കൊച്ചി: വിവിധ രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാന്പുകളും ശേഖരിക്കുന്നത് ബേബിക്കു കേവലം ഹോബിയല്ല; രാഷ്ട്രപിതാവിനെ അടുത്തറിയാനും ആദരിക്കാനും പകർന്നുകൊടുക്കാനുമുള്ള സപര്യയാണ്.
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ലോകത്തിലെ 23 രാജ്യങ്ങൾ പുറത്തിറക്കിയ നാണയങ്ങളുടെയും നൂറിലധികം രാജ്യങ്ങളുടെ സ്റ്റാന്പുകളുടെയും അമൂല്യമായ ശേഖരമാണ് ചാലക്കുടിക്കാരൻ കെ.ഡി. ബേബിയുടെ ഹോബിയെ ഗാന്ധിപൂജയാക്കുന്നത്. തന്റെ ശേഖരത്തിലുള്ള എല്ലാ നാണയങ്ങളിലും സ്റ്റാന്പുകളിലും ഗാന്ധിമുദ്രയുണ്ട്.
ഭാരതം1969 മുതൽ 2019 വരെ വിവിധ കാലഘട്ടങ്ങളിലായി പുറത്തിറക്കിയ പല മൂല്യങ്ങളിലുള്ള നാണയങ്ങൾ ബേബി ശേഖരിച്ചിട്ടുണ്ട്. അജ്മാൻ ഭരണകൂടം തയാറാക്കിയ 25 റിയാൽ മൂല്യമുള്ള ഗാന്ധിചിത്രം ആലേഖനം ചെയ്ത ഗോൾഡൻ കോയിൻ സ്വന്തമാക്കിയ അപൂർവം ഇന്ത്യക്കാരിൽ ഒരാളാണു ബേബി.
യുഎസ്എസ്ആർ, ഓസ് ട്രേലിയ, ലൈബീരിയ, മൗറീഷ്യ, സമോവ, മാൾട്ട, ദക്ഷിണാഫ്രിക്ക, സീഷെൽസ്, ഗാംബിയ, സെനഗൽ, മംഗോളിയ,അമേരിക്ക, എത്യോപ്യ, യുകെ തുടങ്ങി വിവിധ രാജ്യങ്ങൾ ഗാന്ധിസ്മരണയിൽ ഒരുക്കിയ നാണയങ്ങളും ശേഖരിച്ചിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആദരമായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ പ്രത്യേക മെഡലുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ സുരക്ഷിതമായുണ്ട്.
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ലോകത്തിലെ 23 രാജ്യങ്ങൾ പുറത്തിറക്കിയ നാണയങ്ങളുടെയും നൂറിലധികം രാജ്യങ്ങളുടെ സ്റ്റാന്പുകളുടെയും അമൂല്യമായ ശേഖരമാണ് ചാലക്കുടിക്കാരൻ കെ.ഡി. ബേബിയുടെ ഹോബിയെ ഗാന്ധിപൂജയാക്കുന്നത്. തന്റെ ശേഖരത്തിലുള്ള എല്ലാ നാണയങ്ങളിലും സ്റ്റാന്പുകളിലും ഗാന്ധിമുദ്രയുണ്ട്.
ഭാരതം1969 മുതൽ 2019 വരെ വിവിധ കാലഘട്ടങ്ങളിലായി പുറത്തിറക്കിയ പല മൂല്യങ്ങളിലുള്ള നാണയങ്ങൾ ബേബി ശേഖരിച്ചിട്ടുണ്ട്. അജ്മാൻ ഭരണകൂടം തയാറാക്കിയ 25 റിയാൽ മൂല്യമുള്ള ഗാന്ധിചിത്രം ആലേഖനം ചെയ്ത ഗോൾഡൻ കോയിൻ സ്വന്തമാക്കിയ അപൂർവം ഇന്ത്യക്കാരിൽ ഒരാളാണു ബേബി.
യുഎസ്എസ്ആർ, ഓസ് ട്രേലിയ, ലൈബീരിയ, മൗറീഷ്യ, സമോവ, മാൾട്ട, ദക്ഷിണാഫ്രിക്ക, സീഷെൽസ്, ഗാംബിയ, സെനഗൽ, മംഗോളിയ,അമേരിക്ക, എത്യോപ്യ, യുകെ തുടങ്ങി വിവിധ രാജ്യങ്ങൾ ഗാന്ധിസ്മരണയിൽ ഒരുക്കിയ നാണയങ്ങളും ശേഖരിച്ചിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആദരമായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ പ്രത്യേക മെഡലുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ സുരക്ഷിതമായുണ്ട്.