തിരുവനന്തപുരം: ഭരണ- പ്രതിപക്ഷ പോരിൽ നിയമസഭ സ്തംഭിക്കുന്പോൾ, സ്പീക്കറായിരുന്ന ജി. കാർത്തികേയൻ പ്രത്യേക ദൂതനെ വിട്ട് ആദ്യം വിളിപ്പിച്ചിരുന്നതു പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനെയായിരുന്നു. കോടിയേരിയുമായി സ്പീക്കർ അനൗപചാരികമായി സംസാരിക്കുന്പോൾ പരിഹാര ഫോർമുല രൂപപ്പെട്ടിരിക്കും. പിന്നീടാകും, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള കക്ഷിനേതാക്കളുമായുള്ള ഔദ്യോഗിക ചർച്ച.
അവിടെയും ചില കാര്യങ്ങളിൽ വിഎസ് കടുംപിടുത്തം പിടിക്കുന്പോൾ, സംഘർഷത്തിന് അയവു വരുത്തി സഭാസമ്മേളനം പുനരാരംഭിക്കാൻ ഇരു വിഭാഗത്തിനും സ്വീകാര്യമായ മാർഗം നിർദേശിക്കുന്നതും കോടിയേരിയായിരുന്നു. അതായിരുന്നു നിയമസഭയിലെ സംഘർഷഭരിത അന്തരീക്ഷത്തിനിടയിലെ കോടിയേരിയുടെ സമവായമുഖമെന്നു ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കൾ ഓർക്കുന്നു. നിയമസഭയിൽ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുന്പോൾ, കേരളത്തെ പിടിച്ചുകുലുക്കുന്ന ഏതു വിവാദമുണ്ടായാലും അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള ചുമതല മിക്കവാറും കോടിയേരി ബാലകൃഷ്ണനാകും. സോളാർ, ബാർ കോഴ കേസുകൾ കത്തിപ്പടരുന്പോൾ, നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവരേണ്ട ചുമതല പലപ്പോഴും കോടിയേരിയുടെ ചുമലിലായിരുന്നു. കുറിക്കുകൊള്ളുന്ന പ്രയോഗവും അവതരണ ശൈലിയിലെ സവിശേഷതയുമാണ് അടിയന്തര പ്രമേയത്തിൽ അദ്ദേഹത്തിനെ ഏറെ തുണച്ചിരുന്നത്.
200 പേജിന്റെ നോട്ട് ബുക്ക്
വിവാദങ്ങൾ സൃഷ്ടിക്കുന്ന സുപ്രധാന വിഷയങ്ങളാണ് അടിയന്തര പ്രമേയമായി നിയമസഭയിലെത്തുന്നത്. സാധാരണ അംഗങ്ങൾ കടലാസിലാണ് അടിയന്തരപ്രമേയം എഴുതിക്കൊണ്ടുവന്ന് സഭയിൽ അവതരിപ്പിക്കാറുള്ളത്.
എന്നാൽ, കോടിയേരി ബാലകൃഷ്ണൻ ഇതിൽനിന്നു വ്യത്യസ്തനായിരുന്നു. 200 പേജിന്റെ നോട്ട് ബുക്കിൽ അടിയന്തര പ്രമേയവിഷയത്തിന്റെ പോയിന്റുകളും കുറിച്ചാകും സഭയിലെത്തുക. ഇതൊന്നു നോക്കി അദ്ദേഹത്തിന്റേതായ ശൈലിയിലാകും അവതരണം. 10- 15 മിനിറ്റ് സമയപരിധി കൃത്യമായി പാലിക്കുന്നതിനാൽ സ്പീക്കർമാർക്കും തലവേദനയില്ല. രാഷ്ട്രീയമായി കടന്നാക്രമിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങളുണ്ടാകും പ്രസംഗത്തിൽ. പക്ഷേ ആരെയും വ്യക്തിപരമായോ കുടുംബപരമായോ ആക്രമിക്കുന്ന ശൈലി സ്വീകരിക്കാറില്ലായിരുന്നു. വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിനാൽ പലപ്പോഴും അടുത്തിരുന്ന് ഒന്നും പറഞ്ഞുകൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറില്ലെന്നു നിയമസഭയിൽ ഏറെക്കാലം ഒപ്പമുണ്ടായിരുന്ന മാത്യു ടി. തോമസ് അടക്കമുള്ളവർ ഓർക്കുന്നു.
