കൊച്ചി: കേരള ട്രേഡ് സെന്റർ (കെടിസി) കെട്ടിട അഴിമതിയുമായി ബന്ധപ്പെട്ട് 6.03 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍ക്കാലികമായി കണ്ടുകെട്ടി. കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് അടക്കമുള്ളവര്‍ക്കെതിരായ കേസിലാണ് ഇഡിയുടെ നടപടി.
കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം നടന്ന നടപടിയില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പേരിലുള്ള എറണാകുളത്തെ കേരള ട്രേഡ് സെന്റര്‍ കെട്ടിടത്തിലെ ഭൂമി, പാര്‍പ്പിട വാണിജ്യ കെട്ടിടങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.
കെടിസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പനയില്‍ മര്‍സൂഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്നാണ് ഇഡി വിലയിരുത്തല്‍. ഫ്ളാറ്റ് വാങ്ങാനെത്തിയവരില്‍ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയ ഇദ്ദേഹം പിന്നീട് പണം വാങ്ങിയവര്‍ക്ക് ഫ്ളാറ്റോ പണമോ തിരികെ നല്‍കിയില്ലെന്നും വാങ്ങിയ തുക സംബന്ധിച്ച് വ്യാജരേഖ ചമച്ചതായും നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ലഭിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വാങ്ങിയ പണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടു നടന്നതായാണ് ഇഡി സംശയിക്കുന്നത്.
കൈപ്പറ്റിയ പണം ടിവി ചാനല്‍ ആരംഭിക്കുന്നതിനുവേണ്ടി വകമാറ്റി ചെലവഴിച്ചതായും ഇഡി വ്യക്തമാക്കുന്നു. കോടികളാണ് കേരള ട്രേഡ് സെന്റര്‍ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ വക മാറ്റിയിരിക്കുന്നതെന്നും ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ ചാനല്‍ പിന്നീട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഇടപെടലില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം നടന്ന നടപടിയില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പേരിലുള്ള എറണാകുളത്തെ കേരള ട്രേഡ് സെന്റര്‍ കെട്ടിടത്തിലെ ഭൂമി, പാര്‍പ്പിട വാണിജ്യ കെട്ടിടങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.
കെടിസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പനയില്‍ മര്‍സൂഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്നാണ് ഇഡി വിലയിരുത്തല്‍. ഫ്ളാറ്റ് വാങ്ങാനെത്തിയവരില്‍ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയ ഇദ്ദേഹം പിന്നീട് പണം വാങ്ങിയവര്‍ക്ക് ഫ്ളാറ്റോ പണമോ തിരികെ നല്‍കിയില്ലെന്നും വാങ്ങിയ തുക സംബന്ധിച്ച് വ്യാജരേഖ ചമച്ചതായും നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ലഭിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വാങ്ങിയ പണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടു നടന്നതായാണ് ഇഡി സംശയിക്കുന്നത്.
കൈപ്പറ്റിയ പണം ടിവി ചാനല്‍ ആരംഭിക്കുന്നതിനുവേണ്ടി വകമാറ്റി ചെലവഴിച്ചതായും ഇഡി വ്യക്തമാക്കുന്നു. കോടികളാണ് കേരള ട്രേഡ് സെന്റര്‍ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ വക മാറ്റിയിരിക്കുന്നതെന്നും ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ ചാനല്‍ പിന്നീട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഇടപെടലില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.