തിരുവനന്തപുരം: ജനമൈത്രി പോലീസ് പദ്ധതി വഴി പോലീസിനെ നാട്ടുകാരുടെ കൂട്ടുകാരാക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വഴി പോലീസ് കുട്ടികൾക്കു നല്ലപാഠങ്ങളോതാൻ പോലീസുകാരും. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനത്തിന്റെ ആഭ്യന്തര- വിജിലൻസ് മന്ത്രിയായിരിക്കേയായിരുന്നു മാറ്റം.
അതുവരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോലും കയറാൻ ഭയന്നിരുന്ന ജനതയെ ജനമൈത്രി പോലീസിംഗ് പദ്ധതി വഴിയാണു കൂടുതൽ സൗഹാർദത്തിന്റെ അന്തരീക്ഷമൊരുക്കാനായത്. ജനമൈത്രി ബീറ്റ് പോലീസിംഗ് സംവിധാനമൊരുക്കി പോലീസുകാർ വീടുകളിലെത്തിയതും വലിയ മാറ്റമായി. ജനങ്ങൾക്കൊപ്പം പോലീസ് സേനയ്ക്കും ഏറെ നേട്ടങ്ങൾ കോടിയേരിയുടെ ഭരണകാലത്തുണ്ടായതായി അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കേ ഇന്റലിജൻസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയുമായിരുന്ന ജേക്കബ് പുന്നൂസ് പറയുന്നു.
കോണ്‍സ്റ്റബിളായി സേനയിൽ ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം ജോലി ചെയ്തിട്ടും കോണ്സ്റ്റബിളായിത്തന്നെ വിരമിക്കേണ്ട പരിതാപകരമായ അവസ്ഥയുണ്ടായിരുന്നു. യോഗ്യരായവർക്ക് 15 വർഷത്തിൽ ഹെഡ് കോണ്‍സ്റ്റബിൾ റാങ്കും സർവീസ് കാലയളവ് 23 വർഷമെത്തുന്പോൾ എഎസ്ഐ പദവിയും തുടർന്ന് ഗ്രേഡ് എസ്ഐ പദവിയും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. 2009ൽ, സ്റ്റേഷനുകളിൽ ജോലി നോക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയതും കോടിയേരിയുടെ കാലത്താണെന്നു ജേക്കബ് പുന്നൂസ് പറയുന്നു.
ആയിരക്കണക്കിനു വിമുക്ത ഭടൻമാരെ ഹോം ഗാർഡുകളാക്കി പോലീസിന്റെ സഹായികളാക്കി. കേരളത്തിൽ ആദ്യമായി തണ്ടർ ബോൾട്ട് കമാൻഡോ ബറ്റാലിയനും തീരദേശ പോലീസും കടലിലെ പട്രോളിഗിംനു പോലീസിനു ബോട്ടുകളും ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്രഫണ്ട് ഉപയോഗിച്ചു നടപ്പാക്കി. എന്നാൽ, കടലിലെ പട്രോളിംഗിനായി ആധുനിക ബോട്ടുകൾ വാങ്ങിയെങ്കിലും കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ അറിയാത്തവർ ഇല്ലാത്ത സാഹചര്യത്തിൽ ഇതു പലപ്പോഴും കെട്ടിയിടേണ്ട സാഹചര്യം ഇപ്പോഴുമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നതിനും വേഗത്തിൽ ദർശനത്തിനുമായി വെർച്വൽ ക്യൂ ആരംഭിക്കാനായി. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവുമായ പോലീസ് ആക്ട് പരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും കോടിയേരിയുടെ ഭരണകാലത്തായിരുന്നു. എല്ലാ പോലീസ് സ്റ്റേഷനിലും കന്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും നൽകി. ട്രാഫിക് ബോധവത്കരണത്തിനായുള്ള മാസ്കോട്ട് ‘പപ്പു സീബ്ര’ കേരളത്തിലുടനീളം കുട്ടികളുടെ ഇഷ്ടതോഴനായി.
അതുവരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോലും കയറാൻ ഭയന്നിരുന്ന ജനതയെ ജനമൈത്രി പോലീസിംഗ് പദ്ധതി വഴിയാണു കൂടുതൽ സൗഹാർദത്തിന്റെ അന്തരീക്ഷമൊരുക്കാനായത്. ജനമൈത്രി ബീറ്റ് പോലീസിംഗ് സംവിധാനമൊരുക്കി പോലീസുകാർ വീടുകളിലെത്തിയതും വലിയ മാറ്റമായി. ജനങ്ങൾക്കൊപ്പം പോലീസ് സേനയ്ക്കും ഏറെ നേട്ടങ്ങൾ കോടിയേരിയുടെ ഭരണകാലത്തുണ്ടായതായി അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കേ ഇന്റലിജൻസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയുമായിരുന്ന ജേക്കബ് പുന്നൂസ് പറയുന്നു.
കോണ്‍സ്റ്റബിളായി സേനയിൽ ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം ജോലി ചെയ്തിട്ടും കോണ്സ്റ്റബിളായിത്തന്നെ വിരമിക്കേണ്ട പരിതാപകരമായ അവസ്ഥയുണ്ടായിരുന്നു. യോഗ്യരായവർക്ക് 15 വർഷത്തിൽ ഹെഡ് കോണ്‍സ്റ്റബിൾ റാങ്കും സർവീസ് കാലയളവ് 23 വർഷമെത്തുന്പോൾ എഎസ്ഐ പദവിയും തുടർന്ന് ഗ്രേഡ് എസ്ഐ പദവിയും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. 2009ൽ, സ്റ്റേഷനുകളിൽ ജോലി നോക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയതും കോടിയേരിയുടെ കാലത്താണെന്നു ജേക്കബ് പുന്നൂസ് പറയുന്നു.
ആയിരക്കണക്കിനു വിമുക്ത ഭടൻമാരെ ഹോം ഗാർഡുകളാക്കി പോലീസിന്റെ സഹായികളാക്കി. കേരളത്തിൽ ആദ്യമായി തണ്ടർ ബോൾട്ട് കമാൻഡോ ബറ്റാലിയനും തീരദേശ പോലീസും കടലിലെ പട്രോളിഗിംനു പോലീസിനു ബോട്ടുകളും ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്രഫണ്ട് ഉപയോഗിച്ചു നടപ്പാക്കി. എന്നാൽ, കടലിലെ പട്രോളിംഗിനായി ആധുനിക ബോട്ടുകൾ വാങ്ങിയെങ്കിലും കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ അറിയാത്തവർ ഇല്ലാത്ത സാഹചര്യത്തിൽ ഇതു പലപ്പോഴും കെട്ടിയിടേണ്ട സാഹചര്യം ഇപ്പോഴുമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നതിനും വേഗത്തിൽ ദർശനത്തിനുമായി വെർച്വൽ ക്യൂ ആരംഭിക്കാനായി. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവുമായ പോലീസ് ആക്ട് പരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും കോടിയേരിയുടെ ഭരണകാലത്തായിരുന്നു. എല്ലാ പോലീസ് സ്റ്റേഷനിലും കന്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും നൽകി. ട്രാഫിക് ബോധവത്കരണത്തിനായുള്ള മാസ്കോട്ട് ‘പപ്പു സീബ്ര’ കേരളത്തിലുടനീളം കുട്ടികളുടെ ഇഷ്ടതോഴനായി.