ഷൊർണൂർ: കോണ്ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുമെന്നു ശശി തരൂർ എംപി. അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ തനിക്ക് പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു. പട്ടാന്പിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്ന കാര്യം രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ പട്ടാന്പിയിൽ വന്നതെന്നു ശശി തരൂർ പറഞ്ഞു. എനിക്ക് ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ട്. രാജ്യത്ത് ഭൂരിഭാഗം പേരും എന്നെ പിന്തുണയ്ക്കും. കേരളത്തിലെ പലരുടെയും പിന്തുണയുണ്ട്. എന്റെ സ്ഥാനാർഥിത്വം തീർച്ചയായും പ്രതീക്ഷിക്കാം-അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർഥിയുണ്ടെന്നു ഗാന്ധി കുടുംബം പറഞ്ഞിട്ടില്ല. ഇതിനാലാണു മത്സരിക്കാനിറങ്ങുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. മത്സര രംഗത്തേക്കു കൂടുതൽ പേർ വരട്ടേയെന്നും ശശി തരൂർ എംപി പറഞ്ഞു. രാജസ്ഥാൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും തരൂർ വ്യക്തമാക്കി.
മത്സരിക്കുന്ന കാര്യം രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ പട്ടാന്പിയിൽ വന്നതെന്നു ശശി തരൂർ പറഞ്ഞു. എനിക്ക് ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ട്. രാജ്യത്ത് ഭൂരിഭാഗം പേരും എന്നെ പിന്തുണയ്ക്കും. കേരളത്തിലെ പലരുടെയും പിന്തുണയുണ്ട്. എന്റെ സ്ഥാനാർഥിത്വം തീർച്ചയായും പ്രതീക്ഷിക്കാം-അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർഥിയുണ്ടെന്നു ഗാന്ധി കുടുംബം പറഞ്ഞിട്ടില്ല. ഇതിനാലാണു മത്സരിക്കാനിറങ്ങുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. മത്സര രംഗത്തേക്കു കൂടുതൽ പേർ വരട്ടേയെന്നും ശശി തരൂർ എംപി പറഞ്ഞു. രാജസ്ഥാൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും തരൂർ വ്യക്തമാക്കി.