കണ്ണൂര്‍: കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ തന്നെ വധിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന ഹർജിയില്‍ പരാതിക്കാരനെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്. പരാതിക്കാരനായ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാറിനെ നാളെ കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) വിസ്തരിക്കും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ എതിര്‍കക്ഷിയാക്കി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസീഫലി മുഖേനയാണ് മനോജ് കുമാര്‍ കോടതിയില്‍ ഹർജി നല്‍കിയത്.
ഗവര്‍ണറുടെ വെളിപ്പെടുത്തലിനു പിന്നാലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗവര്‍ണറുടെ എഡിസി മനോജ് യാദവ്, കണ്ണൂര്‍ ഐജിയായിരുന്ന കെ. സേതുരാമന് എന്നിവരെ സാക്ഷികളായി ഹർജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ എതിര്‍കക്ഷിയാക്കി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസീഫലി മുഖേനയാണ് മനോജ് കുമാര്‍ കോടതിയില്‍ ഹർജി നല്‍കിയത്.
ഗവര്‍ണറുടെ വെളിപ്പെടുത്തലിനു പിന്നാലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗവര്‍ണറുടെ എഡിസി മനോജ് യാദവ്, കണ്ണൂര്‍ ഐജിയായിരുന്ന കെ. സേതുരാമന് എന്നിവരെ സാക്ഷികളായി ഹർജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.