കണ്ണൂർ: ഇ.കെ. നായനാരുടെ വിലാപയാത്രയ്ക്കു ശേഷം ഏറ്റവും വലിയ വിലാപയാത്രയ്ക്കായിരുന്നു ഇന്നലെ കണ്ണൂർ നഗരം സാക്ഷ്യം വഹിച്ചത്.
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലശേരിയിലും കോടിയേരിയിലും കണ്ണൂരിലേക്കും ഒഴുകിയെത്തുകയായിരുന്നു.
കണ്ണൂരിലെ പാർട്ടി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു മൃതദേഹം പയ്യാന്പലത്തെ സംസ്കാരസ്ഥലത്തേക്ക് വിലാപയാത്രയായി പുറപ്പെടാനൊരുങ്ങുന്പോഴും പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനുള്ളവരുടെ നീണ്ട ക്യൂ നിലനിൽക്കുകയായിരുന്നു. അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ റെഡ് വോളണ്ടിയർമാരും പോലീസും ഏറെ ക്ലേശിച്ചു. സംസ്കാരം നടന്ന പയ്യാന്പലം ശ്മശാന പരിസരത്തേക്കു നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലശേരിയിലും കോടിയേരിയിലും കണ്ണൂരിലേക്കും ഒഴുകിയെത്തുകയായിരുന്നു.
കണ്ണൂരിലെ പാർട്ടി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു മൃതദേഹം പയ്യാന്പലത്തെ സംസ്കാരസ്ഥലത്തേക്ക് വിലാപയാത്രയായി പുറപ്പെടാനൊരുങ്ങുന്പോഴും പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനുള്ളവരുടെ നീണ്ട ക്യൂ നിലനിൽക്കുകയായിരുന്നു. അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ റെഡ് വോളണ്ടിയർമാരും പോലീസും ഏറെ ക്ലേശിച്ചു. സംസ്കാരം നടന്ന പയ്യാന്പലം ശ്മശാന പരിസരത്തേക്കു നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.