നിലന്പൂർ: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ടു മുസ്ലിംലീഗിന്റെ നിലപാട് അഭിനന്ദനാർഹമെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിലന്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗ് നിലപാട് ശരിയായ നിലപാടെന്ന് അദ്ദേഹം പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യത്തിൽ മുടന്തൻ ന്യായമാണു സ്വീകരിക്കുന്നത്.
2001-ൽ സിമി നിരോധിച്ചതു പോലെയാകും പോപ്പുലർ ഫ്രണ്ട് നിരോധനമെന്ന സിപിഎം- കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയോടു 2001-ൽ രാജ്യം ഭരിച്ചവരല്ല ഇന്നു രാജ്യം ഭരിക്കുന്നതെന്നു വിസ്മരിക്കരുതെന്നു അബ്ദുള്ളക്കുട്ടി ഓർമിപ്പിച്ചു.
മുസ്ലിം ജനവിഭാഗത്തിൽ 98 ശതമാനവും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ശരിവയ്ക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലന്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗ് നിലപാട് ശരിയായ നിലപാടെന്ന് അദ്ദേഹം പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യത്തിൽ മുടന്തൻ ന്യായമാണു സ്വീകരിക്കുന്നത്.
2001-ൽ സിമി നിരോധിച്ചതു പോലെയാകും പോപ്പുലർ ഫ്രണ്ട് നിരോധനമെന്ന സിപിഎം- കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയോടു 2001-ൽ രാജ്യം ഭരിച്ചവരല്ല ഇന്നു രാജ്യം ഭരിക്കുന്നതെന്നു വിസ്മരിക്കരുതെന്നു അബ്ദുള്ളക്കുട്ടി ഓർമിപ്പിച്ചു.
മുസ്ലിം ജനവിഭാഗത്തിൽ 98 ശതമാനവും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ശരിവയ്ക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.