കൊച്ചി: മസാലബോണ്ടു വഴി കിഫ്ബി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും 18 മാസമായിട്ടും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഇഡി പറയുന്നതെന്ന് കിഫ്ബി ഉദ്യോഗസ്ഥരും പരസ്പരവാദവുമായി ഹൈക്കോടതിയിൽ.
മസാലബോണ്ടിറക്കിയതില് വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്നു കണ്ടെത്താനെന്ന പേരില്‍ ഇഡി തങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് കിഫ്ബി സിഇഒ കെ.എം ഏബ്രഹാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയിലാണ് ഇരുകൂട്ടരും വാദപ്രതിവാദങ്ങൾ ഉയർത്തിയത്.
മസാലബോണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ ഇഡി നല്കിയ സമന്‍സുകള്‍ റദ്ദാക്കാന്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക് നല്കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. അന്വേഷണത്തിന്റെ പേരില്‍ നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുടെ വ്യക്തിവിവരങ്ങളാണ് ഇഡി ആവശ്യപ്പെടുന്നതെന്നു തോമസ് ഐസക്കും വ്യക്തമാക്കി. മസാലബോണ്ടിറക്കിയതില് അപാകതയുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നോയെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
മസാലബോണ്ടിറക്കിയതില് വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്നു കണ്ടെത്താനെന്ന പേരില്‍ ഇഡി തങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് കിഫ്ബി സിഇഒ കെ.എം ഏബ്രഹാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയിലാണ് ഇരുകൂട്ടരും വാദപ്രതിവാദങ്ങൾ ഉയർത്തിയത്.
മസാലബോണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ ഇഡി നല്കിയ സമന്‍സുകള്‍ റദ്ദാക്കാന്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക് നല്കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. അന്വേഷണത്തിന്റെ പേരില്‍ നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുടെ വ്യക്തിവിവരങ്ങളാണ് ഇഡി ആവശ്യപ്പെടുന്നതെന്നു തോമസ് ഐസക്കും വ്യക്തമാക്കി. മസാലബോണ്ടിറക്കിയതില് അപാകതയുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നോയെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.