ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ആരംഭം കുറിക്കും. ഒക്ടോബർ അഞ്ചു വരെ ദീർഘിക്കുന്ന ഈ മഹായോഗം അതിരൂപതയുടെ അജപാലനചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. വരുംവർഷങ്ങളിലെ അജപാലനപ്രവർത്തനങ്ങൾക്ക് രൂപം നല്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്വമാണ് മഹായോഗത്തിനുള്ളത്.
ദൈവഹിതം അന്വേഷിക്കുന്ന സഭ
ചരിത്രത്തിലൂടെ പ്രയാണം ചെയ്യുന്ന സഭ മഹാ ഇടയനായ ഈശോമിശിഹായിൽനിന്നുമാണ് അജപാലനദർശനങ്ങൾ ഉൾക്കൊള്ളേണ്ടത്. “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ സമ്മേളിക്കുമോ അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ. 18:20) എന്ന ഈശോയുടെ വാക്കുകളാണ് അവിടുത്തെ നാമത്തിൽ ഒന്നിച്ചുകൂടി ദൈവാത്മാവിനാൽ പ്രചോദിതരായി സഭയെയും ലോകത്തെയും സംബന്ധിച്ച ദൈവികവെളിച്ചം തേടാൻ സഭയെ പ്രേരിപ്പിക്കുക. ഇപ്രകാരമുള്ള ഒത്തുചേരലിന്റെ മഹീനയ പാരന്പര്യം സഭയുടെ ആരംഭകാലം മുതലുണ്ടായിരുന്നു.
നൈയാമികമായി അപ്പസ്തോലസംഘത്തിന്റെ പിന്തുടർച്ചയായ മെത്രാൻസംഘം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായോടു ചേർന്നു പ്രബോധനപരമായ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിനും, ശിക്ഷണപരമായ കാര്യങ്ങളിൽ തിരുത്തലുകൾ നടത്തുന്നതിനും അജപാലനപരമയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനുമായി ഒരുമിച്ചുകൂടുന്നതിനെയാണ് സൂനഹദോസ് എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്. ‘സൂനഹദോസ്’ വ്യത്യസ്ത ഭാഷകളിലായി സിനഡ്, അസംബ്ലി, കൗണ്സിൽ, മഹായോഗം എന്നിങ്ങനെ അറിയപ്പെടുന്നു. സൂനഹദോസുകൾ പ്രാദേശികതലം തുടങ്ങി സാർവത്രികതലം വരെ നടത്തപ്പെടാറുണ്ട്.
മിശിഹായുടെ പ്രതിപുരുഷനായ മാർപാപ്പായുടെ അധ്യക്ഷതയിൽ കത്തോലിക്കാ മെത്രാന്മാർ ഒന്നിച്ചുകൂടുന്ന സൂനഹദോസുകളാണ് സാർവത്രിക സൂനഹദോസുകൾ. ‘ശ്ലീഹന്മാരുടെ നടപടി’ പുസ്തകത്തിൽ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ യാക്കോബിന്റെയും നേതൃത്വത്തിൽ നടന്ന സഭയിലെ ആദ്യ സാർവത്രിക സൂനഹദോസിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ഇതെത്തുടർന്ന് ഇതുവരെ ആകെ 21 സാർവത്രിക സൂനഹദോസുകൾ സഭയിൽ നടന്നിട്ടുണ്ട്. 1962 മുതൽ 1965 വരെ വർഷങ്ങളിൽ നടന്ന രണ്ടാം വത്തിക്കാൻ സൂനഹദോസാണ് ഏറ്റവും ഒടുവിൽ നടന്ന സാർവത്രിക സൂനഹദോസ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിനെത്തുടർന്ന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പാ ആരംഭം കുറിച്ചതാണ് ആഗോളതലത്തിൽ നടത്തപ്പെടുന്ന മെത്രാന്മാരുടെ സിനഡ്. സാധാരണ രീതിയിൽ ഓരോ മൂന്നു വർഷം കൂടുന്പോഴാണ് മെത്രാന്മാരുടെ സിനഡ് കൂടുക കൂടാതെ മെത്രാന്മാരുടെ അസാധാരണ സിനഡും മാർപാപ്പാ വിളിച്ചുകൂട്ടാറുണ്ട്.
