ആലപ്പുഴ: ചങ്ങനാശേരിക്കു സമീപം സുഹൃത്തിനെ കൊലപ്പെടുത്തി വാടകവീടിനുള്ളിൽ കുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ നോർത്ത് സിഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി മുത്തുകുമാറിനെ പിടികൂടിയത്. കലവൂര്‍ ഐടിസി കോളനിയില്‍നിന്നാണ് ഇയാളെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അന്വേഷണ ചുമതലയുള്ള ചങ്ങനാശേരി പോലീസിനു കൈമാറി. പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുത്തു.
ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തു തറ മൂടുകയായിരുന്നു മുത്തുകുമാർ. ബിന്ദുകുമാറിനെ കാണാനില്ലെന്നു കാണിച്ച് അമ്മ കമല നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിന്ദുകുമാറിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയാണ് കേസിനു വഴിത്തിരിവായത്.
എസി റോഡിലെ രണ്ടാം പാലത്തിനു സമീപം ഇയാൾ എത്തിയതായി ടവർ ലൊക്കേഷനിൽ കാണിച്ചു. ബിന്ദുകുമാർ മൊബൈൽ ഫോണിൽ 26ന് ഉച്ചയ്ക്കു മുത്തുകുമാറിനെ വിളിച്ചതായും കോൾ രജിസ്റ്ററിൽ കണ്ടെത്തി.
ഇതോടെ പൊലീസ് മുത്തുകുമാറിനെ വിളിച്ച് അന്വേഷിച്ചപ്പോൾ ആ ദിവസം വിളിച്ചോയെന്ന് അറിയില്ലെന്ന തരത്തിൽ ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് മുത്തുകുമാർ താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടിന്റെ ചായ്പിൽ തറ പൊളിച്ചു പുതുതായി നിർമിച്ചതായി കണ്ടത്. ഇതിനിടെ, ബിന്ദുകുമാർ ഉപയോഗിച്ചിരുന്ന ബൈക്ക് ചങ്ങനാശേരിക്കു സമീപം വാകത്താനത്ത് ഒരു തോട്ടിൽ കണ്ടെത്തിയിരുന്നു. ഇതോടെ തറ പൊളിച്ചുപരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു.
തറ കുഴിച്ചപ്പോൾ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.
ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തു തറ മൂടുകയായിരുന്നു മുത്തുകുമാർ. ബിന്ദുകുമാറിനെ കാണാനില്ലെന്നു കാണിച്ച് അമ്മ കമല നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിന്ദുകുമാറിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയാണ് കേസിനു വഴിത്തിരിവായത്.
എസി റോഡിലെ രണ്ടാം പാലത്തിനു സമീപം ഇയാൾ എത്തിയതായി ടവർ ലൊക്കേഷനിൽ കാണിച്ചു. ബിന്ദുകുമാർ മൊബൈൽ ഫോണിൽ 26ന് ഉച്ചയ്ക്കു മുത്തുകുമാറിനെ വിളിച്ചതായും കോൾ രജിസ്റ്ററിൽ കണ്ടെത്തി.
ഇതോടെ പൊലീസ് മുത്തുകുമാറിനെ വിളിച്ച് അന്വേഷിച്ചപ്പോൾ ആ ദിവസം വിളിച്ചോയെന്ന് അറിയില്ലെന്ന തരത്തിൽ ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് മുത്തുകുമാർ താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടിന്റെ ചായ്പിൽ തറ പൊളിച്ചു പുതുതായി നിർമിച്ചതായി കണ്ടത്. ഇതിനിടെ, ബിന്ദുകുമാർ ഉപയോഗിച്ചിരുന്ന ബൈക്ക് ചങ്ങനാശേരിക്കു സമീപം വാകത്താനത്ത് ഒരു തോട്ടിൽ കണ്ടെത്തിയിരുന്നു. ഇതോടെ തറ പൊളിച്ചുപരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു.
തറ കുഴിച്ചപ്പോൾ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.