തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു സർക്കാർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിലപാടെടുത്തു.
കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ പരാതി പരിഗണിക്കുന്പോഴാണ് സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്. ലോകായുക്തയും ഹൈക്കോടതിയും സമാനമായ പരാതികൾ തള്ളിയിരുന്നു.
വൈസ് ചാൻസലർ നിയമനം നിയമപരമായിരുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വാദിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെ കാണുവാൻ മുഖ്യമന്ത്രി പോയതു തന്നെ അഴിമതിയാണെന്നും മുഖ്യമന്ത്രി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ഗവർണർ വെളിപ്പെടുത്തിയതാണെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ പരാതി പരിഗണിക്കുന്പോഴാണ് സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്. ലോകായുക്തയും ഹൈക്കോടതിയും സമാനമായ പരാതികൾ തള്ളിയിരുന്നു.
വൈസ് ചാൻസലർ നിയമനം നിയമപരമായിരുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വാദിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെ കാണുവാൻ മുഖ്യമന്ത്രി പോയതു തന്നെ അഴിമതിയാണെന്നും മുഖ്യമന്ത്രി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ഗവർണർ വെളിപ്പെടുത്തിയതാണെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.