തിരുവനന്തപുരം: ഏറെ വർഷങ്ങൾക്കുശേഷം സിപിഐ സംസ്ഥാന സമ്മേളനത്തിനു തലസ്ഥാനം വേദയാകുന്പോൾ ഇതാദ്യമായി സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരം നടക്കുമോയെന്ന പിരിമുറുക്കത്തിലാണു സമ്മേളന പ്രതിനിധികൾ. എന്നാൽ, വിഭാഗീയമായ ഒന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണു സിപിഐ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ.
മറിച്ചൊന്നും സംഭവിക്കാതിരിക്കാനുള്ള കഠിന പ്രയത്നത്തിലാണു ഉത്തരവാദിത്തപ്പെട്ട നേതാക്കൾ. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം മുൻകൈയെടുത്തു സി. ദിവാകരനുമായി കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു.
ഇതിന്റെ ഭാഗമായി കൂടിയാണു മനസില്ലാമനസോടെയാണെങ്കിലും ദിവാകരൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ദിവാകരന്റെ സമവായപാത തന്നെയാണു കെ.ഇ. ഇസ്മയിലും തത്കാലം സ്വീകരിച്ചിട്ടുള്ളത്.
ഇന്നലെ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ടു പതാക ഉയർത്താൻ മുതിർന്ന നേതാവു കൂടിയായ സി. ദിവാകരൻ രാവിലെ 9.15-നു ടാഗോർ തീയേറ്ററിൽ എത്തി. പതാക ഉയർത്തിയ ശേഷമേ സമ്മേളന നടപടികൾ ആരംഭിക്കാൻ കഴിയൂ. പറഞ്ഞ സമയത്തിൽനിന്ന് ഒരുമണിക്കൂർ പിന്നിട്ട ശേഷമാണു സമ്മേളന നടപടികൾ ആരംഭിച്ചത്. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ വൈകിയെത്തിയതാണു സമയക്ലിപ്തത പാലിക്കാൻ കഴിയാതെ വന്നത്.
പതാക ഉയർത്തൽ ചടങ്ങിനായി നേതാക്കളെല്ലാം കൊടിമരചുവട്ടിൽ എത്തിയെങ്കിലും സമ്മേളന ഹാളിൽ നേരത്തേ തന്നെ ഇരിപ്പിടമുറപ്പിച്ചിരുന്ന ദിവാകരൻ അവിടെ മറ്റു നേതാക്കൾക്കൊപ്പം എത്തിയില്ല. ഇതു വിവാദത്തിനു കാരണമായി. എന്നാൽ, പതാക ഉയർത്താൻ സമയമായപ്പോൾ റെഡ് വാളന്റിയർമാർ തന്നെ അദ്ദേഹത്തെ അവിടെയെത്തിച്ചു.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തു വർഗീയ സർക്കാരിനെ മാറ്റാൻ ഇടതുപക്ഷ ഐക്യം വേണമെന്നു അദ്ദേഹം പറഞ്ഞു. ഇടത് പാർട്ടികൾ ഒരുമിക്കണം. ഗൗരവകരമായി ഇക്കാര്യത്തിൽ ചർച്ച വേണമെന്നും രാജ പറഞ്ഞു.
മറിച്ചൊന്നും സംഭവിക്കാതിരിക്കാനുള്ള കഠിന പ്രയത്നത്തിലാണു ഉത്തരവാദിത്തപ്പെട്ട നേതാക്കൾ. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം മുൻകൈയെടുത്തു സി. ദിവാകരനുമായി കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു.
ഇതിന്റെ ഭാഗമായി കൂടിയാണു മനസില്ലാമനസോടെയാണെങ്കിലും ദിവാകരൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ദിവാകരന്റെ സമവായപാത തന്നെയാണു കെ.ഇ. ഇസ്മയിലും തത്കാലം സ്വീകരിച്ചിട്ടുള്ളത്.
ഇന്നലെ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ടു പതാക ഉയർത്താൻ മുതിർന്ന നേതാവു കൂടിയായ സി. ദിവാകരൻ രാവിലെ 9.15-നു ടാഗോർ തീയേറ്ററിൽ എത്തി. പതാക ഉയർത്തിയ ശേഷമേ സമ്മേളന നടപടികൾ ആരംഭിക്കാൻ കഴിയൂ. പറഞ്ഞ സമയത്തിൽനിന്ന് ഒരുമണിക്കൂർ പിന്നിട്ട ശേഷമാണു സമ്മേളന നടപടികൾ ആരംഭിച്ചത്. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ വൈകിയെത്തിയതാണു സമയക്ലിപ്തത പാലിക്കാൻ കഴിയാതെ വന്നത്.
പതാക ഉയർത്തൽ ചടങ്ങിനായി നേതാക്കളെല്ലാം കൊടിമരചുവട്ടിൽ എത്തിയെങ്കിലും സമ്മേളന ഹാളിൽ നേരത്തേ തന്നെ ഇരിപ്പിടമുറപ്പിച്ചിരുന്ന ദിവാകരൻ അവിടെ മറ്റു നേതാക്കൾക്കൊപ്പം എത്തിയില്ല. ഇതു വിവാദത്തിനു കാരണമായി. എന്നാൽ, പതാക ഉയർത്താൻ സമയമായപ്പോൾ റെഡ് വാളന്റിയർമാർ തന്നെ അദ്ദേഹത്തെ അവിടെയെത്തിച്ചു.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തു വർഗീയ സർക്കാരിനെ മാറ്റാൻ ഇടതുപക്ഷ ഐക്യം വേണമെന്നു അദ്ദേഹം പറഞ്ഞു. ഇടത് പാർട്ടികൾ ഒരുമിക്കണം. ഗൗരവകരമായി ഇക്കാര്യത്തിൽ ചർച്ച വേണമെന്നും രാജ പറഞ്ഞു.