കൊല്ലം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിലെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കരുനാഗപ്പള്ളി പുതിയകാവിലുള്ള കാരുണ്യ സെന്ററിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത് അബ്ദുൾ സത്താറായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഐഎ, ഇഡി പരിശോധനയിൽ അബ്ദുൾ സത്താറിന്റെ വീട്ടിലും പുതിയകാവിലുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലും പരിശോധന നടത്തിയിരുന്നു.
ഈ സമയങ്ങളിൽ അബ്ദുൾ സത്താർ സ്ഥലത്തില്ലായിരുന്നു. ജില്ലയ്ക്ക് പുറത്തായിരുന്ന സത്താർ ഇന്നലെ രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കരുനാഗപ്പള്ളി പുതിയകാവിലുള്ള കാരുണ്യ സെന്ററിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത് അബ്ദുൾ സത്താറായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഐഎ, ഇഡി പരിശോധനയിൽ അബ്ദുൾ സത്താറിന്റെ വീട്ടിലും പുതിയകാവിലുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലും പരിശോധന നടത്തിയിരുന്നു.
ഈ സമയങ്ങളിൽ അബ്ദുൾ സത്താർ സ്ഥലത്തില്ലായിരുന്നു. ജില്ലയ്ക്ക് പുറത്തായിരുന്ന സത്താർ ഇന്നലെ രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്.