പത്തനംതിട്ട: സിപിഎം ജില്ലാ, പ്രാദേശിക നേതാക്കൾക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് പാര്‍ട്ടി അനുഭാവിയായ പെരുനാട് മേലേതില്‍ എം.എസ്. ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം മെല്ലപ്പോക്കില്‍.
ഞായറാഴ്ചയാണ് ബാബുവിനെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മരണകാരണം താന്‍ വീട്ടിലെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.
ഡയറി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ അന്വേഷണം വൈകുമെന്നാണ് സൂചന. ഡയറിയിലെ കൈയക്ഷരം ഉള്‍പ്പെടെ സ്ഥിരീകരിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ബാബുവിന്റെ സംസ്കാരം നാളെ മൂന്നിന് നടക്കും.
ഞായറാഴ്ചയാണ് ബാബുവിനെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മരണകാരണം താന്‍ വീട്ടിലെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.
ഡയറി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ അന്വേഷണം വൈകുമെന്നാണ് സൂചന. ഡയറിയിലെ കൈയക്ഷരം ഉള്‍പ്പെടെ സ്ഥിരീകരിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ബാബുവിന്റെ സംസ്കാരം നാളെ മൂന്നിന് നടക്കും.