കൊച്ചി: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഗാനമേളക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന മട്ടാഞ്ചേരി പനയപ്പിള്ളി അമ്മന്‍കോവില്‍ റോഡില്‍ ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന് രാജേഷ് (27) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അര്‍ധരാത്രി സ്വകാര്യ കമ്പനി കലൂര്‍ സ്റ്റേഡിയത്തിനു സമീപം സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് സംഭവം.
പരിപാടിക്കിടെ ഒരു യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത് കൊല്ലപ്പെട്ട രാജേഷ് ചോദ്യം ചെയ്തിരുന്നു. പാസ് വച്ച് നടത്തിയ പരിപാടിയായിരുന്നതിനാല്‍ ഇയാളെ സംഘാടകരിലൊരാളായ രാജേഷും മറ്റുള്ളവരും ചേര്‍ന്ന് പുറത്താക്കി. ഗാനമേള സമാപിച്ച ശേഷം സുഹൃത്തുമായി തിരിച്ചെത്തിയ ഇയാൾ സംഘാടകരോട് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കത്തിനിടെ രാജേഷിനെ കുത്തുകയുമായിരുന്നു. ഇയാള്‍ ആലുവയിലെ ഒരു ഫ്ളാറ്റിലെ താമസക്കാനാണെന്ന് പോലീസ് കണ്ടെത്തി.
ആലുവയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം പ്രതികള്‍ വയനാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
രാജേഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അര്‍ധരാത്രി സ്വകാര്യ കമ്പനി കലൂര്‍ സ്റ്റേഡിയത്തിനു സമീപം സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് സംഭവം.
പരിപാടിക്കിടെ ഒരു യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത് കൊല്ലപ്പെട്ട രാജേഷ് ചോദ്യം ചെയ്തിരുന്നു. പാസ് വച്ച് നടത്തിയ പരിപാടിയായിരുന്നതിനാല്‍ ഇയാളെ സംഘാടകരിലൊരാളായ രാജേഷും മറ്റുള്ളവരും ചേര്‍ന്ന് പുറത്താക്കി. ഗാനമേള സമാപിച്ച ശേഷം സുഹൃത്തുമായി തിരിച്ചെത്തിയ ഇയാൾ സംഘാടകരോട് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കത്തിനിടെ രാജേഷിനെ കുത്തുകയുമായിരുന്നു. ഇയാള്‍ ആലുവയിലെ ഒരു ഫ്ളാറ്റിലെ താമസക്കാനാണെന്ന് പോലീസ് കണ്ടെത്തി.
ആലുവയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം പ്രതികള്‍ വയനാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
രാജേഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.