ട്ടിലാക്കാനുള്ള തന്ത്രം
സ്വാശ്രയ കോളജ് ഫീസ് വിഷയം കത്തിനിൽക്കുന്ന 2004 കാലഘട്ടം. രജനി എസ്. ആനന്ദ് എന്ന വിദ്യാർഥിനി ഹൗസിംഗ് ബോർഡിലെ പ്രവേശന പരീക്ഷാ കമ്മീഷണർ ഓഫീസ് കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചതിനെത്തുടർന്നു നിയമസഭയ്ക്ക് അകത്തും പുറത്തും സമരം കത്തിപ്പടരുന്ന കാലം. സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണൻ നോട്ടീസ് നൽകി.
വിഷയം അതേസമയംതന്നെ ചർച്ചയ്ക്കെടുത്തു പ്രതിപക്ഷത്തെ വെട്ടിലാക്കാൻ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും യുഡിഎഫ് കണ്വീനറായ ഉമ്മൻചാണ്ടിയും തീരുമാനിച്ചു. 9.30നു സ്പീക്കർ വക്കം പുരുഷോത്തമൻ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചതിനു പിന്നാലെ അപ്പോൾത്തന്നെ ചർച്ച ചെയ്യാമെന്നു പ്രതിപക്ഷത്തെ അറിയിച്ചു. സാധാരണ ഉച്ചയ്ക്കാണ് അടിയന്തര പ്രമേയ നോട്ടീസുകൾ സഭ ചർച്ചയ്ക്കെടുക്കുന്നത്.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്പോൾ പറയാനുള്ള 10- 15 മിനിറ്റ് സമയത്തെ പോയിന്റുകൾ മാത്രമാകും കൈയിലുള്ളതെന്നും വിഷയവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈവശമില്ലാത്തതിനാൽ കൂടുതൽ പറയാൻ കഴിയില്ലെന്നുമായിരുന്നു ഭരണപക്ഷം കരുതിയത്. എന്നാൽ, മുഖ്യമന്ത്രിയെയും സർക്കാരിനെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് സ്വാശ്രയ വിഷയത്തിൽ വിശദമായി സംസാരിക്കാനുള്ള വിഷയങ്ങളുമായിട്ടായിരുന്നു കോടിയേരിയുടെ വരവ്.
വക്കത്തിനെതിരേ അവിശ്വാസം
സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനു രാഷ്ട്രീയത്തിലുപരി ഏറെ താത്പര്യമുണ്ടായിരുന്ന സാമാജികനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2001ൽ കോടിയേരി ആദ്യമായി പ്രതിപക്ഷ ഉപനേതാവായപ്പോൾ, പ്രതിപക്ഷ ഉപനേതാവിനു നിയമസഭാ സമുച്ചയത്തിൽ പ്രത്യേക മുറി അനുവദിച്ചതു സ്പീക്കറായിരുന്ന വക്കമായിരുന്നു.
നിയമസഭാചട്ടത്തിൽ പ്രത്യേകം പ്രതിപാദിക്കാത്തതിനാൽ അതുവരെ പ്രതിപക്ഷ ഉപനേതാവിനു മുറിയോ പ്രത്യേക സംവിധാനമോ അനുവദിക്കില്ലായിരുന്നു. കോടിയേരിക്കു വക്കം പ്രത്യേക പരിഗണന നൽകി.
എന്നാൽ, ഈ പരിഗണനയൊന്നും രാഷ്ട്രീയ ആക്രമണത്തിന്റെ മൂർച്ഛ കുറച്ചില്ല. കോണ്ഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനു വക്കം ഒത്താശ ചെയ്യുന്നെന്നാരോപിച്ചു കോടിയേരി അവിശ്വാസപ്രമേയ നോട്ടീസ് നൽകി. നിയമസഭാ സമ്മേളനം ചേരാത്ത വേളയിലായതിനാൽ ലോക്സഭയിൽ അടക്കം റഫർ ചെയ്തു നോട്ടീസ് തള്ളി. തുടർന്നു നിയമസഭ ചേർന്നപ്പോൾ 2005 ജൂലൈ 12ന് വീണ്ടും കോടിയേരി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറും 15 മിനിറ്റും നീണ്ട പ്രമേയചർച്ചയ്ക്കൊടുവിലാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയത്.
