തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 1287 പേർ. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും 308 കേസുകൾ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
കൊല്ലം ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്, 254 പേർ. കോട്ടയത്ത് 215 പേരും തിരുവനന്തപുരത്ത് 184 പേരും പത്തനംതിട്ടയിൽ 111 പേരും മലപ്പുറത്ത് 141 പേരും വയനാട്ടിൽ 114 പേരുമാണ് അറസ്റ്റിലായത്.
ആലപ്പുഴ-19, ഇടുക്കി-16, എറണാകുളം-26, തൃശൂർ-28, പാലക്കാട്-46, കോഴിക്കോട്-40, കണ്ണൂർ-41, കാസർഗോഡ്-52 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അറസ്റ്റിലായവരുടെ എണ്ണം.
കൂടുതൽ പേർ കരുതൽ തടങ്കലിലായത് തിരുവനന്തപുരം ജില്ലയിലാണ്, 173. കണ്ണൂരിൽ 110 പേരെയും മലപ്പുറത്ത് 128 പേരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. കൊല്ലം-76, ആലപ്പുഴ-71, കോട്ടയം-77, എറണാകുളം-38, തൃശൂർ-24, പാലക്കാട്-35, കോഴിക്കോട്-44, വയനാട്-19, കാസർഗോഡ്-34, ഇടുക്കി-മൂന്ന്, പത്തനംതിട്ട-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കരുതൽ തടങ്കലിലാക്കിയവരുടെ എണ്ണമെന്നും പോലീസ് അറിയിച്ചു.
കൊല്ലം ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്, 254 പേർ. കോട്ടയത്ത് 215 പേരും തിരുവനന്തപുരത്ത് 184 പേരും പത്തനംതിട്ടയിൽ 111 പേരും മലപ്പുറത്ത് 141 പേരും വയനാട്ടിൽ 114 പേരുമാണ് അറസ്റ്റിലായത്.
ആലപ്പുഴ-19, ഇടുക്കി-16, എറണാകുളം-26, തൃശൂർ-28, പാലക്കാട്-46, കോഴിക്കോട്-40, കണ്ണൂർ-41, കാസർഗോഡ്-52 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അറസ്റ്റിലായവരുടെ എണ്ണം.
കൂടുതൽ പേർ കരുതൽ തടങ്കലിലായത് തിരുവനന്തപുരം ജില്ലയിലാണ്, 173. കണ്ണൂരിൽ 110 പേരെയും മലപ്പുറത്ത് 128 പേരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. കൊല്ലം-76, ആലപ്പുഴ-71, കോട്ടയം-77, എറണാകുളം-38, തൃശൂർ-24, പാലക്കാട്-35, കോഴിക്കോട്-44, വയനാട്-19, കാസർഗോഡ്-34, ഇടുക്കി-മൂന്ന്, പത്തനംതിട്ട-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കരുതൽ തടങ്കലിലാക്കിയവരുടെ എണ്ണമെന്നും പോലീസ് അറിയിച്ചു.