തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തെരഞ്ഞെടുക്കും.
കാനം രാജേന്ദ്രൻതന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയാകും. പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചതിന്റെ പേരിൽ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതൽ ഇടഞ്ഞുനിൽക്കുകയാണ്. സെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരു നേതാക്കളും. എന്നാൽ ശക്തരായ കാനംവിരുദ്ധർ പോലും ഇപ്പോൾ സാഹസികമായ ഈ ദൗത്യത്തിൽനിന്നു പിൻമാറിയതായാണു വിവരം.
സെക്രട്ടറിസ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന സൂചനയും ചില നേതാക്കൾ നൽകുന്നുണ്ട്. മുൻ മന്ത്രിയും ഇസ്മയിലിന്റെ അടുപ്പക്കാരനുമായ വി.എസ്. സുനിൽകുമാർ കാനത്തിനെതിരേ മത്സരിക്കുമെന്നുള്ള പ്രചാരണവുമുണ്ട്.
കാനം രാജേന്ദ്രൻതന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയാകും. പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചതിന്റെ പേരിൽ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതൽ ഇടഞ്ഞുനിൽക്കുകയാണ്. സെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരു നേതാക്കളും. എന്നാൽ ശക്തരായ കാനംവിരുദ്ധർ പോലും ഇപ്പോൾ സാഹസികമായ ഈ ദൗത്യത്തിൽനിന്നു പിൻമാറിയതായാണു വിവരം.
സെക്രട്ടറിസ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന സൂചനയും ചില നേതാക്കൾ നൽകുന്നുണ്ട്. മുൻ മന്ത്രിയും ഇസ്മയിലിന്റെ അടുപ്പക്കാരനുമായ വി.എസ്. സുനിൽകുമാർ കാനത്തിനെതിരേ മത്സരിക്കുമെന്നുള്ള പ്രചാരണവുമുണ്ട്.