കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതി എന്നത് തള്ളിക്കളയുന്നുവെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഈ മാസം 20ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം പ്രീഫെക്ട് കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി, ആര്‍ച്ച്ബിഷപ് സെക്രട്ടറി ജോര്‍ജോ ദെമെത്രിയോ ഗല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്.
മെത്രാന് സിനഡിന്റെ തീരുമാനപ്രകാരമുളള വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരില്‍നിന്നും അല്മായ വിശ്വാസികളില്‍നിന്നും ഈ കാര്യാലയത്തിലേക്ക് കത്തുകളും നിവേദനങ്ങളും തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.
വ്യത്യസ്ത ആരാധനാക്രമരീതി അംഗീകരിക്കണമെന്നുള്ള അഭ്യര്‍ഥന ഉള്‍പ്പെടെയുള്ള വിവിധതരത്തിലുള്ള നിലപാടുകളുടെ പശ്ചാത്തലത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചപ്പോള്‍ നല്കപ്പെട്ട നിര്‍ദേശങ്ങള്‍ (Prot. N. 130/2022 dated 30 July 2022) റോമന്‍ കൂരിയായിലെ ഈ കാര്യാലയം വീണ്ടും ആവര്‍ത്തിക്കുന്നു. സിനഡല്‍ രീതി നടപ്പിലാക്കാനുള്ള ഫലപ്രദമായ ബോധനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ CCEO c. 1538 §1 പ്രകാരമുള്ള ഒഴിവുകള്‍ (Dispensations), ഇക്കാര്യത്തെക്കുറിച്ച് ഇതിനകം നല്കപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങള്‍പ്രകാരം (Cf. letter Prot. N. 248/2004 dated 9 November 2020), നല്‍കാവുന്നതാണ്.
കൂടുതലായ ഏതെങ്കിലും അജപാലനപരമായ പ്രായോഗികകാര്യങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ വിവേകപൂര്‍ണമായ വിലയിരുത്തലിനു വിടുമ്പോള്‍ത്തന്നെ, ഇക്കാര്യത്തിലുള്ള തത്ത്വങ്ങളെ ക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതും എല്ലാ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും ആരാധനക്രമത്തെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നു (Cf. cann. 150 § 2 and 199 § 1, CCEO) സംശയാതീതമായി വ്യക്തമാക്കേണ്ടതും ആവശ്യമാണെന്നു മനസിലാക്കുന്നു. അതിനാല്‍, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതി (Liturgical Variant) എന്നത് തള്ളിക്കളയുന്നു. പരിശുദ്ധ സിംഹാസന ത്തില്‍നിന്ന് ഇതിനുമുമ്പു നല്കപ്പെട്ട നിര്‍ദേശങ്ങളും, പ്രത്യേകിച്ച് 2022 മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയെ അഭിസംബോധനചെയ്തു നല്കിയ പ്രബോധനവും മുകളില്‍ പറഞ്ഞ നിര്ദ്ദേശങ്ങളുംപ്രകാരം, ഏകീകൃത കുര്‍ബാന അര്‍പ്പണരീതിയെക്കുറിച്ചുള്ള സിനഡ്തീരുമാനം, അജപാലനപരവും പിതൃസഹജവുമായ വിവേകത്തോടെ, കൂടുതല്‍ കാലതാമസമില്ലാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കേണ്ടതാണ്. പിന്നീട്, സ്വീകരിച്ച നടപടികളെക്കുറിച്ച് ഈ കാര്യാലയത്തിലേക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നും ഏതു രീതിയിലുള്ള സഹായത്തിനും പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം സന്നദ്ധമാണെന്നും കത്തിലുണ്ട്.
പ്രതിഷേധം
ഇന്നലെ അതിരൂപതയിൽ നടന്ന വൈദികസമിതി യോഗത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ കത്തു വായിച്ചതിനെത്തുടർന്ന് ഒരുവിഭാഗം വൈദികർ പ്രതിഷേധിച്ചു.
