തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ ജീവനക്കാരുടെ യൂണിയനുകളുമായി മാനേജ്മെന്റ് ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.
മൂന്നു മണിക്കൂറോളം നീണ്ട ചർച്ചയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നും എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് നിലപാടെടുത്തു. വിഷയവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നു പിന്നോട്ടില്ലെന്നും യൂണിയൻ പ്രതിനിധികൾ ചർച്ചയിൽ വ്യക്തമാക്കി.
തുടർന്ന് സിംഗിൾ ഡ്യൂട്ടി പരിഷ്കരണ വിഷയത്തിൽ നാളെ ഉച്ചയ്ക്കു മൂന്നിനു വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചാരണമാണു നടക്കുന്നതെന്നാണ് സിഐടിയു നിലപാട്. ആഴ്ചയിൽ ആറുദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേണ്‍ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
അടുത്തമാസം ഒന്നുമുതൽ മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. അതേസമയം സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ടിഡിഎഫ് അടുത്തമാസം ഒന്നു മുതൽ അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് ജീവനക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാനേജ്മെന്റ് യോഗം വിളിച്ചത്. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്നു കാണിച്ചാണു ടിഡിഎഫ് നോട്ടീസ് നൽകിയിരിക്കുന്നത്.
മൂന്നു മണിക്കൂറോളം നീണ്ട ചർച്ചയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നും എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് നിലപാടെടുത്തു. വിഷയവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നു പിന്നോട്ടില്ലെന്നും യൂണിയൻ പ്രതിനിധികൾ ചർച്ചയിൽ വ്യക്തമാക്കി.
തുടർന്ന് സിംഗിൾ ഡ്യൂട്ടി പരിഷ്കരണ വിഷയത്തിൽ നാളെ ഉച്ചയ്ക്കു മൂന്നിനു വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചാരണമാണു നടക്കുന്നതെന്നാണ് സിഐടിയു നിലപാട്. ആഴ്ചയിൽ ആറുദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേണ്‍ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
അടുത്തമാസം ഒന്നുമുതൽ മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. അതേസമയം സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ടിഡിഎഫ് അടുത്തമാസം ഒന്നു മുതൽ അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് ജീവനക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാനേജ്മെന്റ് യോഗം വിളിച്ചത്. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്നു കാണിച്ചാണു ടിഡിഎഫ് നോട്ടീസ് നൽകിയിരിക്കുന്നത്.