മൂന്നാമതായി സഭയിൽ നിലവിലുള്ളതാണ് പാത്രിയാർക്കൽ സഭകളുടെയും മേജർ ആർക്കി എപ്പിസ്കോപ്പൽ, സഭകളുടെയും സിനഡുകൾ. മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായ സീറോമലബാർ സഭയുടെ സിനഡ് ഓരോ വർഷവും രണ്ടു പ്രാവശ്യം സമ്മേളിക്കുന്നു.
പ്രശ്നസങ്കീർണമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സഭയ്ക്ക് ദൈവികവെളിച്ചം പ്രദാനം ചെയ്യുന്ന അപൂർവ സമ്മേളനങ്ങളാണ് വിവിധ തലങ്ങളിൽ നടത്തപ്പെടുന്ന സൂനഹദോസുകൾ. ഈ സൂനഹദോസുകളുടെ ചുവടുപിടിച്ചുകൊണ്ടാണ് പ്രാദേശികമായി രൂപതാ അസംബ്ലികൾ അഥവാ മഹായോഗങ്ങൾ നടത്തപ്പെടുക. രൂപത മഹായോഗങ്ങളുടെ പ്രത്യേകത അല്മായ ഭാഗഭാഗിത്വം ഗണ്യമായി ഉണ്ടെന്നതാണ്.
ഓരോ രൂപതയുടെയും പരിഛേദമാണ് സഭയായി സമ്മേളിക്കുന്ന മഹായോഗങ്ങൾ. അതായത് രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കട്ടെ വൈദികരും സന്ന്യസ്തരും അല്മായരും മഹായോഗങ്ങളിൽ പങ്കെടുക്കുന്നു. ഭൗതികമണ്ഡലവുമായി നേരിട്ടു ബന്ധപ്പെട്ടു ജീവിക്കുന്ന അല്മായരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും യോഗത്തിലെ ചർച്ചകൾ സജീവമാക്കാനും നല്ല തീരുമാനങ്ങളെടുക്കാനും സഹായകമാകുമെന്ന് സംശയമില്ല.
സൂനഹദോസുകൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരന്പര്യത്തിൽ
പതിനാറാം നൂറ്റാണ്ടിനുമുന്പുള്ള മാർതോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രം വ്യക്തമാക്കുന്നത് സഭാജീവിതത്തിൽ കൂടുതൽ സജീവമായി പങ്കുചേർന്നിരുന്ന അല്മായരാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ്. കുടുംബനാഥന്മാർ ഒന്നിച്ചുകൂടിയിരുന്ന പള്ളിയോഗങ്ങളും പ്രാദേശികയോഗങ്ങളും പൊതുയോഗങ്ങളും ഫലപ്രദമായ പങ്കാളിത്തത്തിന് ഉത്തമവേദികളായിരുന്നു. സഭാജീവിതത്തെ സംബന്ധിച്ച പല തീരുമാനങ്ങളുമെടുക്കാൻ ഈ യോഗങ്ങൾക്ക് അധികാരവുമുണ്ടായിരുന്നു.
സൂനഹദോസുകൾ പൗരസ്ത്യ കാനൻ നിയമവെളിച്ചത്തിൽ
1990 ൽ പ്രാബല്യത്തിൽ വന്ന പൗരസ്ത്യ കാനൻനിയമസംഹിത രൂപതാ മഹായോഗം വിളിച്ചുകൂട്ടാൻ രൂപതാദ്ധ്യക്ഷനെ അധികാരപ്പെടുത്തുന്നുണ്ട്. 235 മുതൽ 242 വരെയുള്ള കാനോനകൾ രൂപതാമഹായോഗങ്ങൾ സംബന്ധിച്ചാണ്. രൂപതായോഗം ഒരു ഉപദേശകസമിതിയാണ്. രൂപതയുടെ പ്രത്യേക ആവശ്യങ്ങളിലും അജപാലനപ്രവർത്തനങ്ങളിലും ഉപദേശങ്ങളും നിർദേശങ്ങളും ലഭ്യമാക്കുന്നതിനാണ് രൂപതാ അസംബ്ലികൾ വിളിക്കുന്നത്.
