തൊടുപുഴ: ഇടമലക്കുടി നിവാസികൾക്കു പ്രതീക്ഷയേകി ഇവിടേയ്ക്കുള്ള റോഡ് നിർമാണത്തിനു പച്ചക്കൊടി.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിനു സർക്കാർ അനുവദിച്ച സ്പെഷൽ പാക്കേജിൽനിന്നുള്ള തുക ഉൾപ്പെടെ വിനിയോഗിച്ചു പെട്ടിമുടി മുതൽ ഇഡലിപ്പാറക്കുടി വരെ റോഡ് നിർമിക്കാൻ 13.70 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 7.2 കിലോമീറ്റർ ദുരം കോണ്ക്രീറ്റ് റോഡ് നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്.
ഇടമലക്കുടി സമഗ്ര വികസന പാക്കേജിൽനിന്നു 10 കോടിയും റോഡിന്റെ നവീകരണത്തിനായി അനുവദിച്ച തുകയിൽ മൂന്നാർ ഡിഎഫ്ഒയിൽ നിക്ഷിപ്തമായ 1.27 കോടിയും കോർപ്പസ് ഫണ്ടിൽനിന്നുള്ള 2.43 കോടിയും വിനിയോഗിച്ചാണ് റോഡ് നിർമാണം.
സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർ ഉൾപ്പെട്ട മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാനും പട്ടികവർഗ വികസന ഡയറക്ടർ വിലയിരുത്തൽ നടത്താനും നിർദേശമുണ്ട്. അതീവദുർഘടമായ പാതയാണ് ഇപ്പോൾ ഇടമലക്കുടിയിലേക്ക് ഉള്ളത്. മഴ പെയ്താൽ ഇതുവഴി യാത്ര പലപ്പോഴും അസാധ്യമാണ്.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിനു സർക്കാർ അനുവദിച്ച സ്പെഷൽ പാക്കേജിൽനിന്നുള്ള തുക ഉൾപ്പെടെ വിനിയോഗിച്ചു പെട്ടിമുടി മുതൽ ഇഡലിപ്പാറക്കുടി വരെ റോഡ് നിർമിക്കാൻ 13.70 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 7.2 കിലോമീറ്റർ ദുരം കോണ്ക്രീറ്റ് റോഡ് നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്.
ഇടമലക്കുടി സമഗ്ര വികസന പാക്കേജിൽനിന്നു 10 കോടിയും റോഡിന്റെ നവീകരണത്തിനായി അനുവദിച്ച തുകയിൽ മൂന്നാർ ഡിഎഫ്ഒയിൽ നിക്ഷിപ്തമായ 1.27 കോടിയും കോർപ്പസ് ഫണ്ടിൽനിന്നുള്ള 2.43 കോടിയും വിനിയോഗിച്ചാണ് റോഡ് നിർമാണം.
സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർ ഉൾപ്പെട്ട മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാനും പട്ടികവർഗ വികസന ഡയറക്ടർ വിലയിരുത്തൽ നടത്താനും നിർദേശമുണ്ട്. അതീവദുർഘടമായ പാതയാണ് ഇപ്പോൾ ഇടമലക്കുടിയിലേക്ക് ഉള്ളത്. മഴ പെയ്താൽ ഇതുവഴി യാത്ര പലപ്പോഴും അസാധ്യമാണ്.