നെടുങ്കണ്ടം: മയിലിനു നേരേയും തെരുവുനായയുടെ ആക്രമണം. നെടുങ്കണ്ടത്തിനു സമീപം പുഷ്പകണ്ടത്താണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയില്‍ പെൺമയിലിനെ കണ്ടെത്തിയത്. പുഷ്പകണ്ടം രത്തിനക്കുഴി ചിറക്കല്‍ സാജന്റെ പുരയിടത്തിലാണ് രാത്രിയോടെ മയിലിനെ കണ്ടെത്തിയത്.
നായ്ക്കൾ ഓടിക്കുന്നതു കണ്ട സാജന് നായ്ക്കളില്‍നിന്നു മയിലിനെ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണിനും കാലുകള്‍ക്കും പരിക്കേറ്റ മയിലിനെ സാജന് വീട്ടിലെത്തിച്ചു ശുശ്രൂഷിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.
രാത്രിയില്‍തന്നെ വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയിലിനെ ഏറ്റെടുത്തു. കല്ലാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉദയഭാനു, ഗ്രേഡ് ഓഫീസര്‍ ബിജു, ബീറ്റ് ഓഫീസര്‍ പി.എസ് . നിഷാദ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയിലിനെ ഏറ്റെടുത്തത്. കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ച മയിലിനു പ്രാഥമിക ചികിത്സ നല്കി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി തേക്കടിയിലേക്കു കൊണ്ടുപോയി.
ജനവാസ മേഖലകളില്‍ വളരെ അപൂര്‍വമായി മാത്രമാണ് പെണ്മയിലിനെ കാണാറുള്ളത്. ഒരു വര്‍ഷം മുമ്പ് പുഷ്പകണ്ടത്ത് എത്തിയതായിരുന്നു പെണ്മയില്. തുടര്‍ന്നു നാട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച മയില്‍ പ്രദേശത്തുള്ള എല്ലാ വീടുകളിലും തീറ്റതേടി എത്തുമായിരുന്നു.
നായ്ക്കൾ ഓടിക്കുന്നതു കണ്ട സാജന് നായ്ക്കളില്‍നിന്നു മയിലിനെ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണിനും കാലുകള്‍ക്കും പരിക്കേറ്റ മയിലിനെ സാജന് വീട്ടിലെത്തിച്ചു ശുശ്രൂഷിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.
രാത്രിയില്‍തന്നെ വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയിലിനെ ഏറ്റെടുത്തു. കല്ലാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉദയഭാനു, ഗ്രേഡ് ഓഫീസര്‍ ബിജു, ബീറ്റ് ഓഫീസര്‍ പി.എസ് . നിഷാദ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയിലിനെ ഏറ്റെടുത്തത്. കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ച മയിലിനു പ്രാഥമിക ചികിത്സ നല്കി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി തേക്കടിയിലേക്കു കൊണ്ടുപോയി.
ജനവാസ മേഖലകളില്‍ വളരെ അപൂര്‍വമായി മാത്രമാണ് പെണ്മയിലിനെ കാണാറുള്ളത്. ഒരു വര്‍ഷം മുമ്പ് പുഷ്പകണ്ടത്ത് എത്തിയതായിരുന്നു പെണ്മയില്. തുടര്‍ന്നു നാട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച മയില്‍ പ്രദേശത്തുള്ള എല്ലാ വീടുകളിലും തീറ്റതേടി എത്തുമായിരുന്നു.