നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 12 മണിക്കൂറിനുള്ളിൽ 1 .5 കോടി രൂപ വിലമതിക്കുന്ന 3 .25 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സമീപകാലയളവിൽ ഇവിടെ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
രണ്ടു വിമാനങ്ങളിൽ വന്ന നാലു യാത്രക്കാരിൽനിന്നാണ് ഇത്രയും സ്വർണം പിടിച്ചത്. ഇവരിൽ മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സ്വർണം കുഴന്പുരൂപത്തിലാക്കി കാർട്ടനിൽ തേച്ചുകൊണ്ടുവന്ന ഏറ്റവും പുതിയ തന്ത്രവും ഇന്നലെ കണ്ടു.
ദുബായിൽനിന്നു വന്ന കോഴിക്കോട് സ്വദേശി നിഖിലിൽനിന്ന് 1783 .27 ഗ്രാം സ്വർണവും മലപ്പുറം സ്വദേശിയിൽനിന്ന് 1140 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ദ്രവരൂപത്തിലാക്കിയ സ്വർണം നാലു വീതം കാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്.
ദുബായിൽ നിന്നുതന്നെ കാസർഗോഡ് സ്വദേശി ചെക്കിംഗ് ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 117 ഗ്രാം സ്വർണവും പിടികൂടി. കൂടാതെ പൗഡർ രൂപത്തിലാക്കിയശേഷം കുഴമ്പുരൂപത്തിലാക്കി കാർട്ടന് അകത്ത് തേച്ചു കൊണ്ടുവന്ന 200 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇതിന്റെ ഉടമയായ യാത്രക്കാരൻ പിടിയിലായിട്ടില്ല.
ഇതുവരെ ഇത്തരത്തിലുള്ള സ്വർണ കള്ളക്കടത്തു പിടികൂടിയിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൂജ അവധി ദിവസത്തിൽ ഗൗരവതരമായ പരിശോധന ഉണ്ടാകില്ലെന്ന കണക്കുട്ടലിലാകാം കൂട്ടായ സ്വർണ കള്ളക്കടത്തിന് ശ്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
രണ്ടു വിമാനങ്ങളിൽ വന്ന നാലു യാത്രക്കാരിൽനിന്നാണ് ഇത്രയും സ്വർണം പിടിച്ചത്. ഇവരിൽ മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സ്വർണം കുഴന്പുരൂപത്തിലാക്കി കാർട്ടനിൽ തേച്ചുകൊണ്ടുവന്ന ഏറ്റവും പുതിയ തന്ത്രവും ഇന്നലെ കണ്ടു.
ദുബായിൽനിന്നു വന്ന കോഴിക്കോട് സ്വദേശി നിഖിലിൽനിന്ന് 1783 .27 ഗ്രാം സ്വർണവും മലപ്പുറം സ്വദേശിയിൽനിന്ന് 1140 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ദ്രവരൂപത്തിലാക്കിയ സ്വർണം നാലു വീതം കാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്.
ദുബായിൽ നിന്നുതന്നെ കാസർഗോഡ് സ്വദേശി ചെക്കിംഗ് ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 117 ഗ്രാം സ്വർണവും പിടികൂടി. കൂടാതെ പൗഡർ രൂപത്തിലാക്കിയശേഷം കുഴമ്പുരൂപത്തിലാക്കി കാർട്ടന് അകത്ത് തേച്ചു കൊണ്ടുവന്ന 200 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇതിന്റെ ഉടമയായ യാത്രക്കാരൻ പിടിയിലായിട്ടില്ല.
ഇതുവരെ ഇത്തരത്തിലുള്ള സ്വർണ കള്ളക്കടത്തു പിടികൂടിയിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൂജ അവധി ദിവസത്തിൽ ഗൗരവതരമായ പരിശോധന ഉണ്ടാകില്ലെന്ന കണക്കുട്ടലിലാകാം കൂട്ടായ സ്വർണ കള്ളക്കടത്തിന് ശ്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.