പാലാ: പ്രമുഖ ഗാന്ധിയനും മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറുമായ ഡോ. എ.ടി. ദേവസ്യ (94) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് പാലാ 12-ാം മൈലിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്കാരം ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് മൂന്നിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയില്‍ സംസ്കരിക്കും.
പാലാ കൂട്ടിയാനിയില്‍ പരേതയായ മറിയക്കുട്ടിയാണ് ഭാര്യ. മക്കള്‍: മേരി ദേവസ്യ (യുഎസ്എ) കുരിശുംമൂട്ടില്‍ (കളമശേരി), ടിമ്മി ദേവസ്യ (യുഎസ്എ), ഡോ. റസി ദേവസ്യ (യുഎസ്എ). മരുമക്കള്‍: ഡോ. സജു ഈപ്പന് കുരിശുംമൂട്ടില്‍ (യുഎസ്എ), സുമിത തേവര്‍കാട്ട് (യുഎസ്എ), ഡോ. ജഫ് ആന്ഡേഴ്സണ് (യുഎസ്എ)
പാലാ അന്ത്യാളത്ത് അറയ്ക്കല്‍ തൊമ്മന്റെയും മറിയത്തിന്റെയും മകനായി 1928 മാര്‍ച്ച് 20 നാണ് ജനിച്ചത്. തൃശിനാപ്പള്ളി, മദ്രാസ് എന്നിവിടങ്ങളില്‍നിന്നും ബിരുദവും ബിരുദാനന്ത ബിരുദവും നേടിയശേഷം അമേരിക്കയില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് നേടി. അവിടെത്തന്നെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
1984 ജനുവരി 16ന് എംജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറായി ചുമതലയേറ്റു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന്, കെപിസിസി അംഗം, ഗാന്ധി പീസ് ഫൗണ്ടേഷന് ചെയര്മാന് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി അഞ്ചു പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ല്‍ കേരള കത്തോലിക്കാ സഭ ആദ്യമായി ‘സഭാതാരം’ അവാര്‍ഡ് പ്രഖ്യാപിച്ചപ്പേള്‍ ഡോ. എ.ടി. ദേവസ്യയാണ് അതിന് അര്‍ഹനായത്.
പാലാ കൂട്ടിയാനിയില്‍ പരേതയായ മറിയക്കുട്ടിയാണ് ഭാര്യ. മക്കള്‍: മേരി ദേവസ്യ (യുഎസ്എ) കുരിശുംമൂട്ടില്‍ (കളമശേരി), ടിമ്മി ദേവസ്യ (യുഎസ്എ), ഡോ. റസി ദേവസ്യ (യുഎസ്എ). മരുമക്കള്‍: ഡോ. സജു ഈപ്പന് കുരിശുംമൂട്ടില്‍ (യുഎസ്എ), സുമിത തേവര്‍കാട്ട് (യുഎസ്എ), ഡോ. ജഫ് ആന്ഡേഴ്സണ് (യുഎസ്എ)
പാലാ അന്ത്യാളത്ത് അറയ്ക്കല്‍ തൊമ്മന്റെയും മറിയത്തിന്റെയും മകനായി 1928 മാര്‍ച്ച് 20 നാണ് ജനിച്ചത്. തൃശിനാപ്പള്ളി, മദ്രാസ് എന്നിവിടങ്ങളില്‍നിന്നും ബിരുദവും ബിരുദാനന്ത ബിരുദവും നേടിയശേഷം അമേരിക്കയില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് നേടി. അവിടെത്തന്നെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
1984 ജനുവരി 16ന് എംജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറായി ചുമതലയേറ്റു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന്, കെപിസിസി അംഗം, ഗാന്ധി പീസ് ഫൗണ്ടേഷന് ചെയര്മാന് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി അഞ്ചു പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ല്‍ കേരള കത്തോലിക്കാ സഭ ആദ്യമായി ‘സഭാതാരം’ അവാര്‍ഡ് പ്രഖ്യാപിച്ചപ്പേള്‍ ഡോ. എ.ടി. ദേവസ്യയാണ് അതിന് അര്‍ഹനായത്.