തിരുവനന്തപുരം: കളങ്കിത വ്യക്തിത്വങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർക്ക് അതിരു കവിഞ്ഞ കൂട്ടുകെട്ടുണ്ടായാൽ മുഖം നോക്കാതെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.
വിവാദവ്യവസായികൾ അടക്കമുള്ളവരുമായി പോലീസ് ഉദ്യോഗസ്ഥർ പരിധിവിട്ട ബന്ധം സ്ഥാപിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കടുത്ത മുന്നറിയിപ്പ് നൽകിയത്. മണൽ, മണ്ണ് മാഫിയയുമായി ചില പോലീസുകാർ വഴിവിട്ട ബന്ധം സ്ഥാപിക്കുന്നത് സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുന്നുണ്ട് .
പോലീസ് സ്റ്റേഷനുകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും ലഭിക്കുന്ന എല്ലാ പരാതികൾക്കും രസീത് നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു. പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്കു രസീത് നൽകുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണു നിർദേശം.
എസ്പിമാർ ഇടയ്ക്കിടെ സ്റ്റേഷനുകൾ സന്ദർശിക്കണം. പോലീസുകാരോട് ആശയവിനിമയം നടത്തണം. തൊഴിൽപരമോ അല്ലാത്തതോ ആയ മാനസിക സമ്മർദ്ദമുള്ള പോലീസുകാരെ കൗണ്‍സലിംഗിന് വിധേയമാക്കണം.
സൈബർ കുറ്റകൃത്യങ്ങളിൽ സീറോ ടോളറൻസ് ആണ് നയം. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ കർക്കശനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എഎസ്പിമാർ മുതൽ മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
വിവാദവ്യവസായികൾ അടക്കമുള്ളവരുമായി പോലീസ് ഉദ്യോഗസ്ഥർ പരിധിവിട്ട ബന്ധം സ്ഥാപിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കടുത്ത മുന്നറിയിപ്പ് നൽകിയത്. മണൽ, മണ്ണ് മാഫിയയുമായി ചില പോലീസുകാർ വഴിവിട്ട ബന്ധം സ്ഥാപിക്കുന്നത് സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുന്നുണ്ട് .
പോലീസ് സ്റ്റേഷനുകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും ലഭിക്കുന്ന എല്ലാ പരാതികൾക്കും രസീത് നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു. പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്കു രസീത് നൽകുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണു നിർദേശം.
എസ്പിമാർ ഇടയ്ക്കിടെ സ്റ്റേഷനുകൾ സന്ദർശിക്കണം. പോലീസുകാരോട് ആശയവിനിമയം നടത്തണം. തൊഴിൽപരമോ അല്ലാത്തതോ ആയ മാനസിക സമ്മർദ്ദമുള്ള പോലീസുകാരെ കൗണ്‍സലിംഗിന് വിധേയമാക്കണം.
സൈബർ കുറ്റകൃത്യങ്ങളിൽ സീറോ ടോളറൻസ് ആണ് നയം. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ കർക്കശനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എഎസ്പിമാർ മുതൽ മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.