ചെറുതോണി : കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നു മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുരുവിള അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബിനെയാണ് സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്.
സംഭവദിവസം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ഷിഹാബിനു ഡ്യൂട്ടി. രാത്രി ഡ്യൂട്ടി കഴിഞ്ഞു കാഞ്ഞിരപ്പള്ളി പാറത്തോടു ഭാഗത്തുള്ള വീട്ടിലേക്കു വരും വഴിയാണ് മോഷണം നടത്തിയത്. കടയുടെ മുൻപിൽ കൊട്ടയിൽ മൂടി കെട്ടിവച്ചിരിക്കുകയായിരുന്നു മാമ്പഴം.
മാമ്പഴം മോഷ്ടിച്ച് സ്ക്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടക്കുകയായിരുന്നു. പിറ്റെ ദിവസം രാവിലെ കടയുടമ നാസർ കട തുറക്കാൻ വന്നപ്പോഴാണ് മാമ്പഴം മോഷണം പോയ വിവരം മനസിലായത്. കിലോക്ക് 40 രൂപ വിലയുള്ള 10 കിലോയോളം മാമ്പഴം കാണാതായിട്ടുണ്ടെന്നു കടയുടമ പറയുന്നു.
കടയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു മാമ്പഴം മോഷ്ടിക്കെപ്പെട്ടതായി മനസിലായത്. മാമ്പഴം മോഷ്ടിച്ചു കടത്താൻ ഉപയോഗിച്ച് സ്ക്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പോലീസുകാരനാണെന്ന് മനസിലായത്. ഇയാൾ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
സംഭവദിവസം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ഷിഹാബിനു ഡ്യൂട്ടി. രാത്രി ഡ്യൂട്ടി കഴിഞ്ഞു കാഞ്ഞിരപ്പള്ളി പാറത്തോടു ഭാഗത്തുള്ള വീട്ടിലേക്കു വരും വഴിയാണ് മോഷണം നടത്തിയത്. കടയുടെ മുൻപിൽ കൊട്ടയിൽ മൂടി കെട്ടിവച്ചിരിക്കുകയായിരുന്നു മാമ്പഴം.
മാമ്പഴം മോഷ്ടിച്ച് സ്ക്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടക്കുകയായിരുന്നു. പിറ്റെ ദിവസം രാവിലെ കടയുടമ നാസർ കട തുറക്കാൻ വന്നപ്പോഴാണ് മാമ്പഴം മോഷണം പോയ വിവരം മനസിലായത്. കിലോക്ക് 40 രൂപ വിലയുള്ള 10 കിലോയോളം മാമ്പഴം കാണാതായിട്ടുണ്ടെന്നു കടയുടമ പറയുന്നു.
കടയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു മാമ്പഴം മോഷ്ടിക്കെപ്പെട്ടതായി മനസിലായത്. മാമ്പഴം മോഷ്ടിച്ചു കടത്താൻ ഉപയോഗിച്ച് സ്ക്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പോലീസുകാരനാണെന്ന് മനസിലായത്. ഇയാൾ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.