നെടുങ്കണ്ടം: നാലു മാസം പ്രായമുള്ള ആരുഷിനു ചുറ്റും ഇരുട്ടു മാത്രം. ഒന്നാം ക്ലാസുകാരനായ സഹോദരന് ലിബിന് അടുത്തുള്ള വസ്തുക്കള്‍ മാത്രമേ കാണാന്‍ കഴിയൂ. ഇരുട്ടിന്റെ ലോകത്താണ് ഈ രണ്ടു കുരുന്നുകളും.
ഇവരെ വെളിച്ചത്തിലേക്കു കൈപിടിക്കാൻ മാതാപിതാക്കളായ വിപിനും ആര്യക്കും മോഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഇവർക്കു മുന്നിൽ മതിൽ തീർക്കുന്നു. മുണ്ടിയെരുമ തട്ടാരുമുറിയില്‍ കുടുംബമാണ് മക്കളെയോര്‍ത്ത് കണ്ണീരൊഴുക്കുന്നത്.
ആരുഷിനു രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയാല്‍ പൂര്‍ണമായും കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടു തവണയായി വേണം ശസ്ത്രക്രിയ നടത്താന്‍. ശസ്ത്രക്രിയയ്ക്കും ടെസ്റ്റുകള്‍ക്കുമായി നല്ലൊരു തുക വേണം. വിപിന്റെ കൂലിപ്പണിയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം.
താന്നിമൂട്ടില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന വാടകയിനത്തില്‍ത്തന്നെ പ്രതിമാസം 4,000 രൂപ വേണം. മൂത്തമകന് ലിബിനു ജന്മനാ കാഴ്ചശക്തി ഇല്ലായിരുന്നു. ലിബിനെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പൂര്‍ണതോതില്‍ കാഴ്ച ലഭിച്ചില്ല. ഒരു ശസ്ത്രക്രിയകൂടി നടത്തി കണ്ണില്‍ ലെന്‍സ് വച്ചാൽ മാത്രമേ കാഴ്ച ലഭിക്കൂ.
ഇപ്പോൾ പുസ്തകം കണ്ണിനോടു ചേര്‍ത്തുപിടിച്ചാല്‍ വലിയ അക്ഷരങ്ങള്‍ മാത്രം വായിക്കാനാകും. ഇവരുടെ ശസ്ത്രക്രിയയ്ക്കായി രണ്ടു ലക്ഷത്തിലധികം രൂപ വേണ്ടിവരും.
ഈ മാസം 12ന് ആരുഷിന്റെ ശസ്ത്രക്രിയ നടത്താമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വണ്ടിക്കൂലിക്കു പോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം.
മാതാപിതാക്കളായ ആര്യക്കും വിപിനും കാഴ്ചക്കുറവുണ്ട്. ഇവരെ സഹായിക്കാന്‍ താലത്പര്യമുള്ളവര്ക്കു യൂണിയന് ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ ആര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായം നല്‍കാം. അക്കൗണ്ട് നമ്പര്‍: 455 1020 100 25234. ഐഎഫ്എസ്സി UBIN0545511. ഗൂഗിള്‍ പേ: 9562120374.
ഇവരെ വെളിച്ചത്തിലേക്കു കൈപിടിക്കാൻ മാതാപിതാക്കളായ വിപിനും ആര്യക്കും മോഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഇവർക്കു മുന്നിൽ മതിൽ തീർക്കുന്നു. മുണ്ടിയെരുമ തട്ടാരുമുറിയില്‍ കുടുംബമാണ് മക്കളെയോര്‍ത്ത് കണ്ണീരൊഴുക്കുന്നത്.
ആരുഷിനു രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയാല്‍ പൂര്‍ണമായും കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടു തവണയായി വേണം ശസ്ത്രക്രിയ നടത്താന്‍. ശസ്ത്രക്രിയയ്ക്കും ടെസ്റ്റുകള്‍ക്കുമായി നല്ലൊരു തുക വേണം. വിപിന്റെ കൂലിപ്പണിയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം.
താന്നിമൂട്ടില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന വാടകയിനത്തില്‍ത്തന്നെ പ്രതിമാസം 4,000 രൂപ വേണം. മൂത്തമകന് ലിബിനു ജന്മനാ കാഴ്ചശക്തി ഇല്ലായിരുന്നു. ലിബിനെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പൂര്‍ണതോതില്‍ കാഴ്ച ലഭിച്ചില്ല. ഒരു ശസ്ത്രക്രിയകൂടി നടത്തി കണ്ണില്‍ ലെന്‍സ് വച്ചാൽ മാത്രമേ കാഴ്ച ലഭിക്കൂ.
ഇപ്പോൾ പുസ്തകം കണ്ണിനോടു ചേര്‍ത്തുപിടിച്ചാല്‍ വലിയ അക്ഷരങ്ങള്‍ മാത്രം വായിക്കാനാകും. ഇവരുടെ ശസ്ത്രക്രിയയ്ക്കായി രണ്ടു ലക്ഷത്തിലധികം രൂപ വേണ്ടിവരും.
ഈ മാസം 12ന് ആരുഷിന്റെ ശസ്ത്രക്രിയ നടത്താമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വണ്ടിക്കൂലിക്കു പോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം.
മാതാപിതാക്കളായ ആര്യക്കും വിപിനും കാഴ്ചക്കുറവുണ്ട്. ഇവരെ സഹായിക്കാന്‍ താലത്പര്യമുള്ളവര്ക്കു യൂണിയന് ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ ആര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായം നല്‍കാം. അക്കൗണ്ട് നമ്പര്‍: 455 1020 100 25234. ഐഎഫ്എസ്സി UBIN0545511. ഗൂഗിള്‍ പേ: 9562120374.