കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങളില്‍ തകര്‍ത്ത ബസുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ 5.06 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഇത് പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ നിരത്തിലിറക്കിയ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിലുണ്ടായ നഷ്ടം ഈടാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതെന്നും ഹര്‍ത്താലില്‍ 10 ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കുപറ്റിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ബസുകള്‍ നന്നാക്കാനുള്ള ചെലവുകള്‍ക്കു പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാനനഷ്ടവും അക്രമികളില്‍നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല, കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടിയില്‍ സര്‍ക്കാരില്‍നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ടും തേടിയിരുന്നു. അതിനു പിന്നാലെയാണ് കേസില്‍ കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
തകർത്തത് 58 ബസുകൾ
ഹര്‍ത്താല്‍ ദിനത്തില്‍ 58 ബസുകള്‍ എറിഞ്ഞുതകര്‍ത്തു എന്നാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ 50 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ തകരാറിലായ ബസുകള്‍ നന്നാക്കുന്നതിനു കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യമാണ്. ഇത് അധികബാധ്യതയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ നിരത്തിലിറക്കിയ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിലുണ്ടായ നഷ്ടം ഈടാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതെന്നും ഹര്‍ത്താലില്‍ 10 ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കുപറ്റിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ബസുകള്‍ നന്നാക്കാനുള്ള ചെലവുകള്‍ക്കു പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാനനഷ്ടവും അക്രമികളില്‍നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല, കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടിയില്‍ സര്‍ക്കാരില്‍നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ടും തേടിയിരുന്നു. അതിനു പിന്നാലെയാണ് കേസില്‍ കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
തകർത്തത് 58 ബസുകൾ
ഹര്‍ത്താല്‍ ദിനത്തില്‍ 58 ബസുകള്‍ എറിഞ്ഞുതകര്‍ത്തു എന്നാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ 50 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ തകരാറിലായ ബസുകള്‍ നന്നാക്കുന്നതിനു കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യമാണ്. ഇത് അധികബാധ്യതയാണെന്നും ഹര്‍ജിയില്‍ പറയുന്നു.