സൂനഹദോസുകൾ ചങ്ങനാശേരിയിൽ
കോട്ടയം (ചങ്ങനാശേരി) വികാരിയാത്തിന്റെ അജപാലനനേതൃത്വം ഏറ്റെടുത്തിട്ട് ഒരു വർഷം പൂർത്തിയാകുന്നതിനുമുന്പ് വികാരി അപ്പസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞ് ചങ്ങനാശേരി പള്ളിയിൽവച്ച് 1888 ഡിസംബർ 17 മുതൽ 21 വരെ ‘ചങ്ങനാശേരി സൂനഹദോസ്’ എന്ന പേരിൽ ഒരു മഹായോഗം വിളിച്ചുകൂട്ടി. ദീർഘവീക്ഷണത്തോടുകൂടി ലവീഞ്ഞുപിതാവു വിളിച്ചുകൂട്ടിയ അതിരൂപതയിലെ ഈ പ്രഥമ മഹായോഗം ആധുനിക സീറോമലബാർ സഭയുടെ ചരിത്രത്തിലെ ആദ്യ സൂനഹദോസ് ആയിരുന്നു.
ലവീഞ്ഞുപിതാവിന്റെ വികാരി ജനറാളും പിന്നീട് പിൻഗാമിയുമായി നിയോഗിക്കപ്പെട്ട മാർ മാക്കീൽപിതാവിന്റെ നാളാഗമവും പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമവുമാണ് ചങ്ങനാശേരി സൂനഹദോസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നമുക്കു നല്കുന്നത്.
രണ്ടും മൂന്നും മഹായോഗങ്ങൾ ചങ്ങനാശേരിയിൽ വിളിച്ചുകൂട്ടിയത് മാർ ജോസഫ് പവ്വത്തിലായിരുന്നു. മഹാജൂബിലിയുടെ ഭാഗമായി 1999 ഡിസംബർ 15 മുതൽ 18 വരെ തീയതികളിൽ കൂടിയ രണ്ടാമതു യോഗത്തിൽ 204 പേർ അംഗങ്ങളായി പങ്കെടുത്തു. ചങ്ങനാശേരി അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ അൻപതാം വർഷം, 2006 ൽ ഒക്ടോബർ 11 മുതൽ 13 വരെ നടത്തപ്പെട്ട മൂന്നാമതു മഹായോഗത്തിൽ 202 പേർ പങ്കെടുത്തു.
ചങ്ങനാശേരി സൂനഹദോസിന്റെ (1888) ശതോത്തര രജതജൂബിലി വർഷത്തിലാണ് (2013) നാലാമത് അതിരൂപത മഹായോഗം സംഘടിപ്പിക്കപ്പെട്ടത്. ഡിസംബർ 18 മുതൽ 21 വരെ തീയതികളിൽ നടത്തപ്പെട്ട മഹായോഗത്തിൽ 202 പേർ പങ്കെടുത്തു. രണ്ടും മൂന്നും നാലും മഹായോഗങ്ങൾ അതിരൂപതയ്ക്ക് ഏറെ പ്രതീക്ഷ പകർന്ന ഒത്തുചേരലുകളായിരുന്നു.
അംഗങ്ങളുടെ ഉത്സാഹപൂർണമായ ഭാഗഭാഗിത്വവും നിലവാരമുള്ള ചർച്ചകളും ഉത്തമതീരുമാനങ്ങളുംകൊണ്ട്സമ്മേളനങ്ങൾ ശ്രദ്ധേയമായി. അതിരൂപതയിലെ അജപാലനപ്രവർത്തനങ്ങൾക്ക് ദിശാബോധം നല്കാനും ഒരു പരിധിവരെ ഈ മഹായോഗങ്ങൾ സഹായകമായി.
