പത്തനാപുരം: അന്തരിച്ച മുൻ ആഭ്യന്തര മന്ത്രിയും, സി പിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെതിരേ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ എസ്എഫ്സികെ ജീവനക്കാരനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവർ കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി. കുമാറാണ് പിടിയിലായത്.
ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ കോടിയേരിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന്റെ 37-ാം ഓർമദിനത്തിൽ കോടിയേരി മരണപ്പെട്ടെന്നുമാണ് പോസ്റ്റിട്ടത്.
പൊതുമേഖലാ സ്ഥാപനമായ എസ്എഫ്സികെയിലെ ജീവനക്കാരനായ ഇയാൾ സംഘപരിവാർ പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും സൂചനകളുണ്ട്.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവർ കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി. കുമാറാണ് പിടിയിലായത്.
ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ കോടിയേരിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന്റെ 37-ാം ഓർമദിനത്തിൽ കോടിയേരി മരണപ്പെട്ടെന്നുമാണ് പോസ്റ്റിട്ടത്.
പൊതുമേഖലാ സ്ഥാപനമായ എസ്എഫ്സികെയിലെ ജീവനക്കാരനായ ഇയാൾ സംഘപരിവാർ പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും സൂചനകളുണ്ട്.