സിജോ പൈനാടത്ത്
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ (എൻആർഇജിഎ) തൊഴില്‍സ്ഥലത്തെ മേല്‍നോട്ടച്ചുമതലയുള്ള മേറ്റുമാര്‍ ജോലി കാര്യക്ഷമമായി നിര്‍വഹിച്ചില്ലെങ്കില്‍ ഇനി കൂലി മുടങ്ങും. തൊഴിലാളികളുടെ ഹാജര്‍, പ്രോജക്ട് ഇനീഷ്യല്‍ യോഗങ്ങള്‍, തൊഴില്സ്ഥലത്തിന്റെ അളവെടുപ്പ് തുടങ്ങിയവയില്‍ വീഴ്ചവരുത്തുന്നവരുടെ കാര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി കര്‍ശനമാക്കുന്നത്.
തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും തൊഴിലാളികള്‍ക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ മാത്രം വേതനം നല്‍കണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മേറ്റുമാരുടെ ജോലികള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനം പുറപ്പെടുവിച്ചത്.
തൊഴിലുറപ്പിലെ എല്ലാ പ്രവൃത്തികളും അംഗീകൃത എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി നടത്താവൂ എന്നു മേറ്റുമാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവൃത്തികളുടെ ജനകീയ എസ്റ്റിമേറ്റ് അതതു സ്ഥലങ്ങളില്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം. 20 - 40 തൊഴിലാളികള്‍ ജോലി ചെയ്യുന്നിടങ്ങളില്‍ ഒരു മേറ്റിനെ അര്‍ധവിദഗ്ധ തൊഴിലാളിക്ക് അര്‍ഹമായ പ്രതിദിന വേതനം നല്കി നിയോഗിക്കാം. 41-60 തൊഴിലാളികളുണ്ടെങ്കില്‍ രണ്ടാമത്തെയും 61-80 തൊഴിലാളികള്‍ക്ക് മൂന്നാമത്തെ മേറ്റിനെയും നിയോഗിക്കാനാകും.
പദ്ധതിയിലെ ഓരോ പ്രവൃത്തിയും ആരംഭിക്കുന്നതിനു തലേന്ന് പ്രോജക്ട് ഇനീഷല്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കുന്നത് ഇനി നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത എന്‍ജിനിയറുടെയോ ഓവര്‍സിയറുടെയോ സാന്നിധ്യത്തില്‍ മേറ്റുമാരാണ് യോഗം വിളിക്കേണ്ടത്. തൊഴിലാളികളെ ഗ്രൂപ്പുകള്‍ തിരിച്ചു നിശ്ചിത ജോലികള്‍ വിഭജിച്ചു നല്‍കണം. ഓരോ ഗ്രൂപ്പും ചെയ്ത പ്രവൃത്തികള്‍ മെഷര്‍മെന്റ് ഷീറ്റിൽ രേഖപ്പെടുത്തണം. ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ പ്രവൃത്തികളിലും തൊഴിലാളികളുടെ ഹാജര്‍ ഇനി എന്‍എംഎംഎസ് വഴിതന്നെ രേഖപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങളിലുണ്ട്.
തൊഴിലുറപ്പു പദ്ധതി മിഷന് ഡയറക്ടറുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. പുതിയ സാഹചര്യത്തില്‍ മേറ്റുമാര്‍ക്ക് ആവശ്യമായ പരിശീലനം ‘കില’ നല്‍കും. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന മേറ്റുമാര്ക്കെതിരേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നടപടി സ്വീകരിക്കാനാകും.
700 എവിടെയെന്നു മേറ്റുമാർ!
കൂട്ടിയ കൂലി പലയിടത്തും കിട്ടുന്നില്ലെന്ന് ഒരു വിഭാഗം മേറ്റുമാരുടെ പരാതി. നേരത്തേയുണ്ടായിരുന്ന 311 രൂപയാണ് തങ്ങൾക്കു കഴിഞ്ഞ മാസങ്ങളിലും കൂലിയായി ലഭിച്ചതെന്നും അവർ പറയുന്നു.
തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്കുള്ള നിലവിലെ കൂലിയാണ് 311. മേറ്റ് എന്ന നിലയിലുള്ള ജോലികൾക്കൊപ്പം തങ്ങൾ മറ്റു തൊഴിലാളികൾക്കൊപ്പം പണിക്കിറങ്ങുന്നുമുണ്ട്. അപ്പോഴും കൂലിയിൽ യാതൊരു വർധനയുമില്ല.