അഞ്ചാമതു മഹായോഗം
“ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മകസഭയും’’ എന്ന വിഷയം സ്വീകരിച്ചുകൊണ്ട് നടത്തപ്പെടുന്ന അഞ്ചാമതു മഹായോഗത്തിനുവേണ്ടി അതിരൂപത കഴിഞ്ഞ രണ്ടു വർഷമായി ഒരുക്കങ്ങൾ നടത്തുകയായിരുന്നു. സുദീർഘമായ ഒരുക്കം മെച്ചപ്പെട്ട ഫലം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. 225 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. അതിരൂപതയിലെ വരുംവർഷങ്ങളിലെ അജപാലനപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
ഉപസംഹാരം
ഒരു രൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സഭാസംഭവമാണ് മഹായോഗം. രൂപതയാകുന്ന സഭാസമൂഹത്തിന്റെ ദൗത്യനിർവഹണത്തിനു പ്രേരകശക്തിയാകുന്ന ആലോചനകൾ നടത്തുന്നതിനും വിലയേറിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും അനുയോജ്യമായ രീതിയിൽ രൂപതാദ്ധ്യക്ഷന്റെ അധികാരത്തിലുള്ള അംഗങ്ങളുടെ ഉത്തരവാദിത്വപൂർണമായ പങ്കുചേരലുമായ മഹായോഗംവഴി സാധ്യമാകുന്നത്. മറ്റു വാക്കുകളിൽ, രൂപതാധ്യക്ഷന്റെ ദൗത്യത്തിലും ശുശ്രൂഷയിലും ക്രിയാത്മകമായി പങ്കുചേരാനുള്ള അവസരമാണ് മഹായോഗം ഒരുക്കുന്നത്.
ഈ ലക്ഷ്യം മുൻനിർത്തി യോഗത്തിൽ പങ്കെടുക്കാൻ യോഗാംഗങ്ങൾക്ക് എല്ലാവർക്കും സാധിക്കട്ടെ.
കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ആരംഭം കുറിക്കും. ഒക്ടോബർ അഞ്ചു വരെ ദീർഘിക്കുന്ന ഈ മഹായോഗം അതിരൂപതയുടെ അജപാലനചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. വരുംവർഷങ്ങളിലെ അജപാലനപ്രവർത്തനങ്ങൾക്ക് രൂപം നല്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്വമാണ് മഹായോഗത്തിനുള്ളത്.
ദൈവഹിതം അന്വേഷിക്കുന്ന സഭ
ചരിത്രത്തിലൂടെ പ്രയാണം ചെയ്യുന്ന സഭ മഹാ ഇടയനായ ഈശോമിശിഹായിൽനിന്നുമാണ് അജപാലനദർശനങ്ങൾ ഉൾക്കൊള്ളേണ്ടത്. “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ സമ്മേളിക്കുമോ അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ. 18:20) എന്ന ഈശോയുടെ വാക്കുകളാണ് അവിടുത്തെ നാമത്തിൽ ഒന്നിച്ചുകൂടി ദൈവാത്മാവിനാൽ പ്രചോദിതരായി സഭയെയും ലോകത്തെയും സംബന്ധിച്ച ദൈവികവെളിച്ചം തേടാൻ സഭയെ പ്രേരിപ്പിക്കുക. ഇപ്രകാരമുള്ള ഒത്തുചേരലിന്റെ മഹീനയ പാരന്പര്യം സഭയുടെ ആരംഭകാലം മുതലുണ്ടായിരുന്നു.