സ്പീക്കർമാർക്കെതിരേ അപൂർവ സന്ദർഭത്തിൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാറുള്ളൂ. പിന്നീട് വക്കത്തിനെ കണ്ടപ്പോൾ കോടിയേരി പറഞ്ഞു- ‘സ്നേഹം ഇപ്പോഴും ഉള്ളിലുണ്ട്. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ പോകട്ടെ’.
അവിടെയും ചില കാര്യങ്ങളിൽ വിഎസ് കടുംപിടുത്തം പിടിക്കുന്പോൾ, സംഘർഷത്തിന് അയവു വരുത്തി സഭാസമ്മേളനം പുനരാരംഭിക്കാൻ ഇരു വിഭാഗത്തിനും സ്വീകാര്യമായ മാർഗം നിർദേശിക്കുന്നതും കോടിയേരിയായിരുന്നു. അതായിരുന്നു നിയമസഭയിലെ സംഘർഷഭരിത അന്തരീക്ഷത്തിനിടയിലെ കോടിയേരിയുടെ സമവായമുഖമെന്നു ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കൾ ഓർക്കുന്നു. നിയമസഭയിൽ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുന്പോൾ, കേരളത്തെ പിടിച്ചുകുലുക്കുന്ന ഏതു വിവാദമുണ്ടായാലും അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള ചുമതല മിക്കവാറും കോടിയേരി ബാലകൃഷ്ണനാകും. സോളാർ, ബാർ കോഴ കേസുകൾ കത്തിപ്പടരുന്പോൾ, നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവരേണ്ട ചുമതല പലപ്പോഴും കോടിയേരിയുടെ ചുമലിലായിരുന്നു. കുറിക്കുകൊള്ളുന്ന പ്രയോഗവും അവതരണ ശൈലിയിലെ സവിശേഷതയുമാണ് അടിയന്തര പ്രമേയത്തിൽ അദ്ദേഹത്തിനെ ഏറെ തുണച്ചിരുന്നത്.
200 പേജിന്റെ നോട്ട് ബുക്ക്
വിവാദങ്ങൾ സൃഷ്ടിക്കുന്ന സുപ്രധാന വിഷയങ്ങളാണ് അടിയന്തര പ്രമേയമായി നിയമസഭയിലെത്തുന്നത്. സാധാരണ അംഗങ്ങൾ കടലാസിലാണ് അടിയന്തരപ്രമേയം എഴുതിക്കൊണ്ടുവന്ന് സഭയിൽ അവതരിപ്പിക്കാറുള്ളത്.
എന്നാൽ, കോടിയേരി ബാലകൃഷ്ണൻ ഇതിൽനിന്നു വ്യത്യസ്തനായിരുന്നു. 200 പേജിന്റെ നോട്ട് ബുക്കിൽ അടിയന്തര പ്രമേയവിഷയത്തിന്റെ പോയിന്റുകളും കുറിച്ചാകും സഭയിലെത്തുക. ഇതൊന്നു നോക്കി അദ്ദേഹത്തിന്റേതായ ശൈലിയിലാകും അവതരണം. 10- 15 മിനിറ്റ് സമയപരിധി കൃത്യമായി പാലിക്കുന്നതിനാൽ സ്പീക്കർമാർക്കും തലവേദനയില്ല. രാഷ്ട്രീയമായി കടന്നാക്രമിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങളുണ്ടാകും പ്രസംഗത്തിൽ. പക്ഷേ ആരെയും വ്യക്തിപരമായോ കുടുംബപരമായോ ആക്രമിക്കുന്ന ശൈലി സ്വീകരിക്കാറില്ലായിരുന്നു. വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിനാൽ പലപ്പോഴും അടുത്തിരുന്ന് ഒന്നും പറഞ്ഞുകൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറില്ലെന്നു നിയമസഭയിൽ ഏറെക്കാലം ഒപ്പമുണ്ടായിരുന്ന മാത്യു ടി. തോമസ് അടക്കമുള്ളവർ ഓർക്കുന്നു.
