കൊച്ചി: അരക്ഷിതത്വ ബോധമാണ് പുതിയ ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. രാജ്യത്തിന്റെ മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യാതെ വൈകാരിക വിഷയങ്ങള്‍ മാത്രം ബോധപൂര്‍വം ചര്‍ച്ച ചെയ്യുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളും, സാമ്പത്തിക മേഖലയിലെ തിരിച്ചടികളുമൊന്നും ചര്‍ച്ച ചെയ്യപ്പടുന്നില്ല. ഈ വിഷയങ്ങള്‍ ചര്ച്ചയാകാതിരുക്കുന്നതിന് വൈകാരിക വിഷയങ്ങള്‍ ബോധപൂര്‍വം കുത്തിപ്പൊക്കുകയാണ്. ഹിറ്റ്ലറുടെ രീതിയാണിത്. ഭരണകൂടത്തോടുള്ള എതിര്‍പ്പും വെറുപ്പും ഇല്ലാതാക്കാന്‍ പൊതുശത്രുവിനെ സൃഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രറ്റേണിറ്റി (എഫ്എഫ്എഫ്) യുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച ‘പുതിയ ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രസക്തി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചേര്‍ത്തു പിടിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പ്രസക്തി. ഗാന്ധിജിയെയും നെഹ്റുവിനെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച അംബേദ്കറെ നിയമമന്ത്രിയും ഭരണഘടന രൂപകല്പന കമ്മിറ്റിയുടെ അധ്യക്ഷനുമാക്കിയ മാതൃക നമുക്കു മുന്നിലുണ്ട്. ഇന്നാണെങ്കില്‍ അംബേദ്കറുടെ വീട്ടില്‍ ഇഡി കയറുമായിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളില്‍ ഗാന്ധിജി തന്നെയാണ് നമ്മുടെ ആത്മവിശ്വാസം. ഗാന്ധിജി നമുക്ക് നല്‍കാമെന്ന് പറഞ്ഞ രാമരാജ്യത്തിനായല്ല ഇന്നത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. മനസില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാന്‍ ഒരു ഭരണാധികാരിയും ഇന്നുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. രാജ്യത്തിന്റെ ചരിത്രം പോലും മാറ്റിയെഴുതുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
ജസ്റ്റീസ് പി.കെ. ഷംസുദീന്‍ മോഡറേറ്ററായിരുന്നു. ഡോ. എന്‍.സി ദിലീപ്കുമാര്, ടി.പി മുഹമ്മദ് ഷമീം, സി.എച്ച് അബ്ദുള്‍ റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രറ്റേണിറ്റി (എഫ്എഫ്എഫ്) യുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച ‘പുതിയ ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രസക്തി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചേര്‍ത്തു പിടിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പ്രസക്തി. ഗാന്ധിജിയെയും നെഹ്റുവിനെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച അംബേദ്കറെ നിയമമന്ത്രിയും ഭരണഘടന രൂപകല്പന കമ്മിറ്റിയുടെ അധ്യക്ഷനുമാക്കിയ മാതൃക നമുക്കു മുന്നിലുണ്ട്. ഇന്നാണെങ്കില്‍ അംബേദ്കറുടെ വീട്ടില്‍ ഇഡി കയറുമായിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളില്‍ ഗാന്ധിജി തന്നെയാണ് നമ്മുടെ ആത്മവിശ്വാസം. ഗാന്ധിജി നമുക്ക് നല്‍കാമെന്ന് പറഞ്ഞ രാമരാജ്യത്തിനായല്ല ഇന്നത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. മനസില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാന്‍ ഒരു ഭരണാധികാരിയും ഇന്നുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. രാജ്യത്തിന്റെ ചരിത്രം പോലും മാറ്റിയെഴുതുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
ജസ്റ്റീസ് പി.കെ. ഷംസുദീന്‍ മോഡറേറ്ററായിരുന്നു. ഡോ. എന്‍.സി ദിലീപ്കുമാര്, ടി.പി മുഹമ്മദ് ഷമീം, സി.എച്ച് അബ്ദുള്‍ റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.