന്നതിൽ തെറ്റില്ലെന്നുമാണ് ഇന്നലെ സുധാകരൻ പറഞ്ഞത്.
എഐസിസി മാർഗനിർദേശത്തിനു വിരുദ്ധമായി പദവിയിലിരിക്കുന്ന നേതാക്കൾ നിലപാട് എടുക്കരുതെന്നു ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാവരും ഖാർഗെയ്ക്ക് അനുകൂലമായി പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിൽകൂടിയായിരുന്നു തരൂർ ഇങ്ങനെ ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്തെത്തിയ തരൂർ പരമാവധി വോട്ടർമാരുമായി ഫോണിൽ ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്. ഇന്നുച്ചയ്ക്ക് അദ്ദേഹം ചെന്നൈക്കു തിരിക്കും. രണ്ടു ദിവസം തമിഴ്നാട്ടിൽ തങ്ങി പ്രചാരണം നടത്തിയ ശേഷമായിരിക്കും ഡൽഹിക്കു മടങ്ങുക.
സമൂഹമാധ്യമങ്ങളിലും പരന്പരാഗത മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന തരൂർ യുവാക്കളിലും സാധാരണക്കാരായ പ്രതിനിധികളിലുമാണു പ്രതീക്ഷയർപ്പിക്കുന്നത്. പ്രധാന നേതാക്കളെ ഒഴിവാക്കി നിർത്തിയാൽ കേരളത്തിൽനിന്നുള്ള വോട്ടർമാരിൽനിന്നു നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു തരൂരിനെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ കേരളത്തിൽ നിന്നു തന്നെയുള്ള ഹൈക്കമാൻഡിലെ പ്രമുഖരായ നേതാക്കൾ കേരളത്തിലെ പ്രതിനിധികളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി തരൂർ പക്ഷം കുറ്റപ്പെടുത്തുന്നു. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർഥി എന്ന നിലയ്ക്ക് ഇവർ വോട്ടർമാരെ ധരിപ്പിക്കുന്നു എന്നും പരാതിയുണ്ട്.
തിരുവനന്തപുരത്തെത്തിയ തരൂർ തെന്നല ബാലകൃഷ്ണപിള്ള, വക്കം പുരുഷോത്തമൻ തുടങ്ങിയ മുതിർന്ന നേതാക്കളെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയെയും അദ്ദേഹം സന്ദർശിച്ചു.