കൂലി വർധിച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. തങ്ങളുടെ ജോലിയുടെ കാര്യത്തിൽ കൂടുതൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന സർക്കാർ, ലഭിക്കുന്ന കൂലിയുടെ സ്ഥിതി എന്തെന്നുകൂടി അറിയണമെന്നും മേറ്റുമാർ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ (എൻആർഇജിഎ) തൊഴില്‍സ്ഥലത്തെ മേല്‍നോട്ടച്ചുമതലയുള്ള മേറ്റുമാര്‍ ജോലി കാര്യക്ഷമമായി നിര്‍വഹിച്ചില്ലെങ്കില്‍ ഇനി കൂലി മുടങ്ങും. തൊഴിലാളികളുടെ ഹാജര്‍, പ്രോജക്ട് ഇനീഷ്യല്‍ യോഗങ്ങള്‍, തൊഴില്സ്ഥലത്തിന്റെ അളവെടുപ്പ് തുടങ്ങിയവയില്‍ വീഴ്ചവരുത്തുന്നവരുടെ കാര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി കര്‍ശനമാക്കുന്നത്.
തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും തൊഴിലാളികള്‍ക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ മാത്രം വേതനം നല്‍കണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മേറ്റുമാരുടെ ജോലികള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനം പുറപ്പെടുവിച്ചത്.
തൊഴിലുറപ്പിലെ എല്ലാ പ്രവൃത്തികളും അംഗീകൃത എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി നടത്താവൂ എന്നു മേറ്റുമാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവൃത്തികളുടെ ജനകീയ എസ്റ്റിമേറ്റ് അതതു സ്ഥലങ്ങളില്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം. 20 - 40 തൊഴിലാളികള്‍ ജോലി ചെയ്യുന്നിടങ്ങളില്‍ ഒരു മേറ്റിനെ അര്‍ധവിദഗ്ധ തൊഴിലാളിക്ക് അര്‍ഹമായ പ്രതിദിന വേതനം നല്കി നിയോഗിക്കാം. 41-60 തൊഴിലാളികളുണ്ടെങ്കില്‍ രണ്ടാമത്തെയും 61-80 തൊഴിലാളികള്‍ക്ക് മൂന്നാമത്തെ മേറ്റിനെയും നിയോഗിക്കാനാകും.
പദ്ധതിയിലെ ഓരോ പ്രവൃത്തിയും ആരംഭിക്കുന്നതിനു തലേന്ന് പ്രോജക്ട് ഇനീഷല്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കുന്നത് ഇനി നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത എന്‍ജിനിയറുടെയോ ഓവര്‍സിയറുടെയോ സാന്നിധ്യത്തില്‍ മേറ്റുമാരാണ് യോഗം വിളിക്കേണ്ടത്. തൊഴിലാളികളെ ഗ്രൂപ്പുകള്‍ തിരിച്ചു നിശ്ചിത ജോലികള്‍ വിഭജിച്ചു നല്‍കണം. ഓരോ ഗ്രൂപ്പും ചെയ്ത പ്രവൃത്തികള്‍ മെഷര്‍മെന്റ് ഷീറ്റിൽ രേഖപ്പെടുത്തണം. ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ പ്രവൃത്തികളിലും തൊഴിലാളികളുടെ ഹാജര്‍ ഇനി എന്‍എംഎംഎസ് വഴിതന്നെ രേഖപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങളിലുണ്ട്.
തൊഴിലുറപ്പു പദ്ധതി മിഷന് ഡയറക്ടറുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. പുതിയ സാഹചര്യത്തില്‍ മേറ്റുമാര്‍ക്ക് ആവശ്യമായ പരിശീലനം ‘കില’ നല്‍കും. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന മേറ്റുമാര്ക്കെതിരേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നടപടി സ്വീകരിക്കാനാകും.
700 എവിടെയെന്നു മേറ്റുമാർ!
കൂട്ടിയ കൂലി പലയിടത്തും കിട്ടുന്നില്ലെന്ന് ഒരു വിഭാഗം മേറ്റുമാരുടെ പരാതി. നേരത്തേയുണ്ടായിരുന്ന 311 രൂപയാണ് തങ്ങൾക്കു കഴിഞ്ഞ മാസങ്ങളിലും കൂലിയായി ലഭിച്ചതെന്നും അവർ പറയുന്നു.
തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്കുള്ള നിലവിലെ കൂലിയാണ് 311. മേറ്റ് എന്ന നിലയിലുള്ള ജോലികൾക്കൊപ്പം തങ്ങൾ മറ്റു തൊഴിലാളികൾക്കൊപ്പം പണിക്കിറങ്ങുന്നുമുണ്ട്. അപ്പോഴും കൂലിയിൽ യാതൊരു വർധനയുമില്ല.
കൂലി വർധിച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. തങ്ങളുടെ ജോലിയുടെ കാര്യത്തിൽ കൂടുതൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന സർക്കാർ, ലഭിക്കുന്ന കൂലിയുടെ സ്ഥിതി എന്തെന്നുകൂടി അറിയണമെന്നും മേറ്റുമാർ ചൂണ്ടിക്കാട്ടുന്നു.