കൊച്ചി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്കെതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത്. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നു കോടതി വ്യക്തമാക്കി.
യാത്ര സമാധാനപരമായി കടന്നു പോവുകയാണെന്നു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള നിയമ വിരുദ്ധ നടപടികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ട്രാഫിക് നിയമലംഘനമുണ്ടായിട്ടുണ്ടോയെന്നു തെളിയിക്കുന്നതിനുതകുന്ന തെളിവുകള്‍ ഹാജരാക്കണമെന്നു ഹര്ജിക്കാരന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഭാരത് ജോഡോ യാത്ര മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ. വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചെലവ് സംഘാടകരില്‍നിന്ന് ഈടാക്കണമെന്നും രാഹുല്‍ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും ഉള്‍പ്പെടെ എതിര് കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അനുമതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഹർജിക്കാരനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാനാവാത്ത സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.
യാത്ര സമാധാനപരമായി കടന്നു പോവുകയാണെന്നു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള നിയമ വിരുദ്ധ നടപടികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ട്രാഫിക് നിയമലംഘനമുണ്ടായിട്ടുണ്ടോയെന്നു തെളിയിക്കുന്നതിനുതകുന്ന തെളിവുകള്‍ ഹാജരാക്കണമെന്നു ഹര്ജിക്കാരന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഭാരത് ജോഡോ യാത്ര മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ. വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചെലവ് സംഘാടകരില്‍നിന്ന് ഈടാക്കണമെന്നും രാഹുല്‍ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും ഉള്‍പ്പെടെ എതിര് കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അനുമതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഹർജിക്കാരനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാനാവാത്ത സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.