പത്തനംതിട്ട: പെരുനാട്ടില്‍ സിപിഎം നേതാക്കളെ ഭയന്നു ജീവനൊടുക്കുകയാണെന്നു ഡയറിയിലെഴുതി പ്രവർത്തകൻ മേലേതിൽ ബാബുവിന്റെ കുറിപ്പ് പാർട്ടിക്കു കടുത്ത പ്രതിസന്ധിയാകുന്നു. നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. കുറിപ്പ് ഇങ്ങനെ:
ഞാന്‍ സിപിഎം പ്രവര്‍ത്തകനാണ്. 1976ൽ റാലി നടത്തിയ ഒരാളാണ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, എല്‍സി സെക്രട്ടറി റോബിന്, വിശ്വന് എന്ന ശ്യാമും എന്നെ നിരന്തരം ദ്രോഹിക്കുകയാണ്. ഇവിടെ ഒരു വെയിറ്റിംഗ് ഷെഡ് മാറ്റിപ്പണിയാന്‍ ധാരണയായി. മോഹനനു മൂന്നു ലക്ഷവും വിശ്വന് ഒരു ലക്ഷവും റോബിന് ഒരു ലക്ഷവും കൊടുക്കണം. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ പണി പിഎസിന്റെ മോനു കൊടുക്കണം. സൊസൈറ്റിയില്‍ മൂന്നു മാസത്തേക്ക് 20 ലക്ഷം ഇടണം.
എന്നെ ഇവിടെനിന്ന് ഓടിക്കാനായി മഠത്തില്‍ക്കാരുടെ അഞ്ചു വണ്ടികള്‍ എന്റെ കടയില്‍ ആള്ക്കാര് കയറാത്ത തരത്തില്‍ നിരത്തി ഇടുന്നു. എന്റെ വീടിനോടു ചേര്‍ന്നു രാത്രിയില്‍ മദ്യപന്മാരുടെ നിരന്തര ശല്യമാണ്. ഇവരെ ഭയന്നു പരാതിയും കൊടുക്കാന്‍ ഭയമാണ്. എന്റെ ഓടിട്ട കെട്ടിടത്തിന്റെ ഓടു മാറ്റി ടിന് ഷീറ്റ് ഇടാന്‍ പിഎസിനോടു ചോദിച്ചിട്ട് സമ്മതിച്ചില്ല. എന്നാല്‍, പിഎസിന്റെ (മോഹനന്) കണ്മുന്നില് ഹൈവേയോടു ചേര്‍ന്നു രണ്ടു കെട്ടിടം പണിതിട്ടു പിഎസിനു യാതൊരു പരാതിയും ഇല്ല. അങ്ങനെ ഇവര്‍ ശല്യം ചെയ്യുകയാണ്. ഇതിന്റെ കോപ്പി വാര്‍ത്താ മാധ്യമങ്ങള്‍ക്കു കൊടുക്കണം.
ഞാന്‍ സിപിഎം പ്രവര്‍ത്തകനാണ്. 1976ൽ റാലി നടത്തിയ ഒരാളാണ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, എല്‍സി സെക്രട്ടറി റോബിന്, വിശ്വന് എന്ന ശ്യാമും എന്നെ നിരന്തരം ദ്രോഹിക്കുകയാണ്. ഇവിടെ ഒരു വെയിറ്റിംഗ് ഷെഡ് മാറ്റിപ്പണിയാന്‍ ധാരണയായി. മോഹനനു മൂന്നു ലക്ഷവും വിശ്വന് ഒരു ലക്ഷവും റോബിന് ഒരു ലക്ഷവും കൊടുക്കണം. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ പണി പിഎസിന്റെ മോനു കൊടുക്കണം. സൊസൈറ്റിയില്‍ മൂന്നു മാസത്തേക്ക് 20 ലക്ഷം ഇടണം.
എന്നെ ഇവിടെനിന്ന് ഓടിക്കാനായി മഠത്തില്‍ക്കാരുടെ അഞ്ചു വണ്ടികള്‍ എന്റെ കടയില്‍ ആള്ക്കാര് കയറാത്ത തരത്തില്‍ നിരത്തി ഇടുന്നു. എന്റെ വീടിനോടു ചേര്‍ന്നു രാത്രിയില്‍ മദ്യപന്മാരുടെ നിരന്തര ശല്യമാണ്. ഇവരെ ഭയന്നു പരാതിയും കൊടുക്കാന്‍ ഭയമാണ്. എന്റെ ഓടിട്ട കെട്ടിടത്തിന്റെ ഓടു മാറ്റി ടിന് ഷീറ്റ് ഇടാന്‍ പിഎസിനോടു ചോദിച്ചിട്ട് സമ്മതിച്ചില്ല. എന്നാല്‍, പിഎസിന്റെ (മോഹനന്) കണ്മുന്നില് ഹൈവേയോടു ചേര്‍ന്നു രണ്ടു കെട്ടിടം പണിതിട്ടു പിഎസിനു യാതൊരു പരാതിയും ഇല്ല. അങ്ങനെ ഇവര്‍ ശല്യം ചെയ്യുകയാണ്. ഇതിന്റെ കോപ്പി വാര്‍ത്താ മാധ്യമങ്ങള്‍ക്കു കൊടുക്കണം.