കരിമണ്ണൂർ: ടൗണിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. മൂന്നുപേർക്ക് കടിയേറ്റു. ടൗണിൽ പെട്ടിക്കട നടത്തുന്ന ദാമോദരൻ, അസി, ഒരു സ്ത്രീ എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
കിളിയറ ഭാഗത്തുനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ രണ്ടുപേരെ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ടൗണിലെത്തിയ നായ ആളുകളെ കടിച്ചത്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പേവിഷബാധയുണ്ടെങ്കിൽ ഇതു ടൗണിലെ മറ്റ് നായ്ക്കൾക്കും പിടിപെടാൻ സാധ്യതയേറെയാണ്.
സമീപനാളിൽ ടൗണിൽ കൂട്ടംകൂടി നടക്കുന്ന നായ്ക്കൾ നാട്ടുകാർക്കും വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കും ഭീഷണിയായിരിക്കുകയാണ്. പ്രഭാതസവാരിക്കെത്തുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനാൽ പലരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇരുചക്രവാഹന യാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാണ്.
ടൗണിൽ ആളുകളെ ആക്രമിച്ച നായയെ പിടികൂടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. നായയെ പിടികൂടാൻ വാഗമണ്ണിൽ നടത്തിയ പരിശീലനപരിപാടിയിൽ പഞ്ചായത്തിൽനിന്ന് ഒരാളെ അയച്ചിരുന്നുവെങ്കിലും നായയെ പിടികൂടുന്നതിനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.
പഞ്ചായത്തധികൃതരുടെ മെല്ലപ്പോക്ക് നയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കിളിയറ ഭാഗത്തുനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ രണ്ടുപേരെ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ടൗണിലെത്തിയ നായ ആളുകളെ കടിച്ചത്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പേവിഷബാധയുണ്ടെങ്കിൽ ഇതു ടൗണിലെ മറ്റ് നായ്ക്കൾക്കും പിടിപെടാൻ സാധ്യതയേറെയാണ്.
സമീപനാളിൽ ടൗണിൽ കൂട്ടംകൂടി നടക്കുന്ന നായ്ക്കൾ നാട്ടുകാർക്കും വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കും ഭീഷണിയായിരിക്കുകയാണ്. പ്രഭാതസവാരിക്കെത്തുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനാൽ പലരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇരുചക്രവാഹന യാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാണ്.
ടൗണിൽ ആളുകളെ ആക്രമിച്ച നായയെ പിടികൂടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. നായയെ പിടികൂടാൻ വാഗമണ്ണിൽ നടത്തിയ പരിശീലനപരിപാടിയിൽ പഞ്ചായത്തിൽനിന്ന് ഒരാളെ അയച്ചിരുന്നുവെങ്കിലും നായയെ പിടികൂടുന്നതിനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.
പഞ്ചായത്തധികൃതരുടെ മെല്ലപ്പോക്ക് നയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.