കൊച്ചി: ഞായറാഴ്ചകളിൽ തുടർച്ചയായി സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നതിലും പ്രവൃത്തി ദിനം ആക്കുന്നതിലും പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
ഗാന്ധിജയന്തിയോടനുബന്ധിച്ചു നാളെ പ്രവൃത്തി ദിനം ആക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ ഇതിനുനേരെ കണ്ണടച്ചിരിക്കുന്നത് ക്രൈസ്തവരോടുള്ള കടുത്ത വിവേചനവും അവഗണനയുമായി മാത്രമേ കണക്കാക്കാനാകൂ. ഇതിനെതിരെ ശക്തമായ പ്രതിഷേധം കത്തോലിക്കാ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിട്ടും ഒരു നടപടിയും കാണാത്ത സാഹചര്യത്തിലാണ് പ്രതിഷേധ ദിനമായി ആചരിക്കാൻ കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചത്.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി രൂപത, യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ചു നാളെ പ്രവൃത്തി ദിനം ആക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ ഇതിനുനേരെ കണ്ണടച്ചിരിക്കുന്നത് ക്രൈസ്തവരോടുള്ള കടുത്ത വിവേചനവും അവഗണനയുമായി മാത്രമേ കണക്കാക്കാനാകൂ. ഇതിനെതിരെ ശക്തമായ പ്രതിഷേധം കത്തോലിക്കാ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിട്ടും ഒരു നടപടിയും കാണാത്ത സാഹചര്യത്തിലാണ് പ്രതിഷേധ ദിനമായി ആചരിക്കാൻ കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചത്.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി രൂപത, യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി തുടങ്ങിയവർ പങ്കെടുത്തു.