മൂന്നാര്‍: രണ്ടു ദിവസങ്ങളിലായി പത്തു പശുക്കളെ കൊന്ന് എസ്റ്റേറ്റില്‍ പരിഭ്രാന്തി സൃഷ്ടിച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് വനം വകുപ്പു സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തില്‍ കെട്ടിയിരുന്ന പത്തു പശുക്കളെ കടുവ കൊന്നിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
കൂട്ടിലകപ്പെട്ട കടുവയെ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലെ വനം വകുപ്പ് കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിധോധനയിൽ കടുവ അവശനിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാന്‍ ആറു പേരടങ്ങുന്ന സമിതിക്ക് വനം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ കടുവയുടെ കാഴ്ചശക്തിക്ക് പരിമിതി ഉണ്ടെന്നു തെളിഞ്ഞു.
ഇടതു കണ്ണില്‍ തിമിരം ബാധിച്ച കടുവ തുടര്‍ന്നും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കാനുള്ള സാധ്യയുള്ളതിനാൽ കടുവയെ എവിടെ തുറന്നുവിടും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. വന്യജിവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യതയാണ് വനം വകുപ്പ് പരിഗണിക്കുന്നത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തില്‍ കെട്ടിയിരുന്ന പത്തു പശുക്കളെ കടുവ കൊന്നിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
കൂട്ടിലകപ്പെട്ട കടുവയെ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലെ വനം വകുപ്പ് കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിധോധനയിൽ കടുവ അവശനിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാന്‍ ആറു പേരടങ്ങുന്ന സമിതിക്ക് വനം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ കടുവയുടെ കാഴ്ചശക്തിക്ക് പരിമിതി ഉണ്ടെന്നു തെളിഞ്ഞു.
ഇടതു കണ്ണില്‍ തിമിരം ബാധിച്ച കടുവ തുടര്‍ന്നും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കാനുള്ള സാധ്യയുള്ളതിനാൽ കടുവയെ എവിടെ തുറന്നുവിടും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. വന്യജിവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യതയാണ് വനം വകുപ്പ് പരിഗണിക്കുന്നത്.