പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ 2019 ലേതിനെക്കാൾ 30-40 ശതമാനം അധികം കിലോമീറ്റർ ഓടിക്കണമെന്നും പ്രതിദിനം പത്ത് കോടി രൂപ ടിക്കറ്റ് വരുമാനം എന്ന ലക്ഷ്യത്തിലെത്തണമെന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകരൻ.
2019 കാലഘട്ടത്തിൽ 5500 ലധികം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3200 മുതൽ 3400 വരെ സർവീസുകളാണ് നടത്തുന്നത്. ഈ സർവീസുകളുടെ കിലോമീറ്റർ വർധിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ പാപ്പനംകോട് നിന്നും കെ-സ്വിഫ്റ്റിന്റെ ദീർഘദൂര സർവീസുകൾ ആനയറയിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.
വികാസ്ഭവൻ ഡിപ്പോയിലെ നിലവിലുള്ള വലിയ കെട്ടിടം പൊളിച്ചു മാറ്റി ബസുകളുടെ പാർക്കിംഗ് കേന്ദ്രമാക്കും. ഉപയോഗ ശൂന്യമായ ലോ- ഫ്ലോർ ബസുകൾക്ക് നീല (സിറ്റി ഷട്ടിൽ), പച്ച (സിറ്റി റേഡിയൽ) നിറങ്ങൾ അടിച്ച് തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തും.
തിരുവനന്തപുരം സിറ്റി പരിധിയിൽ മറ്റ് നിറത്തിലുള്ള ബസുകൾ പ്രവേശിക്കുന്നത് വിലക്കും. കിഴക്കേകോട്ടയിലെ ബസ് പാർക്കിംഗ് അവസാനിപ്പിച്ച് ഡീസൽ പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കുടുതൽ വരുമാനമുണ്ടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ 2019 ലേതിനെക്കാൾ 30-40 ശതമാനം അധികം കിലോമീറ്റർ ഓടിക്കണമെന്നും പ്രതിദിനം പത്ത് കോടി രൂപ ടിക്കറ്റ് വരുമാനം എന്ന ലക്ഷ്യത്തിലെത്തണമെന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകരൻ.
2019 കാലഘട്ടത്തിൽ 5500 ലധികം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3200 മുതൽ 3400 വരെ സർവീസുകളാണ് നടത്തുന്നത്. ഈ സർവീസുകളുടെ കിലോമീറ്റർ വർധിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ പാപ്പനംകോട് നിന്നും കെ-സ്വിഫ്റ്റിന്റെ ദീർഘദൂര സർവീസുകൾ ആനയറയിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.
വികാസ്ഭവൻ ഡിപ്പോയിലെ നിലവിലുള്ള വലിയ കെട്ടിടം പൊളിച്ചു മാറ്റി ബസുകളുടെ പാർക്കിംഗ് കേന്ദ്രമാക്കും. ഉപയോഗ ശൂന്യമായ ലോ- ഫ്ലോർ ബസുകൾക്ക് നീല (സിറ്റി ഷട്ടിൽ), പച്ച (സിറ്റി റേഡിയൽ) നിറങ്ങൾ അടിച്ച് തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തും.
തിരുവനന്തപുരം സിറ്റി പരിധിയിൽ മറ്റ് നിറത്തിലുള്ള ബസുകൾ പ്രവേശിക്കുന്നത് വിലക്കും. കിഴക്കേകോട്ടയിലെ ബസ് പാർക്കിംഗ് അവസാനിപ്പിച്ച് ഡീസൽ പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കുടുതൽ വരുമാനമുണ്ടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.