+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവ
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. ഡോക്ടർമാരായ പ്രിയദർശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിൽ ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കൽ റിപ്പോർട്ട് വന്നതിനു പിന്നാലെയാണു പാലക്കാട് ഡിവൈഎസ്‌പിയുടെ നിർദേശത്തെ തുടർന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തത്.

ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ തങ്കം ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തിയത്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചതാണു ഗുരുതര പിഴവിനിടയാക്കിയത്. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണു കുഞ്ഞു മരിച്ചത്. വാക്വം ഉപയോഗിച്ചതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിനിടയാക്കിയത്.

ചികിത്സാ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിൽ ആശുപത്രി അധികൃതർക്കു വീഴ്ചയുണ്ടായെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്. ഡിഎംഒ റിപ്പോർട്ട് പോലീസിനു കൈമാറിയതിനു പിന്നാലെ ഡോക്ടർമാരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഗൈനക്കോളജിസ്റ്റുമാരായ മൂന്നു ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂലൈ രണ്ടിനാണു പ്രസവത്തിനു പിന്നാലെ കുഞ്ഞു മരിച്ചത്. രണ്ടാം ദിവസം ഐശ്വര്യയും മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരം തങ്കം ആശുപത്രിക്കെതിരേ കേസെടുത്ത് ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്ഗധ സംഘം അന്വേഷണം നടത്തിയത്.

ഡോക്ടർമാരെ വിലക്കണമെന്ന് യുവതിയുടെ ഭർത്താവ്

അതേസമയം അമ്മയും നവജാതശിശുവും മരിക്കാനിടയായത് ചികിത്സാപ്പിഴവിനെ തുടർന്നാണെന്ന് മെഡിക്കൽ റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ അന്വേഷണം പൂർത്തിയാവുന്നതുവരെ മൂന്നു ഡോക്ടർമാരും രോഗികളെ ചികിത്സിക്കുന്നതു തടയണമെന്ന് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് ആവശ്യപ്പെട്ടു.

തങ്കം ആശുപത്രിയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമാന സംഭവങ്ങൾ പുനഃപരിശോധിച്ച് നടപടിയെടുക്കണം. അറസ്റ്റിലായ ഡോക്ടർ അജിത്തിനെതിരേ സമഗ്ര അന്വേഷണം വേണമെന്നും രഞ്ജിത്ത് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണ്. ഡോക്ടർമാരെ ന്യായീകരിക്കുന്ന ഐഎംഎ നിലപാട് തിരുത്തണം. സമയത്തിനു രക്തം എത്തിക്കാൻ പോലും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും രഞ്ജിത്ത് ആരോപിച്ചു

ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ഐഎംഎ

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നതു ശരിയല്ല. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും.

ഡോക്ടർമാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐഎംഎ അറിയിച്ചു. ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടുവെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തുമെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് ഐഎംഎ പ്രതിഷേധവുമായി രംഗത്തുവന്നത്.