നൈയാമികമായി അപ്പസ്തോലസംഘത്തിന്റെ പിന്തുടർച്ചയായ മെത്രാൻസംഘം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായോടു ചേർന്നു പ്രബോധനപരമായ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിനും, ശിക്ഷണപരമായ കാര്യങ്ങളിൽ തിരുത്തലുകൾ നടത്തുന്നതിനും അജപാലനപരമയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനുമായി ഒരുമിച്ചുകൂടുന്നതിനെയാണ് സൂനഹദോസ് എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്. ‘സൂനഹദോസ്’ വ്യത്യസ്ത ഭാഷകളിലായി സിനഡ്, അസംബ്ലി, കൗണ്സിൽ, മഹായോഗം എന്നിങ്ങനെ അറിയപ്പെടുന്നു. സൂനഹദോസുകൾ പ്രാദേശികതലം തുടങ്ങി സാർവത്രികതലം വരെ നടത്തപ്പെടാറുണ്ട്.
മിശിഹായുടെ പ്രതിപുരുഷനായ മാർപാപ്പായുടെ അധ്യക്ഷതയിൽ കത്തോലിക്കാ മെത്രാന്മാർ ഒന്നിച്ചുകൂടുന്ന സൂനഹദോസുകളാണ് സാർവത്രിക സൂനഹദോസുകൾ. ‘ശ്ലീഹന്മാരുടെ നടപടി’ പുസ്തകത്തിൽ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ യാക്കോബിന്റെയും നേതൃത്വത്തിൽ നടന്ന സഭയിലെ ആദ്യ സാർവത്രിക സൂനഹദോസിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ഇതെത്തുടർന്ന് ഇതുവരെ ആകെ 21 സാർവത്രിക സൂനഹദോസുകൾ സഭയിൽ നടന്നിട്ടുണ്ട്. 1962 മുതൽ 1965 വരെ വർഷങ്ങളിൽ നടന്ന രണ്ടാം വത്തിക്കാൻ സൂനഹദോസാണ് ഏറ്റവും ഒടുവിൽ നടന്ന സാർവത്രിക സൂനഹദോസ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിനെത്തുടർന്ന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പാ ആരംഭം കുറിച്ചതാണ് ആഗോളതലത്തിൽ നടത്തപ്പെടുന്ന മെത്രാന്മാരുടെ സിനഡ്. സാധാരണ രീതിയിൽ ഓരോ മൂന്നു വർഷം കൂടുന്പോഴാണ് മെത്രാന്മാരുടെ സിനഡ് കൂടുക കൂടാതെ മെത്രാന്മാരുടെ അസാധാരണ സിനഡും മാർപാപ്പാ വിളിച്ചുകൂട്ടാറുണ്ട്.
മൂന്നാമതായി സഭയിൽ നിലവിലുള്ളതാണ് പാത്രിയാർക്കൽ സഭകളുടെയും മേജർ ആർക്കി എപ്പിസ്കോപ്പൽ, സഭകളുടെയും സിനഡുകൾ. മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായ സീറോമലബാർ സഭയുടെ സിനഡ് ഓരോ വർഷവും രണ്ടു പ്രാവശ്യം സമ്മേളിക്കുന്നു.
പ്രശ്നസങ്കീർണമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സഭയ്ക്ക് ദൈവികവെളിച്ചം പ്രദാനം ചെയ്യുന്ന അപൂർവ സമ്മേളനങ്ങളാണ് വിവിധ തലങ്ങളിൽ നടത്തപ്പെടുന്ന സൂനഹദോസുകൾ. ഈ സൂനഹദോസുകളുടെ ചുവടുപിടിച്ചുകൊണ്ടാണ് പ്രാദേശികമായി രൂപതാ അസംബ്ലികൾ അഥവാ മഹായോഗങ്ങൾ നടത്തപ്പെടുക. രൂപത മഹായോഗങ്ങളുടെ പ്രത്യേകത അല്മായ ഭാഗഭാഗിത്വം ഗണ്യമായി ഉണ്ടെന്നതാണ്.
ഓരോ രൂപതയുടെയും പരിഛേദമാണ് സഭയായി സമ്മേളിക്കുന്ന മഹായോഗങ്ങൾ. അതായത് രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കട്ടെ വൈദികരും സന്ന്യസ്തരും അല്മായരും മഹായോഗങ്ങളിൽ പങ്കെടുക്കുന്നു. ഭൗതികമണ്ഡലവുമായി നേരിട്ടു ബന്ധപ്പെട്ടു ജീവിക്കുന്ന അല്മായരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും യോഗത്തിലെ ചർച്ചകൾ സജീവമാക്കാനും നല്ല തീരുമാനങ്ങളെടുക്കാനും സഹായകമാകുമെന്ന് സംശയമില്ല.
സൂനഹദോസുകൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരന്പര്യത്തിൽ
പതിനാറാം നൂറ്റാണ്ടിനുമുന്പുള്ള മാർതോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രം വ്യക്തമാക്കുന്നത് സഭാജീവിതത്തിൽ കൂടുതൽ സജീവമായി പങ്കുചേർന്നിരുന്ന അല്മായരാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ്. കുടുംബനാഥന്മാർ ഒന്നിച്ചുകൂടിയിരുന്ന പള്ളിയോഗങ്ങളും പ്രാദേശികയോഗങ്ങളും പൊതുയോഗങ്ങളും ഫലപ്രദമായ പങ്കാളിത്തത്തിന് ഉത്തമവേദികളായിരുന്നു. സഭാജീവിതത്തെ സംബന്ധിച്ച പല തീരുമാനങ്ങളുമെടുക്കാൻ ഈ യോഗങ്ങൾക്ക് അധികാരവുമുണ്ടായിരുന്നു.
സൂനഹദോസുകൾ പൗരസ്ത്യ കാനൻ നിയമവെളിച്ചത്തിൽ
1990 ൽ പ്രാബല്യത്തിൽ വന്ന പൗരസ്ത്യ കാനൻനിയമസംഹിത രൂപതാ മഹായോഗം വിളിച്ചുകൂട്ടാൻ രൂപതാദ്ധ്യക്ഷനെ അധികാരപ്പെടുത്തുന്നുണ്ട്. 235 മുതൽ 242 വരെയുള്ള കാനോനകൾ രൂപതാമഹായോഗങ്ങൾ സംബന്ധിച്ചാണ്. രൂപതായോഗം ഒരു ഉപദേശകസമിതിയാണ്. രൂപതയുടെ പ്രത്യേക ആവശ്യങ്ങളിലും അജപാലനപ്രവർത്തനങ്ങളിലും ഉപദേശങ്ങളും നിർദേശങ്ങളും ലഭ്യമാക്കുന്നതിനാണ് രൂപതാ അസംബ്ലികൾ വിളിക്കുന്നത്.
സൂനഹദോസുകൾ ചങ്ങനാശേരിയിൽ
കോട്ടയം (ചങ്ങനാശേരി) വികാരിയാത്തിന്റെ അജപാലനനേതൃത്വം ഏറ്റെടുത്തിട്ട് ഒരു വർഷം പൂർത്തിയാകുന്നതിനുമുന്പ് വികാരി അപ്പസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞ് ചങ്ങനാശേരി പള്ളിയിൽവച്ച് 1888 ഡിസംബർ 17 മുതൽ 21 വരെ ‘ചങ്ങനാശേരി സൂനഹദോസ്’ എന്ന പേരിൽ ഒരു മഹായോഗം വിളിച്ചുകൂട്ടി. ദീർഘവീക്ഷണത്തോടുകൂടി ലവീഞ്ഞുപിതാവു വിളിച്ചുകൂട്ടിയ അതിരൂപതയിലെ ഈ പ്രഥമ മഹായോഗം ആധുനിക സീറോമലബാർ സഭയുടെ ചരിത്രത്തിലെ ആദ്യ സൂനഹദോസ് ആയിരുന്നു.
ലവീഞ്ഞുപിതാവിന്റെ വികാരി ജനറാളും പിന്നീട് പിൻഗാമിയുമായി നിയോഗിക്കപ്പെട്ട മാർ മാക്കീൽപിതാവിന്റെ നാളാഗമവും പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമവുമാണ് ചങ്ങനാശേരി സൂനഹദോസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നമുക്കു നല്കുന്നത്.