ട്ടിലാക്കാനുള്ള തന്ത്രം
സ്വാശ്രയ കോളജ് ഫീസ് വിഷയം കത്തിനിൽക്കുന്ന 2004 കാലഘട്ടം. രജനി എസ്. ആനന്ദ് എന്ന വിദ്യാർഥിനി ഹൗസിംഗ് ബോർഡിലെ പ്രവേശന പരീക്ഷാ കമ്മീഷണർ ഓഫീസ് കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചതിനെത്തുടർന്നു നിയമസഭയ്ക്ക് അകത്തും പുറത്തും സമരം കത്തിപ്പടരുന്ന കാലം. സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണൻ നോട്ടീസ് നൽകി.
വിഷയം അതേസമയംതന്നെ ചർച്ചയ്ക്കെടുത്തു പ്രതിപക്ഷത്തെ വെട്ടിലാക്കാൻ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും യുഡിഎഫ് കണ്വീനറായ ഉമ്മൻചാണ്ടിയും തീരുമാനിച്ചു. 9.30നു സ്പീക്കർ വക്കം പുരുഷോത്തമൻ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചതിനു പിന്നാലെ അപ്പോൾത്തന്നെ ചർച്ച ചെയ്യാമെന്നു പ്രതിപക്ഷത്തെ അറിയിച്ചു. സാധാരണ ഉച്ചയ്ക്കാണ് അടിയന്തര പ്രമേയ നോട്ടീസുകൾ സഭ ചർച്ചയ്ക്കെടുക്കുന്നത്.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്പോൾ പറയാനുള്ള 10- 15 മിനിറ്റ് സമയത്തെ പോയിന്റുകൾ മാത്രമാകും കൈയിലുള്ളതെന്നും വിഷയവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈവശമില്ലാത്തതിനാൽ കൂടുതൽ പറയാൻ കഴിയില്ലെന്നുമായിരുന്നു ഭരണപക്ഷം കരുതിയത്. എന്നാൽ, മുഖ്യമന്ത്രിയെയും സർക്കാരിനെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് സ്വാശ്രയ വിഷയത്തിൽ വിശദമായി സംസാരിക്കാനുള്ള വിഷയങ്ങളുമായിട്ടായിരുന്നു കോടിയേരിയുടെ വരവ്.
വക്കത്തിനെതിരേ അവിശ്വാസം
സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനു രാഷ്ട്രീയത്തിലുപരി ഏറെ താത്പര്യമുണ്ടായിരുന്ന സാമാജികനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2001ൽ കോടിയേരി ആദ്യമായി പ്രതിപക്ഷ ഉപനേതാവായപ്പോൾ, പ്രതിപക്ഷ ഉപനേതാവിനു നിയമസഭാ സമുച്ചയത്തിൽ പ്രത്യേക മുറി അനുവദിച്ചതു സ്പീക്കറായിരുന്ന വക്കമായിരുന്നു.
നിയമസഭാചട്ടത്തിൽ പ്രത്യേകം പ്രതിപാദിക്കാത്തതിനാൽ അതുവരെ പ്രതിപക്ഷ ഉപനേതാവിനു മുറിയോ പ്രത്യേക സംവിധാനമോ അനുവദിക്കില്ലായിരുന്നു. കോടിയേരിക്കു വക്കം പ്രത്യേക പരിഗണന നൽകി.
എന്നാൽ, ഈ പരിഗണനയൊന്നും രാഷ്ട്രീയ ആക്രമണത്തിന്റെ മൂർച്ഛ കുറച്ചില്ല. കോണ്ഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനു വക്കം ഒത്താശ ചെയ്യുന്നെന്നാരോപിച്ചു കോടിയേരി അവിശ്വാസപ്രമേയ നോട്ടീസ് നൽകി. നിയമസഭാ സമ്മേളനം ചേരാത്ത വേളയിലായതിനാൽ ലോക്സഭയിൽ അടക്കം റഫർ ചെയ്തു നോട്ടീസ് തള്ളി. തുടർന്നു നിയമസഭ ചേർന്നപ്പോൾ 2005 ജൂലൈ 12ന് വീണ്ടും കോടിയേരി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറും 15 മിനിറ്റും നീണ്ട പ്രമേയചർച്ചയ്ക്കൊടുവിലാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയത്.
സ്പീക്കർമാർക്കെതിരേ അപൂർവ സന്ദർഭത്തിൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാറുള്ളൂ. പിന്നീട് വക്കത്തിനെ കണ്ടപ്പോൾ കോടിയേരി പറഞ്ഞു- ‘സ്നേഹം ഇപ്പോഴും ഉള്ളിലുണ്ട്. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ പോകട്ടെ’.