വിഴിഞ്ഞം: പൂച്ചയുടെ കടിയേറ്റതിനു പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിയെ ആശുപത്രി മുറിക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചു. വലതുകാലിൽ കടിയേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്റെ മകൾ അപർണ(31)യെ ആണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
കാലിൽ നിന്ന് രക്തം വാർന്ന യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ വൈകിയെന്നും പരാതിയുയർന്നു. നാലു ദിവസം മുന്‍പ് വീട്ടിലെ പൂച്ച കടിച്ചതിനെത്തുടർന്നുള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാനാണ് പിതാവിനൊപ്പം അപർണ എത്തിയത്.
ആശുപത്രിയിലെ ഐപി വാർഡിനു സമീപം കുത്തിവയ്പ്പിനായി കസേരയിൽ ഇരിക്കുമ്പോഴാണ് കസേരയുടെ അടിയിൽ കിടന്നിരുന്ന നായയുടെ ആക്രമണമുണ്ടായതെന്ന് യുവതി പറഞ്ഞു.
നായ കടിച്ച് വലതുകാലിൽ ആഴത്തിലുള്ള മുറിവുണ്ടായി. പൂച്ചയുടെ കടിയും വലതു കാലിൽ തന്നെയായിരുന്നു.
അപ്രതീക്ഷിത സംഭവത്തിൽ പേടിച്ച യുവതി നിലവിളിച്ച് ഉൾമുറിയിലേക്ക് ഓടി. സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഭയന്ന് ഓടിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് സഹായത്തിന് എത്തിയതെന്നും പിതാവ് വാസവൻ പറഞ്ഞു.
ആഴത്തിലുള്ള മുറിവായതിനാൽ തുടർചികിത്സയ്ക്കായി ജനറൽ ഹോസ്പിറ്റലിൽ പോകണമെന്നും അധികൃതർ നിർദേശിച്ചു. പ്രധാന ഡോക്ടർ എത്താൻ വൈകിയെന്ന പേരിൽ രണ്ടുമണിക്കൂറോളം പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് പിതാവ് പരാതിപ്പെട്ടു.
എന്നാൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നാണ് സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരുടെ വിശദീക രണം.
വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ വാസവന്റെ മകൾ അപർണ(31)യെ ആണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
കാലിൽ നിന്ന് രക്തം വാർന്ന യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ വൈകിയെന്നും പരാതിയുയർന്നു. നാലു ദിവസം മുന്‍പ് വീട്ടിലെ പൂച്ച കടിച്ചതിനെത്തുടർന്നുള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാനാണ് പിതാവിനൊപ്പം അപർണ എത്തിയത്.
ആശുപത്രിയിലെ ഐപി വാർഡിനു സമീപം കുത്തിവയ്പ്പിനായി കസേരയിൽ ഇരിക്കുമ്പോഴാണ് കസേരയുടെ അടിയിൽ കിടന്നിരുന്ന നായയുടെ ആക്രമണമുണ്ടായതെന്ന് യുവതി പറഞ്ഞു.
നായ കടിച്ച് വലതുകാലിൽ ആഴത്തിലുള്ള മുറിവുണ്ടായി. പൂച്ചയുടെ കടിയും വലതു കാലിൽ തന്നെയായിരുന്നു.
അപ്രതീക്ഷിത സംഭവത്തിൽ പേടിച്ച യുവതി നിലവിളിച്ച് ഉൾമുറിയിലേക്ക് ഓടി. സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഭയന്ന് ഓടിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് സഹായത്തിന് എത്തിയതെന്നും പിതാവ് വാസവൻ പറഞ്ഞു.
ആഴത്തിലുള്ള മുറിവായതിനാൽ തുടർചികിത്സയ്ക്കായി ജനറൽ ഹോസ്പിറ്റലിൽ പോകണമെന്നും അധികൃതർ നിർദേശിച്ചു. പ്രധാന ഡോക്ടർ എത്താൻ വൈകിയെന്ന പേരിൽ രണ്ടുമണിക്കൂറോളം പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് പിതാവ് പരാതിപ്പെട്ടു.
എന്നാൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നാണ് സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരുടെ വിശദീക രണം.