രണ്ടും മൂന്നും മഹായോഗങ്ങൾ ചങ്ങനാശേരിയിൽ വിളിച്ചുകൂട്ടിയത് മാർ ജോസഫ് പവ്വത്തിലായിരുന്നു. മഹാജൂബിലിയുടെ ഭാഗമായി 1999 ഡിസംബർ 15 മുതൽ 18 വരെ തീയതികളിൽ കൂടിയ രണ്ടാമതു യോഗത്തിൽ 204 പേർ അംഗങ്ങളായി പങ്കെടുത്തു. ചങ്ങനാശേരി അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ അൻപതാം വർഷം, 2006 ൽ ഒക്ടോബർ 11 മുതൽ 13 വരെ നടത്തപ്പെട്ട മൂന്നാമതു മഹായോഗത്തിൽ 202 പേർ പങ്കെടുത്തു.
ചങ്ങനാശേരി സൂനഹദോസിന്റെ (1888) ശതോത്തര രജതജൂബിലി വർഷത്തിലാണ് (2013) നാലാമത് അതിരൂപത മഹായോഗം സംഘടിപ്പിക്കപ്പെട്ടത്. ഡിസംബർ 18 മുതൽ 21 വരെ തീയതികളിൽ നടത്തപ്പെട്ട മഹായോഗത്തിൽ 202 പേർ പങ്കെടുത്തു. രണ്ടും മൂന്നും നാലും മഹായോഗങ്ങൾ അതിരൂപതയ്ക്ക് ഏറെ പ്രതീക്ഷ പകർന്ന ഒത്തുചേരലുകളായിരുന്നു.
അംഗങ്ങളുടെ ഉത്സാഹപൂർണമായ ഭാഗഭാഗിത്വവും നിലവാരമുള്ള ചർച്ചകളും ഉത്തമതീരുമാനങ്ങളുംകൊണ്ട്സമ്മേളനങ്ങൾ ശ്രദ്ധേയമായി. അതിരൂപതയിലെ അജപാലനപ്രവർത്തനങ്ങൾക്ക് ദിശാബോധം നല്കാനും ഒരു പരിധിവരെ ഈ മഹായോഗങ്ങൾ സഹായകമായി.
അഞ്ചാമതു മഹായോഗം
“ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മകസഭയും’’ എന്ന വിഷയം സ്വീകരിച്ചുകൊണ്ട് നടത്തപ്പെടുന്ന അഞ്ചാമതു മഹായോഗത്തിനുവേണ്ടി അതിരൂപത കഴിഞ്ഞ രണ്ടു വർഷമായി ഒരുക്കങ്ങൾ നടത്തുകയായിരുന്നു. സുദീർഘമായ ഒരുക്കം മെച്ചപ്പെട്ട ഫലം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. 225 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. അതിരൂപതയിലെ വരുംവർഷങ്ങളിലെ അജപാലനപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
ഉപസംഹാരം
ഒരു രൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സഭാസംഭവമാണ് മഹായോഗം. രൂപതയാകുന്ന സഭാസമൂഹത്തിന്റെ ദൗത്യനിർവഹണത്തിനു പ്രേരകശക്തിയാകുന്ന ആലോചനകൾ നടത്തുന്നതിനും വിലയേറിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും അനുയോജ്യമായ രീതിയിൽ രൂപതാദ്ധ്യക്ഷന്റെ അധികാരത്തിലുള്ള അംഗങ്ങളുടെ ഉത്തരവാദിത്വപൂർണമായ പങ്കുചേരലുമായ മഹായോഗംവഴി സാധ്യമാകുന്നത്. മറ്റു വാക്കുകളിൽ, രൂപതാധ്യക്ഷന്റെ ദൗത്യത്തിലും ശുശ്രൂഷയിലും ക്രിയാത്മകമായി പങ്കുചേരാനുള്ള അവസരമാണ് മഹായോഗം ഒരുക്കുന്നത്.
ഈ ലക്ഷ്യം മുൻനിർത്തി യോഗത്തിൽ പങ്കെടുക്കാൻ യോഗാംഗങ്ങൾക്ക് എല്ലാവർക്കും സാധിക്കട്ടെ.