തിരുവനന്തപുരം: ഗവർണർപദവി ആവശ്യമില്ലെന്നു സിപിഐ. ഭരണഘടനയനുസരിച്ച് നാമമാത്രമായ ഭരണാധികാരിയായ ഗവർണർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭ പാസാക്കിയ നിയമങ്ങളിൽ ഒപ്പുവയ്ക്കാത്ത സ്ഥിതി നിലനിൽക്കുന്നുവെന്നും ഇതു ജനാധിപത്യ, ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമാണെന്നും ഇന്നലെ സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
12 മണിക്കൂറായി ജോലിസമയം കൂട്ടാനുള്ള ലേബർ കോഡിനെതിരേയും സമ്മേളനത്തിൽ സിപിഐ പ്രമേയം പാസാക്കി എട്ടു മണിക്കുർ ജോലിയെന്നത് തൊഴിലാളിവർഗം അനേകം വർഷത്തെ പോരാട്ടത്തിലൂടെ നേടിയതാണെന്നും ജോലിസമയം ആറു മണിക്കൂറായി ക്രമീകരിച്ചു കൂടുതൽ പേർക്കു തൊഴിൽലഭ്യത ഉറപ്പാക്കാതെ സമയം കൂട്ടുന്നതു തടയുമെന്നും പ്രമേയത്തിൽ പറയുന്നു.
12 മണിക്കൂറായി ജോലിസമയം കൂട്ടാനുള്ള ലേബർ കോഡിനെതിരേയും സമ്മേളനത്തിൽ സിപിഐ പ്രമേയം പാസാക്കി എട്ടു മണിക്കുർ ജോലിയെന്നത് തൊഴിലാളിവർഗം അനേകം വർഷത്തെ പോരാട്ടത്തിലൂടെ നേടിയതാണെന്നും ജോലിസമയം ആറു മണിക്കൂറായി ക്രമീകരിച്ചു കൂടുതൽ പേർക്കു തൊഴിൽലഭ്യത ഉറപ്പാക്കാതെ സമയം കൂട്ടുന്നതു തടയുമെന്നും പ്രമേയത്തിൽ പറയുന്നു.