തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ പ്രതി വി. ജിതിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഇന്നലെ വാദം പൂർത്തിയായി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണു ജിതിൻ എന്നു പ്രതിഭാഗം വാദിച്ചു.
ആക്രമണം നടത്താൻ ഉപയോഗിച്ചതു നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് ആണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണു ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതി ചെയ്ത പ്രവൃത്തി ഗൗരവമുള്ളതാണെന്നും ഭാഗ്യംകൊണ്ടാണു വലിയ ഒരു ദുരന്തം ഒഴിവായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുറ്റിങ്ങൽ ദുരന്തം പോലെ വലിയൊരു ദുരന്തമായി മാറാമായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
180 ഓളം സിസി ടിവി പരിശോധിച്ച് പ്രതിയുടെ ഷൂ, ടിഷർട്ട്, ബൈക്ക് എന്നിവ മനസിലാക്കിയിട്ടും ഹെൽമെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം കണ്ടെത്താൻ സാധിക്കാത്തതുതന്നെ ഗൂഢാലോചന തെളിയിക്കുന്നു എന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
സാധാരണ ഊബർ ഡ്രൈവറായ പ്രതി വളരെ പാടുപെട്ടു തന്റെ കുടുംബം പോറ്റുന്ന ആളാണെന്നു പ്രതിഭാഗം പ്രോസിക്യൂഷനു മറുപടി നൽകി. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിനു നേരേ പടക്കമെറിഞ്ഞത്. രാഹുൽ ഗാന്ധി എംപി യുടെ ഓഫീസും കോണ്‍ഗ്രസ് ഓഫീസും തകർത്തതിന്റെയും വൈരാഗ്യം മൂലം പ്രതി എകെജി സെന്റർ ആക്രമിച്ചു എന്നാണു ക്രൈംബ്രാഞ്ച് കേസ്.
ആക്രമണം നടത്താൻ ഉപയോഗിച്ചതു നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് ആണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണു ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതി ചെയ്ത പ്രവൃത്തി ഗൗരവമുള്ളതാണെന്നും ഭാഗ്യംകൊണ്ടാണു വലിയ ഒരു ദുരന്തം ഒഴിവായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുറ്റിങ്ങൽ ദുരന്തം പോലെ വലിയൊരു ദുരന്തമായി മാറാമായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
180 ഓളം സിസി ടിവി പരിശോധിച്ച് പ്രതിയുടെ ഷൂ, ടിഷർട്ട്, ബൈക്ക് എന്നിവ മനസിലാക്കിയിട്ടും ഹെൽമെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം കണ്ടെത്താൻ സാധിക്കാത്തതുതന്നെ ഗൂഢാലോചന തെളിയിക്കുന്നു എന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
സാധാരണ ഊബർ ഡ്രൈവറായ പ്രതി വളരെ പാടുപെട്ടു തന്റെ കുടുംബം പോറ്റുന്ന ആളാണെന്നു പ്രതിഭാഗം പ്രോസിക്യൂഷനു മറുപടി നൽകി. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിനു നേരേ പടക്കമെറിഞ്ഞത്. രാഹുൽ ഗാന്ധി എംപി യുടെ ഓഫീസും കോണ്‍ഗ്രസ് ഓഫീസും തകർത്തതിന്റെയും വൈരാഗ്യം മൂലം പ്രതി എകെജി സെന്റർ ആക്രമിച്ചു എന്നാണു ക്രൈംബ്രാഞ്ച് കേസ്.