തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഇതിനായി പ്രത്യേക വിജ്ഞാപനമിറക്കും.
ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം റവന്യൂ വകുപ്പ് സൂക്ഷ്മപരിശോധനയ്ക്കായി നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. നിയമവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം അടുത്തയാഴ്ച പുതിയ വിജ്ഞാപനം ഇറക്കുമെന്നാണു സൂചന.
ഇതോടെ രണ്ടു മാസമായി മുടങ്ങിക്കിടന്നിരുന്ന സാമൂഹികാഘാത പഠനത്തിന്റെ സർവേ പുനരാരംഭിക്കും.
അതേസമയം, ജിയോ ടാംഗിംഗ് രീതിയിലാണ് ഇനി അടയാളപ്പെടുത്തൽ. അതിനാൽ പ്രതിഷേധം കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിലുള്ള ഏജൻസികളെ ഉപയോഗിച്ചു സാമൂഹികാഘാത പഠനം തുടരാമെന്നാണ് അഡ്വക്കറ്റ് ജനറൽ റവന്യു വകുപ്പിനു നൽകിയിരിക്കുന്ന നിയമോപദേശം.
സർക്കാർ വീണ്ടും സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകുന്പോൾ പ്രതിഷേധവും വ്യാപകമാകും. സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കില്ലെന്നു കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം റവന്യൂ വകുപ്പ് സൂക്ഷ്മപരിശോധനയ്ക്കായി നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. നിയമവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം അടുത്തയാഴ്ച പുതിയ വിജ്ഞാപനം ഇറക്കുമെന്നാണു സൂചന.
ഇതോടെ രണ്ടു മാസമായി മുടങ്ങിക്കിടന്നിരുന്ന സാമൂഹികാഘാത പഠനത്തിന്റെ സർവേ പുനരാരംഭിക്കും.
അതേസമയം, ജിയോ ടാംഗിംഗ് രീതിയിലാണ് ഇനി അടയാളപ്പെടുത്തൽ. അതിനാൽ പ്രതിഷേധം കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിലുള്ള ഏജൻസികളെ ഉപയോഗിച്ചു സാമൂഹികാഘാത പഠനം തുടരാമെന്നാണ് അഡ്വക്കറ്റ് ജനറൽ റവന്യു വകുപ്പിനു നൽകിയിരിക്കുന്ന നിയമോപദേശം.
സർക്കാർ വീണ്ടും സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകുന്പോൾ പ്രതിഷേധവും വ്യാപകമാകും. സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കില്ലെന്നു കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.