തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂരിന് പരസ്യ പിന്തുണയുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ. തരൂരിന്റെ നോമിനേഷനിൽ പിന്തുണച്ച് ശബരീനാഥൻ ഒപ്പിട്ടു.
1897 ൽ ചേറ്റൂർ ശങ്കരൻ നായരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതെന്നും 125 വർഷത്തിന് ശേഷം കേരളത്തിൽ നിന്നു തരൂർ ആ പദവിയിലേക്ക് മത്സരിക്കുന്പോൾ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിടാനായത് അസുലഭ ഭാഗ്യമായി കാണുന്നുവെന്നും കെ.എസ്.ശബരീനാഥൻ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ സമകാലിക സാഹചര്യത്തിൽ ഇത്ര വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നേതാവില്ല. ബിജെപിയെ പ്രതിരോധിക്കാൻ ശക്തനായ നേതാവെന്ന നിലയിലാണ് തരൂരിനെ പിന്തുണച്ചതെന്നും പറയുന്നു. എം.കെ. രാഘവൻ എംപി അടക്കം 15 പേരാണ് കേരളത്തിൽ നിന്നും തരൂരിന്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിട്ടതെന്നാണു വിവരം.
1897 ൽ ചേറ്റൂർ ശങ്കരൻ നായരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതെന്നും 125 വർഷത്തിന് ശേഷം കേരളത്തിൽ നിന്നു തരൂർ ആ പദവിയിലേക്ക് മത്സരിക്കുന്പോൾ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിടാനായത് അസുലഭ ഭാഗ്യമായി കാണുന്നുവെന്നും കെ.എസ്.ശബരീനാഥൻ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ സമകാലിക സാഹചര്യത്തിൽ ഇത്ര വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നേതാവില്ല. ബിജെപിയെ പ്രതിരോധിക്കാൻ ശക്തനായ നേതാവെന്ന നിലയിലാണ് തരൂരിനെ പിന്തുണച്ചതെന്നും പറയുന്നു. എം.കെ. രാഘവൻ എംപി അടക്കം 15 പേരാണ് കേരളത്തിൽ നിന്നും തരൂരിന്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിട്ടതെന്നാണു വിവരം.