ഈ മാസം 20ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം പ്രീഫെക്ട് കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി, ആര്‍ച്ച്ബിഷപ് സെക്രട്ടറി ജോര്‍ജോ ദെമെത്രിയോ ഗല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്.
മെത്രാന് സിനഡിന്റെ തീരുമാനപ്രകാരമുളള വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരില്‍നിന്നും അല്മായ വിശ്വാസികളില്‍നിന്നും ഈ കാര്യാലയത്തിലേക്ക് കത്തുകളും നിവേദനങ്ങളും തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.
വ്യത്യസ്ത ആരാധനാക്രമരീതി അംഗീകരിക്കണമെന്നുള്ള അഭ്യര്‍ഥന ഉള്‍പ്പെടെയുള്ള വിവിധതരത്തിലുള്ള നിലപാടുകളുടെ പശ്ചാത്തലത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചപ്പോള്‍ നല്കപ്പെട്ട നിര്‍ദേശങ്ങള്‍ (Prot. N. 130/2022 dated 30 July 2022) റോമന്‍ കൂരിയായിലെ ഈ കാര്യാലയം വീണ്ടും ആവര്‍ത്തിക്കുന്നു. സിനഡല്‍ രീതി നടപ്പിലാക്കാനുള്ള ഫലപ്രദമായ ബോധനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ CCEO c. 1538 §1 പ്രകാരമുള്ള ഒഴിവുകള്‍ (Dispensations), ഇക്കാര്യത്തെക്കുറിച്ച് ഇതിനകം നല്കപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങള്‍പ്രകാരം (Cf. letter Prot. N. 248/2004 dated 9 November 2020), നല്‍കാവുന്നതാണ്.
കൂടുതലായ ഏതെങ്കിലും അജപാലനപരമായ പ്രായോഗികകാര്യങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ വിവേകപൂര്‍ണമായ വിലയിരുത്തലിനു വിടുമ്പോള്‍ത്തന്നെ, ഇക്കാര്യത്തിലുള്ള തത്ത്വങ്ങളെ ക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതും എല്ലാ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും ആരാധനക്രമത്തെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നു (Cf. cann. 150 § 2 and 199 § 1, CCEO) സംശയാതീതമായി വ്യക്തമാക്കേണ്ടതും ആവശ്യമാണെന്നു മനസിലാക്കുന്നു. അതിനാല്‍, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതി (Liturgical Variant) എന്നത് തള്ളിക്കളയുന്നു. പരിശുദ്ധ സിംഹാസന ത്തില്‍നിന്ന് ഇതിനുമുമ്പു നല്കപ്പെട്ട നിര്‍ദേശങ്ങളും, പ്രത്യേകിച്ച് 2022 മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയെ അഭിസംബോധനചെയ്തു നല്കിയ പ്രബോധനവും മുകളില്‍ പറഞ്ഞ നിര്ദ്ദേശങ്ങളുംപ്രകാരം, ഏകീകൃത കുര്‍ബാന അര്‍പ്പണരീതിയെക്കുറിച്ചുള്ള സിനഡ്തീരുമാനം, അജപാലനപരവും പിതൃസഹജവുമായ വിവേകത്തോടെ, കൂടുതല്‍ കാലതാമസമില്ലാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കേണ്ടതാണ്. പിന്നീട്, സ്വീകരിച്ച നടപടികളെക്കുറിച്ച് ഈ കാര്യാലയത്തിലേക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നും ഏതു രീതിയിലുള്ള സഹായത്തിനും പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം സന്നദ്ധമാണെന്നും കത്തിലുണ്ട്.
പ്രതിഷേധം
ഇന്നലെ അതിരൂപതയിൽ നടന്ന വൈദികസമിതി യോഗത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ കത്തു വായിച്ചതിനെത്തുടർന്ന് ഒരുവിഭാഗം വൈദികർ പ്രതിഷേധിച്ചു.