പുനലൂർ: മുൻ എംഎൽഎയും ദേവസ്വം ബോർഡംഗവുമായിരുന്ന വേമ്പനാട്ട് വീട്ടിൽ പുനലൂർ മധു (66) അന്തരിച്ചു. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ ഒന്പതോടെ പുനലൂർ തൊളിക്കോടുള്ള വസതിയിൽ എത്തിക്കും. സംസ്കാരം വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡിസിസി താല്കാലിക അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, ഓയിൽപാം ബോർഡ് മെമ്പർ പദവികളും വഹിച്ചു. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. ഭാര്യ: കമല. മകൻ: വിഷ്ണു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ ഒന്പതോടെ പുനലൂർ തൊളിക്കോടുള്ള വസതിയിൽ എത്തിക്കും. സംസ്കാരം വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡിസിസി താല്കാലിക അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, ഓയിൽപാം ബോർഡ് മെമ്പർ പദവികളും വഹിച്ചു. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. ഭാര്യ: കമല. മകൻ: വിഷ്ണു.